#sarathdas | ആ സീൻ എത്തിയപ്പോൾ എല്ലാവരും വൈലന്റായി; 'ആരാടാ ലാലേട്ടനെ തല്ലുന്നതെന്ന്' ചോദിച്ച് ബഹളമായി: ശരത് ദാസ്

 #sarathdas | ആ സീൻ എത്തിയപ്പോൾ എല്ലാവരും വൈലന്റായി; 'ആരാടാ ലാലേട്ടനെ തല്ലുന്നതെന്ന്' ചോദിച്ച് ബഹളമായി: ശരത് ദാസ്
2024-07-25T12:07:00 | By Jain Rosviya

(moviemax.in)സിനിമാ സീരിയൽ രം​ഗത്ത് തന്റേതായ ഒരിടം കണ്ടെത്തിയ ആർട്ടിസ്റ്റാണ് ശരത് ദാസ്.

ഒരുപാട് സിനിമകൾ ചെയ്യുകയോ, നായക വേഷങ്ങളിലൂടെ തിളങ്ങുകയോ ചെയ്തിട്ടില്ലെങ്കിൽ പോലും പ്രേക്ഷകർക്ക് ഇന്നും താരത്തിനെ അറിയാം.

സിനിമയേക്കാൾ കൂടുതൽ സീരിയലിൽ നിന്നുള്ള അവസരങ്ങളായിരുന്നു ശരത് ദാസിന് ലഭിച്ചത്. ഇപ്പോൾ താരം അഭിനയിച്ച ദേവദൂതൻ റീറിലീസിനൊരുങ്ങുകയാണ്.

ദേവദൂതൻ സിനിമയിലെ മനോജ് എന്ന കഥാപാത്രത്തെ ആരും മറക്കില്ല. ചെറിയ വേഷം ആണെങ്കിൽ പോലും ഒരൽപം ദേഷ്യം തോന്നിപ്പിക്കുന്ന വേഷമായിരുന്നു അത്.

ദേവദൂതന്റെ ലോക്കേഷനിൽ എത്തിയപ്പോഴാണ് ലാലേട്ടനെ ആദ്യമായി കാണുന്നത്. അദ്ദേഹം ഈ ചിത്രത്തിനു വേണ്ടി മെലിഞ്ഞ് ഒരു ദേവനെ പോലെ മാറിയിരുന്നു.

ഏകദേശം ഒരുമാസത്തോളം അദ്ദേഹം തടി കുറക്കാനായിട്ട് കഠിന ശ്രമം നടത്തിയിട്ടുണ്ടെന്ന് പലരും പറഞ്ഞ് ഞാൻ കേട്ടിട്ടുണ്ട്.

"ദേവദൂതൻ സിനിമയെ കുറിച്ച് പറയുമ്പോൾ പെട്ടെന്ന് ഓർമ വരുന്നത് ആ സിനിമ തിയേറ്ററിൽ കാണാൻ പോയതിനെ കുറിച്ചാണ്. ലാലേട്ടനെ തട്ടി മാറ്റുന്ന ഒരു പ്രധാന സീൻ ഉണ്ട്.

തിയേറ്ററിൽ ആ സീൻ എത്തിയപ്പോൾ എല്ലാവരും ഭയങ്കര വൈലന്റായി പ്രതികരിക്കാൻ തുടങ്ങി. ആരാടാ ലാലേട്ടനെ തല്ലുന്നത് എന്നായിരുന്നു ആളുകൾ ചോദിച്ചത്. ഞാനാകെ പേടിച്ചു.

ആരും അറിയാതെ ഓടി രക്ഷപ്പെടാൻ പോലും സാധിക്കില്ല. കാരണം അന്ന് ഇന്നത്തെ പോലെ കാറും ബൈക്കും ഒന്നുമില്ല. മാത്രമല്ല ഞാൻ ഫാമിലിയുമൊത്താണ് സിനിമ കാണാൻ പോയതും. ശരിക്കും അത് വല്ലാത്തൊരു അനുഭവമായിരുന്നു."

സ്വം എന്ന ചിത്രത്തിലൂടെയാണ് ശരത് സിനിമയിലെത്തിയത്. അതിനു ശേഷം സമ്മോഹനം, എന്നു സ്വന്തം ജാനിക്കുട്ടി എന്നീ സിനിമകൾ ചെയ്തു.

ഒരു പക്കാ കൊമേഴ്ഷ്യൽ ചിത്രത്തിന്റെ ഭാ​ഗമാവുന്നത് 1999ൽ റിലീസ് ചെയ്ത പത്രം എന്ന ചിത്രത്തിലാണ്. അതിലെ ഇബ്നു എന്ന കഥാപാത്രം ഇന്നും പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാണ്.

"ആ സിനിമയെ കുറിച്ച് ആലോചിക്കുമ്പോൾ എപ്പോഴും ഓർമ വരുന്നത് ആ അടി കൊള്ളുന്ന സീൻ ആയിരിക്കും. അന്ന് കിട്ടിയ അടിയുടെ വേദന ഇപ്പോഴും ഉണ്ട്. കാരണം സ്ഫടികം ജോർജേട്ടനായിരുന്നു ആ വേഷം ചെയ്തത്. ചെറുതായി എന്നെ ഒന്ന് വീശിയാൽ മതിയെന്ന് ഞാൻ പറഞ്ഞിട്ടുണ്ട്."

"പക്ഷേ അദ്ദേഹവും ആ കഥാപാത്രത്തിൽ മുഴുകിയിരുന്നു. അങ്ങനെ ആക്ഷൻ പറഞ്ഞയുടൻ എന്നെ എടുത്തങ്ങ് എറിഞ്ഞു. എന്റെ ബാലൻസ് തെറ്റി. ഞാൻ നേരെ മുട്ട് ഇടിച്ച് വീണു. പക്ഷേ ആ ഷോട്ട് ശരിയായില്ലെന്നും പറഞ്ഞു ഏകദേശം 7 തവണ ആ സീൻ തന്നെ ചെയ്യേണ്ടി വന്നു. അതെല്ലാം വേദന സഹിച്ച് കൈയടി നേടിയ വേഷങ്ങളായിരുന്നു." ശരത് ദാസ് പറഞ്ഞു.

സിനിമാ സീരിയൽ അഭിനയത്തിനു പുറമേ ശരത് ദാസ് ഡബ്ബിം​ഗ് മേഖലയിലും സജീവമാണ്. മൊഴി മാറ്റ ചിത്രങ്ങൾ ഉൾപ്പെടെ നിരവധി സിനിമകളിൽ ശബ്ദം നൽകിയിട്ടുണ്ട്.

നമ്മൾ, വാണ്ടഡ്, അച്ചുവിന്റെ അമ്മ, ബി​ഗ് ബി, റോബിൻഹുഡ് തുടങ്ങി ഒരുപാട് ചിത്രങ്ങൾ.

അച്ചുവിന്റെ അമ്മ, ഇടവപ്പാതി എന്നീ ചിത്രങ്ങളിൽ ശബ്ദം കൊടുത്തതിന് ആ വർഷങ്ങളിലെ മികച്ച ഡബ്ബിം​ഗ് ആർട്ടിസ്റ്റിനുള്ള സംസ്ഥാന ചലചിത്ര പുരസ്കാരവും താരം നേടിയിട്ടുണ്ട്.

Content Highlight: #actor #sarathdas #says #audience #were #violent #while #watching #devadoothan #when #he #disrespect #mohanlal

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup