#mallikasukumaran | 'നിർബന്ധിതമായ അന്തരീക്ഷം ഉണ്ടായപ്പോൾ അതിൽ പെട്ട് പോയതാണ്; ജീവിതമാണ് പ്രധാനമെന്ന് മനസിലായപ്പോൾ'

#mallikasukumaran | 'നിർബന്ധിതമായ അന്തരീക്ഷം ഉണ്ടായപ്പോൾ അതിൽ പെട്ട് പോയതാണ്; ജീവിതമാണ് പ്രധാനമെന്ന് മനസിലായപ്പോൾ'
2024-07-22T16:25:00 | By Jain Rosviya

(moviemax.in)പ്രേക്ഷകർക്ക് പ്രിയപ്പെട്ട നടിയാണ് മല്ലിക സുകുമാരൻ.

കോമഡി അനായാസം ചെയ്യുന്ന മല്ലിക സിനിമകളിലും സീരിയലുകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

ഏറെക്കാലത്തെ ഇടവേളയ്ക്ക് ശേഷം അടുത്ത കാലത്താണ് മല്ലിക സുകുമാരൻ സിനിമാ രം​ഗത്ത് വീണ്ടും സാന്നിധ്യം അറിയിച്ച് തുടങ്ങിയത്.

മക്കളായ പൃഥിരാജിനെക്കുറിച്ചും ഇന്ദ്രജിത്തിനെക്കുറിച്ചും മിക്ക അഭിമുഖങ്ങളിലും മല്ലിക സുകുമാരൻ സംസാരിക്കാറുണ്ട്. മരുകമക്കളിൽ ആരാണ് മികച്ചത് എന്ന ചോദ്യവും പതിവാണ്.

ഇപ്പോഴിതാ ഇത്തരം ചോദ്യങ്ങളെ താനെങ്ങനെ കാണുന്നു എന്നതിനെക്കുറിച്ച് സംസാരിക്കുകയാണ് മല്ലിക സുകുമാരൻ. അത്തരം ചോദ്യങ്ങൾ ബുദ്ധിമുട്ടിക്കുന്നൊന്നുമില്ല.

ആരും എന്റെ മക്കളെക്കുറിച്ചോ എന്നെക്കുറിച്ചോ വേദന തോന്നുന്ന ഒന്നും പറഞ്ഞിട്ടില്ല. കളിയാക്കുന്ന ട്രോളുകളുണ്ട്. അതൊക്കെ ജീവിതത്തിലെ തമാശയുടെ ഭാ​ഗമാണ്.

എനിക്കിഷ്ടപ്പെടാത്തത് നമ്മൾ അറിയാത്ത കാര്യങ്ങൾ ചെയ്തു എന്ന് പറഞ്ഞാൽ പിന്നെ അവരോട് ഭയങ്കര ദേഷ്യമാണ്. സുകുവേട്ടനിൽ നിന്നും കിട്ടിയതാണത്. പിന്നെ അവരോട് കോംപ്രമൈസ് ചെയ്യാൻ പറ്റില്ല.

സുകുവേട്ടനെയും മക്കളെയും കൊച്ചുമക്കളെയും കുറിച്ച് ചോദിക്കുമ്പോൾ അവരുടെ കാര്യങ്ങൾ പറയാൻ എനിക്ക് സന്തോഷമേയുള്ളൂയെന്നും മല്ലിക സുകുമാരൻ വ്യക്തമാക്കി.

തന്റെ കരിയർ ​ഗ്രാഫിനെക്കുറിച്ചും മല്ലിക സുകുമാരൻ സംസാരിച്ചു. സിനിമയിൽ ഞാൻ കോമഡി ചെയ്തിട്ടുണ്ട്. അന്ന് അടൂർ ഭാസി, മാള ചേട്ടൻ, കുതിരവട്ടം പപ്പു തുടങ്ങിയവരോടൊപ്പം ഒരുപാട് സിനിമകൾ ചെയ്തു.

സീരിയലിൽ എനിക്ക് കോമഡിയിൽ പേര് കിട്ടിയത് ഇന്ദുമുഖി ചന്ദ്രമതി എന്ന സീരിയലിലൂടെയാണ്. അന്ന് ഞാനും മഞ്ജുവും ദുബായ് ഷോകളിലൊക്കെ പോയി.

രസകരമായ അനുഭവം അമേരിക്കയിൽ ചേട്ടനെ കാണാൻ പോയപ്പോൾ അവിടെ ട്രോളി എടുക്കണമെങ്കിൽ ഡോളർ ഇടണം. മൂന്ന് ഡോളറോ മറ്റോ ആണ് ഇടേണ്ടത്. എന്റെയടുത്ത് മൂന്ന് ഡോളറായി ഇല്ല. അപ്പോൾ പിറകിൽ നിന്ന് ചന്ദ്രമതി കൊച്ചമ്മേ എന്നൊരു വിളി.

ഒരു മലയാളി വന്ന് തന്നെ സഹായിച്ചെന്നും മല്ലിക സുകുമാരൻ വ്യക്തമാക്കി. ഇന്നേ വരെ കരിയറിൽ ഇന്ന സ്ഥാനത്ത് എത്താൻ വേണ്ടി ശ്രമിച്ചിട്ടില്ല. അം​ഗീകാരം കിട്ടിയില്ലെന്ന് എങ്ങനെ പറയാനാകും.

സംസ്ഥാന സർക്കാരിന്റെ അവാർഡ് വാങ്ങിച്ച നടിയാണ് ഞാൻ. നൂറ് കണക്കിന് മറ്റ് അവാർഡുകൾ കിട്ടി.

വലിയ അം​ഗീകാരമെന്നും താൻ ആ​ഗ്രഹിച്ചിട്ടില്ല. അവാർഡ് നിശ്ചയിക്കുന്ന ഏഴ് പേർ പറയുന്നതല്ല സിനിമ. വിവാഹ ശേഷം താൻ അഭിനയത്തിൽ സജീവമാകാതിരുന്നത് സ്വന്തം തീരുമാനമായിരുന്നെന്ന് മല്ലിക സുകുമാരൻ പറയുന്നു.

കലയല്ല ജീവിതമാണ് പ്രധാനമെന്നാണ് എന്റെ മനസിൽ. എനിക്കൊരു വാശി ഉണ്ടായിരുന്നു. ഞാൻ ആ​ഗ്രഹിച്ച ജീവിതം ഇതാണ്. അഭിനയം സാഹചര്യങ്ങളുടെ നിർബന്ധിതമായ അന്തരീക്ഷം ഉണ്ടായപ്പോൾ അതിൽ പെട്ട് പോയതാണ്.

അല്ലാതെ അതിന് വേണ്ടി ഇറങ്ങി ചെന്ന ആളല്ല. ജീവിതമാണ് പ്രധാനമെന്ന് മനസിലായപ്പോൾ സുകുവേട്ടാ, ഞാനും കൂടെ ഇറങ്ങിയാൽ ശരിയാവില്ലെന്ന് പറഞ്ഞു.

സുകുവേട്ടന്റെ സിനിമകളിൽ അഭിനയിക്കാൻ പറഞ്ഞിരുന്നു. എന്നാൽ താൻ തയ്യാറായില്ലെന്നും മല്ലിക സുകുമാരൻ വ്യക്തമാക്കി.

Content Highlight: #mallikasukumaran #opened #up #about #experiences #from #life #says #family #important #to #her

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup