( moviemax.in) നടൻ മമ്മൂട്ടി അസുഖ ബാധിതനായി ചികിത്സയിലായത് വലിയ വാർത്തയാണത്. ഈയടുത്താണ് രോഗം ഭേദമായത്. ആരാധകർ ഈ വാർത്ത ആഘോഷമാക്കി. താരത്തിന് അസുഖം ബാധിച്ച സമയത്ത് വന്ന വാദങ്ങളിലാെന്ന് ചർച്ചയായിരുന്നു. നോവലിസ്റ്റ് സുനിൽ പരമേശ്വരനാണ് വിചിത്രമായ വാദവുമായി രംഗത്ത് വന്നത്. ഭ്രമയുഗം എന്ന സിനിമയിൽ അഭിനയിച്ചത് കൊണ്ടാണ് മമ്മൂട്ടിക്ക് അസുഖം ബാധിച്ചതെന്നായിരുന്നു പ്രസ്താവന. പരാമർശത്തിൽ സുനിൽ പരമേശ്വരനെ വിമർശിച്ച് രംഗത്ത് വന്നിരിക്കുകയാണ് സംവിധായകൻ ശാന്തിവിള ദിനേശ്. തന്റെ യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭ്രമയുഗം എന്ന സിനിമ കണ്ട ശേഷം മമ്മൂട്ടി രോഗാവസ്ഥയിലാകുമെന്ന് നടന്റെ സഹോദരൻ ഇബ്രാഹിം കുട്ടിയുടെ സുഹൃത്തിന് മെസേജ് അയച്ചിരുന്നു എന്നാണ് സുനിൽ പരമേശ്വരൻ പറഞ്ഞത്. തന്ത്രമാന്ത്രികങ്ങളുമായി ബന്ധപ്പെട്ട കഥകൾ ചെയ്യുമ്പോൾ വളരെ സൂക്ഷിക്കണമെന്നും സുനിൽ പരമേശ്വരൻ പറഞ്ഞു. ഈ വാദത്തിനെതിരെയാണ് ശാന്തിവിള ദിനേശ് സംസാരിച്ചത്.
എസ്പി സുനിൽ എന്ന സ്നേഹിതൻ അടുത്തിടെ ചില കാര്യങ്ങൾ പ്രസ്താവിച്ചു. അതിലൊന്ന് നമ്മുടെ പ്രിയപ്പെട്ട മമ്മൂട്ടിയുടെ അസുഖത്തെ സംബന്ധിച്ചായിരുന്നു. ഭ്രമയുഗത്തിൽ അഭിനയച്ചത് കൊണ്ടാണ് മമ്മൂട്ടി അസുഖ ബാധിതനായത് എന്നാണ് പറയുന്നത്. ഇപ്പോൾ അദ്ദേഹം ടെസ്റ്റുകളിൽ നെഗറ്റീവ് ആണ്. അസുഖം പൂർണമായും ഭേദമായി. അദ്ദേഹം വീണ്ടും സിനിമയിൽ സജീവമാകാൻ പോകുന്നു. അതെങ്ങനെ സംഭവിച്ചു. അതിനും സുനിൽ മറുപടി പറയണം.
വർഷങ്ങളായി അഞ്ച് നേരം നിസ്കരിക്കുന്ന ആളാണ് അദ്ദേഹം. ഈ പറഞ്ഞ പൂച്ചത്തലയൊന്നും അരയിൽ കെട്ടണമെന്ന് വിശ്വസിക്കുന്ന ആളല്ല. പിന്നെ സുനിൽ പറയുന്നത് അനന്തഭദ്രത്തിലെ എണ്ണത്തോണി ഷൂട്ട് കഴിഞ്ഞ ശേഷം പൊളിച്ച് കളയണമെന്നും ആരെങ്കിലും അത് കെെ വശം വെച്ചാൽ രോഗദുരിതങ്ങളായി വീട്ടിൽ കിടന്ന് പോകുമെന്നാണ് പറയുന്നത്.
മണിയൻപിള്ള രാജുവായിരുന്നല്ലോ അനന്തഭദ്രത്തിന്റെ നിർമാതാക്കളിൽ പ്രധാനി. അദ്ദേഹം അത് നശിപ്പിച്ചില്ല. മോഹൻലാലിന് കൊടുത്തു. മോഹൻലാലിന് ഇടയ്ക്ക് എന്തൊക്കെയോ ചില പ്രശ്നങ്ങൾ വന്നതാണ്. നടുവേദനയും പ്രശ്നങ്ങളും. എണ്ണത്തോണി വാങ്ങി വെച്ചത് കൊണ്ടാണ് മോഹൻലാലിന് നടുവേദന വന്നതെന്ന് സുനിൽ പറയുമോ എന്നറിയില്ലെന്നും സുനിൽ പരമേശ്വരൻ പറഞ്ഞു.
ഇടയ്ക്കിടെ എന്നെ വിളിക്കുന്ന ആളാണ് ഊർമിള ഉണ്ണി. അവരെന്നെ വിളിച്ച് കാന്തപുരം സ്വാമിയുടെ നമ്പർ ഒന്ന് തരൂമോ എന്ന് ചോദിച്ചു. ഞാൻ നമ്പർ കാെടുത്തു. ഭയഭക്തി ബഹുമാനത്തോടെയാണ് അവർ നമ്പർ ചോദിച്ചത്. സുനിൽ പരമേശ്വരനുള്ള നൊസ് കുറച്ച് സുനിൽ പരമേശ്വരനും ഉണ്ടെന്നാണ് ഊർമിള വിശ്വസിക്കുന്നത്. അൽപ്പം കഴിഞ്ഞപ്പോൾ ഊർമിള എന്നെ വീണ്ടും വിളിച്ചു. എന്ത് മനുഷ്യനാണന്ന് ചോദിച്ചു. വിശ്വാസപരമായ ചില കാര്യങ്ങൾ പറഞ്ഞ് ഊർമിളയെ സുനിൽ പരമേശ്വരൻ ഭയപ്പെടുത്തിയെന്നും ശാന്തിവിള ദിനേശ് പറയുന്നു.
santhivila dinesh reacts to sunil parameswaran words about mammootty mention mohanlal