(https://moviemax.in/) 'അമ്മ' സംഘടനയുടെ പ്രസിഡന്റും നടിയുമായ ശ്വേത മേനോനെതിരെ രജിസ്റ്റർ ചെയ്തിരുന്ന ക്രിമിനൽ കേസ് ഹൈക്കോടതി റദ്ദാക്കി. അശ്ലീല സിനിമയിൽ അഭിനയിച്ചെന്നും ദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്നുമുള്ള പരാതിയിൽ എറണാകുളം സെൻട്രൽ പോലീസ് എടുത്ത കേസാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ റദ്ദാക്കിയത്. എഫ്ഐആറിൽ പറയുന്ന വകുപ്പുകൾ നിലനിൽക്കില്ലെന്നും പരാതിക്കാരൻ ഗൂഢലക്ഷ്യത്തോടെയും വ്യക്തിവൈരാഗ്യത്തോടെയുമാണ് കേസ് നൽകിയതെന്നും കോടതി കണ്ടെത്തി.
'അമ്മ' സംഘടനയുടെ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് നൽകിയ പരാതി ദുരുദ്ദേശപരമാണെന്ന് കോടതി നിരീക്ഷിച്ചു. ഹർജിക്കാരിക്കു വേണ്ടി അഡ്വ. ഉണ്ണി സെബാസ്റ്റ്യൻ കാപ്പൻ, എം. രവികൃഷ്ണൻ എന്നിവർ ഹാജരായി. ഈ വിധി താരത്തിനും സംഘടനയ്ക്കും വലിയ ആശ്വാസമാണ് നൽകുന്നത്. ശ്വേത മേനോനെ മനഃപൂർവം അപകീർത്തിപ്പെടുത്താൻ ശ്രമിച്ചെന്ന വാദത്തിനാണ് ഇതോടെ കോടതിയിൽ വിജയം ലഭിച്ചിരിക്കുന്നത്.
Content Highlight: High Court quashes criminal case; Court says complainant had malicious intent


























