തൃശൂർ:( www.truevisionnews.com ) കൃഷിയിടങ്ങളിൽ നാശം വിതയ്ക്കുന്ന കാട്ടുപന്നികളെ തുരത്താൻ സ്പോർട്സ് ഗൺ ലൈസൻസുള്ളവരെ ഉപയോഗിക്കാൻ അനുമതി നൽകണമെന്ന് കർഷക കൂട്ടായ്മകൾ ആവശ്യപ്പെട്ടു.
സ്പോർട്സ് ഗൺ ഉപയോഗിച്ച് പന്നികളെ വെടിവെക്കുന്നത് നിരോധിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവ് കർഷകർക്ക് കനത്ത തിരിച്ചടിയാണെന്ന് പാടശേഖര സമിതികൾ ചൂണ്ടിക്കാട്ടി.
സ്വയരക്ഷയ്ക്കും വിള സംരക്ഷണത്തിനുമായി ലൈസൻസ് ഉള്ളവർ മറ്റു പഞ്ചായത്തുകളിൽ സേവനം നൽകാൻ തയ്യാറാകാത്തത് നിലവിൽ വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.
കൂടാതെ, നിലവിലുള്ളവർക്ക് പ്രായോഗിക പരിജ്ഞാനവും ശാസ്ത്രീയ പരിശീലനവും കുറവായത് അപകടങ്ങൾക്കും വഴിവെക്കുന്നു.
എന്നാൽ, സ്പോർട്സ് ഗൺ ലൈസൻസുള്ളവർ മുൻപ് നിയമപരമായി പന്നികളെ വെടിവെച്ചു കൊന്നിരുന്നത് കൃഷിനാശം കുറയ്ക്കാൻ സഹായിച്ചിരുന്നുവെന്ന് കർഷകർ പറയുന്നു.
വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് കർഷക പ്രതിനിധികൾ കെ.കെ. രാമചന്ദ്രൻ എം.എൽ.എയ്ക്ക് നിവേദനം നൽകി. ഇതിനെത്തുടർന്ന് തൃക്കൂർ, വരന്തരപ്പിള്ളി, മറ്റത്തൂർ തുടങ്ങിയ പഞ്ചായത്തുകളിലെ പ്രശ്നം പരിഹരിക്കാൻ എം.എൽ.എ വനംവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന് കത്തയച്ചു.
Wild boar infestation in Thrissur is severe; farmers want those with sports gun licenses to be allowed to shoot

































