#mohanlal | 'ഒരു പെൺകുട്ടിയുടെ പിതാവായ എന്നെത്തന്നെ ആ മാതാപിതാക്കളുടെ സ്ഥാനത്ത് ഞാൻ സങ്കല്പിച്ചു'- മോഹൻലാൽ

#mohanlal | 'ഒരു പെൺകുട്ടിയുടെ പിതാവായ എന്നെത്തന്നെ ആ മാതാപിതാക്കളുടെ സ്ഥാനത്ത് ഞാൻ സങ്കല്പിച്ചു'- മോഹൻലാൽ
2024-08-04T09:00:00 | By Susmitha Surendran

( moviemax.in) നാൽപ്പത്തിയഞ്ചു വർഷത്തിലധികമായിത്തുടരുന്ന അഭിനയജീവിതത്തിൽ വിവിധതരത്തിലുള്ള കഥാപാത്രങ്ങളെ എനിക്ക് അവതരിപ്പിക്കേണ്ടിവന്നിട്ടുണ്ട്.

ആ കഥാപാത്രങ്ങളെല്ലാം വ്യത്യസ്തമായ ജീവിതങ്ങളുള്ളവരായിരുന്നു. വിവിധ വികാര-വിചാരങ്ങളുള്ളവരായിരുന്നു. ആ വികാരങ്ങളിൽ കടുത്ത ദുഃഖവും വേർപാടും ജീവിതദുരന്തങ്ങളും ഉണ്ടായിരുന്നു.

രണ്ടുതവണ മരണം അതിന്റെ കാഠിന്യത്തിൽ എന്നെ തൊട്ടിട്ടുണ്ട്. ആദ്യത്തേത് ജ്യേഷ്ഠൻ പ്യാരിലാലിന്റെ വേർപാട്. രണ്ടാമത്തേത് നടൻ ആലുംമൂടൻ ചേട്ടന്റേത്.

ആലുംമൂടൻ എന്റെ മടിയിൽക്കിടന്നാണ് മരണത്തിലേക്കുമറഞ്ഞത്. എന്നാൽ, ഈ സന്ദർഭങ്ങളിലൊന്നും അനുഭവിക്കാത്ത ഒരു മാനസികാവസ്ഥയിലൂടെയാണ് ശനിയാഴ്ചയുടെ പകൽ ഞാൻ കടന്നുപോയത്.

ടെറിട്ടോറിയൽ ആർമിയിൽ എന്റെ ബറ്റാലിയനായ 122 ഇൻഫന്ററിയുടെ ഒപ്പം വയനാട്ടിലെ ദുരന്തമേഖലകളിലെ പാറക്കൂട്ടങ്ങൾക്കിടയിലൂടെ, ചെളിയിൽ നടന്നപ്പോൾ വാക്കുകളിൽ എഴുതിഫലിപ്പിക്കാൻ സാധിക്കാത്തതരത്തിലുള്ള ശൂന്യത എന്നെ പൊതിഞ്ഞു.

തകർന്നില്ലാതായ ഒരു നാട്. അവിടെ സ്നേഹിച്ചും സഹകരിച്ചും ജീവിച്ചിരുന്ന മനുഷ്യർ എങ്ങോ മറഞ്ഞുപോയിരിക്കുന്നു. അവരുടെ ശബ്ദങ്ങളെല്ലാം തിരിച്ചുവരാത്തവിധം വാർന്നുപോയിരിക്കുന്നു.

അവർകണ്ട സ്വപ്നങ്ങളെയെല്ലാം ചെളിയും മണ്ണും വെള്ളവും വിഴുങ്ങി. ലത്തീഫ് എന്നൊരാൾ വന്നിട്ടുപറഞ്ഞു: ‘‘കുടുംബത്തെ രണ്ടുദിവസംമുമ്പ് മാറ്റിത്താമസിപ്പിച്ചതുകൊണ്ട് ജീവൻ രക്ഷപ്പെട്ടു.

വീട്, ഭൂമി എല്ലാം നഷ്ടപ്പെട്ടു. ഇനി എല്ലാം ആദ്യമേ തുടങ്ങണം സർ’’. ലത്തീഫ് പറയുന്നതെല്ലാം ഞാൻ കേട്ടുനിന്നു. അദ്ദേഹത്തിന്റെ പ്രായത്തിലുള്ള ഒരു മനുഷ്യൻ ജീവിതം ആദ്യംമുതലേ തുടങ്ങുന്നത് മനസ്സിൽക്കണ്ടപ്പോൾ എനിക്ക് പേടിതോന്നി, അതിലേറെ സങ്കടവും.

‘‘അവശിഷ്ടങ്ങൾക്കിടയിൽനിന്ന്‌ യൂണിഫോമിട്ട കുഞ്ഞുശരീരം കണ്ടപ്പോഴാണ് അവളാണ് എന്നറിഞ്ഞത്. എന്റെ കൺമുന്നിൽ കളിച്ചുനടന്ന കുട്ടിയായിരുന്നു’’ -സൈന്യത്തിന്റെ ബേസ് ക്യാമ്പായ സ്കൂളിനടുത്തുവെച്ച് അവിടത്തെ ടീച്ചർ പറഞ്ഞു.

കാണാത്ത ആ മോളുടെ മുഖം ഞാൻ സങ്കല്പിച്ചു. ഒരു പെൺകുട്ടിയുടെ പിതാവായ എന്നെത്തന്നെ അവളുടെ മാതാപിതാക്കളുടെ സ്ഥാനത്ത് ഞാൻ സങ്കല്പിച്ചു.

ഇങ്ങനെയല്ലാതെ എങ്ങനെയാണ് നാം ഇത്തരം ദുരന്തങ്ങളുടെ വ്യാപ്തി അല്പമെങ്കിലും ഉൾക്കൊള്ളുക? അതിനിടയിലാരോ പറഞ്ഞു: ‘‘സാർ ഞങ്ങളുടെ നാടായ വിലങ്ങാട്ടും ഉരുൾപൊട്ടലുണ്ടായി. മരണം ഇല്ലാത്തതുകൊണ്ട് ഞങ്ങളെ ആരും ശ്രദ്ധിക്കുന്നില്ല.

ഞങ്ങളുടെ എല്ലാം ഒലിച്ചുപോയി’’. എനിക്കതിന് മറുപടിപറയാനൊന്നുമുണ്ടായിരുന്നില്ല. വലിയ ദുരന്തങ്ങൾ ചെറിയവയെ വിഴുങ്ങുന്നുണ്ടായിരിക്കാം. ദുരന്തഭൂമിയിലൂടെ ഓരോ അടിയും മുന്നോട്ടുവെക്കുമ്പോൾ ഞാൻ മനസ്സാ നമിച്ചത് അവിടത്തെ സന്നദ്ധപ്രവർത്തകരെയാണ്.

പട്ടാളവും കേരള പോലീസും കേരള പോലീസിന്റെ സ്പെഷൽ ഓപ്പറേഷൻ ഗ്രൂപ്പും എൻ.ഡി.ആർ.എഫുകാരും അഗ്നിരക്ഷാ വിഭാഗവും നാട്ടുകാരും ജെ.സി.ബി. ഓടിക്കുന്നവരും സർക്കാർസംവിധാനങ്ങളുമായി ബന്ധപ്പെട്ടവരും ജനപ്രതിനിധികളും ഡോക്ടർമാരും നഴ്‌സുമാരും ആംബുലൻസ് ഡ്രൈവർമാരുമടക്കമുള്ള ഒരു വലിയസംഘം.

അവരെ തൊട്ടുനിന്നപ്പോൾ മനുഷ്യനാണ് എന്നതിൽ എനിക്ക് അഭിമാനം തോന്നി. ബെയ്‍ലി പാലത്തിലൂടെ നടന്നപ്പോൾ ഞാൻ ഇന്ത്യൻ പട്ടാളത്തിന് ഒരു ബിഗ് സല്യൂട്ട് കൊടുത്തു.

എന്റെ അച്ഛന്റെയും അമ്മയുടെയും പേരിലുള്ള വിശ്വശാന്തി ഫൗണ്ടേഷൻ ദുരന്തഭൂമിയുടെ പുനർനിർമാണത്തിന് കൂടെയുണ്ടാവും. ഇതുവരെ ചെയ്തതിനെക്കാൾ ഉത്തരവാദിത്വമുള്ള ജോലിയാണ് ഇനിയുള്ളത്.

ശേഷിക്കുന്നവരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരണം. ഒറ്റപ്പെട്ടുപോയവർക്ക് തണലാവണം. നമുക്കതിന് സാധിക്കും എന്ന് ദുരന്തഭൂമിയിലെ സമർപ്പിതരായ സന്നദ്ധപ്രവർത്തകരുടെ കണ്ണുകൾ എന്നോടു പറയുന്നു. നമ്മുടെ നാടിന്റെ ചരിത്രം എന്നെ ഓർമ്മിപ്പിക്കുന്നു.

Content Highlight: #imagined #myself #father #girl #place #those #parents #Mohanlal #wayanad

Next TV

Related Stories
'മേജർ രവി ശരിക്കും പട്ടാളക്കാരനാണോ?' നവ്യയോട് മകന്റെ ചോദ്യം, പിന്നലെ ഗൂഗിൾ സെർച്ച്; വൈറലായി നവ്യ നായർ പറഞ്ഞ വാക്കുകൾ

Jul 18, 2026 09:45 AM

'മേജർ രവി ശരിക്കും പട്ടാളക്കാരനാണോ?' നവ്യയോട് മകന്റെ ചോദ്യം, പിന്നലെ ഗൂഗിൾ സെർച്ച്; വൈറലായി നവ്യ നായർ പറഞ്ഞ വാക്കുകൾ

മേജർ രവി ശരിക്കും പട്ടാളത്തിലെ മേജർ ആണോ എന്ന് മകന് സംശയം. ഗൂഗിൾ ചെയ്ത് നോക്കിയപ്പോൾ എൻഎസ്ജി കമാൻഡോ ആണെന്ന് കണ്ട് ഞെട്ടി എന്ന് നവ്യ...

Read More >>
ഷൂട്ടിനിടെ ജീപ്പ് മറിഞ്ഞ് അപകടം, ഞാൻ ജീപ്പിന്റെ പിറകിൽ ഞാൻ തൂങ്ങി നിൽക്കുകയായിരുന്നു, ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടെന്ന് ദീപക്

Jul 18, 2026 09:10 AM

ഷൂട്ടിനിടെ ജീപ്പ് മറിഞ്ഞ് അപകടം, ഞാൻ ജീപ്പിന്റെ പിറകിൽ ഞാൻ തൂങ്ങി നിൽക്കുകയായിരുന്നു, ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടെന്ന് ദീപക്

ജോജു ജോർജ്- ഷാജി കൈലാസ് ചിത്രം 'വരവി'ന്റെ ഷൂട്ടിനിടെ ഉണ്ടായ ജീപ്പ് അപകടത്തെ കുറിച്ച് ദീപക് പറമ്പോൾ. ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടതെന്ന്...

Read More >>
'വെറുതെ വെറിപിടിക്കേണ്ട കാര്യമില്ല, സദാചാരമില്ലായ്മ നടത്തിയത് യഥാർത്ഥത്തിൽ ഈ യൂട്യൂബർ അല്ലേ?'; ദയ സുജിത്തിനെ പിന്തുണച്ച് ഭാഗ്യലക്ഷ്മി

Jul 17, 2026 03:57 PM

'വെറുതെ വെറിപിടിക്കേണ്ട കാര്യമില്ല, സദാചാരമില്ലായ്മ നടത്തിയത് യഥാർത്ഥത്തിൽ ഈ യൂട്യൂബർ അല്ലേ?'; ദയ സുജിത്തിനെ പിന്തുണച്ച് ഭാഗ്യലക്ഷ്മി

നടി മഞ്ജു പിള്ളയുടെ മകൾ ദയ സുജിത്തിന്റെ വസ്ത്രധാരണത്തെ വിമർശിച്ച യൂട്യൂബർക്കെതിരെ ഭാഗ്യലക്ഷ്മി. സദാചാരമില്ലായ്മ കാണിച്ചത് യൂട്യൂബർ ആണെന്നും...

Read More >>
'കൈയ്യിൽ കിട്ടിയാൽ തല്ലി കാലൊടിക്കും, എന്റെ കൊച്ചിനെ എന്തെങ്കിലും പറഞ്ഞാല്‍...'; മറുപടിയുമായി മഞ്ജു പിള്ള

Jul 17, 2026 09:31 AM

'കൈയ്യിൽ കിട്ടിയാൽ തല്ലി കാലൊടിക്കും, എന്റെ കൊച്ചിനെ എന്തെങ്കിലും പറഞ്ഞാല്‍...'; മറുപടിയുമായി മഞ്ജു പിള്ള

മകൾ ദയ സുജിത്തിനെതിരായ സൈബർ ആക്രമണത്തിൽ മഞ്ജു പിള്ളയുടെ പഴയ അഭിമുഖം വൈറൽ. മകളെ മോശമായി പറയുന്നവരെ പൂട്ടുമെന്ന് മഞ്ജു. യൂട്യൂബർ ഷെഫീന ബീവിയുടെ...

Read More >>
‘പിഴവുകൾ സംഭവിച്ചത് അനുഭവക്കുറവ് മൂലം, തിരുത്തും’; അമ്മ അംഗങ്ങള്‍ക്ക് തുറന്ന കത്തുമായി ശ്വേത മേനോന്‍

Jul 17, 2026 09:02 AM

‘പിഴവുകൾ സംഭവിച്ചത് അനുഭവക്കുറവ് മൂലം, തിരുത്തും’; അമ്മ അംഗങ്ങള്‍ക്ക് തുറന്ന കത്തുമായി ശ്വേത മേനോന്‍

അമ്മ സംഘടനയിലെ അംഗങ്ങൾക്ക് തുറന്ന കത്തുമായി പ്രസിഡന്റ് ശ്വേത മേനോൻ. അനുഭവക്കുറവ് മൂലം പിഴവുകൾ സംഭവിച്ചതായി സമ്മതിച്ചു. തെറ്റുകൾ തിരുത്താനുള്ള...

Read More >>
സൂര്യ , ജിത്തു മാധവൻ കൂട്ടുക്കെട്ട്; 'സൂര്യ 47' മേക്കിംഗ് വീഡിയോയിൽ ആവേശത്തിൽ ആരാധകർ

Jul 17, 2026 08:52 AM

സൂര്യ , ജിത്തു മാധവൻ കൂട്ടുക്കെട്ട്; 'സൂര്യ 47' മേക്കിംഗ് വീഡിയോയിൽ ആവേശത്തിൽ ആരാധകർ

ജിത്തു മാധവൻ-സൂര്യ കൂട്ടുകെട്ടിലെ സൂര്യ 47 ന്റെ മേക്കിങ് വീഡിയോ പുറത്തിറങ്ങി. നസ്രിയ, നസ്ലെൻ, സുഷിൻ ശ്യാം എന്നിവരും ചിത്രത്തിൽ. നെറ്റ്ഫ്ലിക്സ്...

Read More >>
Top Stories










News Roundup






GCC News