കൊച്ചി:( www.truevisionnews.com ) അങ്കമാലി മോണിംഗ് സ്റ്റാർ കോളേജിലെ ബി.കോം വിദ്യാർത്ഥിനിയായ ജാസ്ലിയ ജോൺസന്റെ വേർപാട് ഒരു നാടിനെയാകെ കണ്ണീരിലാഴ്ത്തുമ്പോഴും, ആ വേദനയ്ക്കിടയിലും നാല് പേർക്ക് പുതുജീവൻ പകർന്നു നൽകിയ കുടുംബത്തിന്റെ തീരുമാനം മാതൃകയാകുന്നു.
ഫെബ്രുവരി 28-ന് പാർട്ട് ടൈം ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ അങ്കമാലി ടെൽക് ജംഗ്ഷനിൽ വെച്ചുണ്ടായ വാഹനാപകടത്തിലാണ് എടവനക്കാട് സ്വദേശിനിയായ ജാസ്ലിയയ്ക്ക് ഗുരുതരമായി പരിക്കേറ്റത്.
ചികിത്സയിലിരിക്കെ മസ്തിഷ്ക മരണം സംഭവിച്ചതിനെ തുടർന്ന്, പിതാവിന്റെ സമ്മതത്തോടെ സർക്കാർ സംവിധാനമായ കെ-സോട്ടോ വഴി അവയവങ്ങൾ ദാനം ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. ജാസ്ലിയയുടെ കരളും വൃക്കകളും നേത്രപടലവും വഴി മാറ്റിവെക്കൽ ശസ്ത്രക്രിയ കാത്തിരുന്ന നാല് രോഗികളിലൂടെ അവൾ ഇനി ജീവിതത്തിന്റെ പുതിയ വെളിച്ചമായി നിലനിൽക്കും.
The return of a 19-year-old woman gave new life to four people
































