ഇന്ന് മമ്മൂട്ടി സുൽഫത്ത് ദമ്പതികളുടെ 42-ാം വിവാഹ വാർഷികമാണ്. 1979 ലാണ് ഇരുവരും വിവാഹിതരായത്. സുറുമിയും നടനും നിർമ്മാതാവുമായ ദുൽഖർ സൽമാനുമാണ് ദമ്പതികളുടെ മക്കൾ.മമ്മൂട്ടിയുടെ പ്രായത്തെ വെല്ലുന്ന സൗന്ദര്യം പ്രേക്ഷകരുടെ ഇടയില്‍ എന്നും അത്ഭുതം നിറയ്ക്കാറുണ്ട്.ഇതിന്റെ പിന്നില്‍ സുല്‍ഫത്തിന്റെ കൈകള്‍ തന്നെയാണ്.പ്രിഥ്വിരാജ് ,ജോജോ ജോര്‍ജ് തുടങ്ങി നിരവധി നായകന്മാരാണ് മമ്മൂട്ടിയ്ക്കും സുല്ഫത്തിനും ആശംസകളുമായി സോഷ്യല്‍ മീഡിയയില്‍ എത്തിയത്.
മമ്മൂക്ക പോകുന്ന ഷൂട്ടിംഗ് ലൊക്കേഷനുകളിൽ ലിനീഷ് സന്തതസഹചാരിയാണ്. മമ്മൂട്ടി ഉച്ചയ്ക്ക് ചോറ് കഴിക്കില്ല. ഓട്സ് കൊണ്ടുണ്ടാക്കിയ പകുതി പുട്ടും അതിനൊപ്പം തേങ്ങാ ചേർത്തു വച്ച മീൻകറിയും വേണം. വറുത്ത മീൻ കഴിക്കാറില്ല. അൽപ്പം സുഗന്ധവ്യഞ്ജനങ്ങളും മസാലയും ചേർത്ത മീൻ കറിയാണ് മമ്മുക്കയ്‌ക്കിഷ്‌ടം. ഇവിടെയാണ് സുൽഫത്തിന്റെ കൈപ്പുണ്യം മമ്മൂക്കയ്ക്കൊപ്പം സഞ്ചരിക്കുന്നത്.
മുനമ്പ് പല മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖങ്ങളിലും തന്റെ ജീവിതം മാറ്റി മറിച്ചൊരു കേസിനെ പറ്റി മമ്മൂട്ടി പറയാറുണ്ട്.നിക്കൊരു ഡിവോഴേസ് കേസ് ലഭിച്ചു. സിആര്‍പിസി സെക്ഷന്‍ 125 ആയിരുന്നു. വൃദ്ധ ദമ്പതികളായിരുന്നു. ദമ്പതികള്‍ പിരിഞ്ഞിരുന്നു. വിചാരണ നടക്കുകയായിരുന്നു. വിചാരണ നടക്കുന്നതിനിടെ ആ സ്ത്രീ ബോധരഹിതയായി. പെട്ടെന്ന് ഭര്‍ത്താവ് ഓടി വരികയും അവരെ ആശുപത്രിയിലേക്ക് കൊണ്ടു പോവുകയുമായിരുന്നു. മമ്മൂട്ടി പറയുന്നു.
അവര്‍ക്ക് 75 വയസുണ്ടാകും. അദ്ദേഹത്തിന് 80 ഉം കാണും. അവര്‍ക്കിടയിലെ പ്രശ്‌നം കുടുംബവുമായി ബന്ധപ്പെട്ടതായിരുന്നു. അവര്‍ കേസ് വിട്ടു. അപ്പോഴാണ് വേര്‍പിരിയലിന്റെ വേദന ഞാന്‍ തിരിച്ചറിയുന്നത്. പിരിഞ്ഞിരിക്കുമ്പോഴും പരസ്പരമുള്ള കരുതല്‍ ഉണ്ടായിരുന്നു. അ്ന്ന് ഞാന്‍ കല്യാണം കഴിച്ചിരുന്നില്ല. പക്ഷെ അന്ന് ഞാന്‍ സ്വയം വാക്കു കൊടുത്തു, ഞാന്‍ കല്യാണം കഴിക്കുകയാണെങ്കില്‍ ആ ദമ്പതികളെ പോലെ പരസ്പരം സ്‌നേഹിക്കുമെന്ന്''. എന്നായിരുന്നു മമ്മൂട്ടി പറഞ്ഞത്.
42nd wedding anniversary of Mammootty and Sulfat couple