അന്തരിച്ച സംവിധായകൻ സിദ്ദിഖിന്റെ സംസ്കാരം നടന്നു . എറണാകുളം സെൻട്രൽ ജുമാമസ്ജിദിലാണ് സംസ്കാരം നടന്നത് .വീട്ടിൽ വച്ച് പൊലീസ് ബഹുമതി നൽകി .
കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിലും പള്ളിക്കരയിലെ വീട്ടിലും പൊതുദർശനത്തിന് ശേഷമാണ് ഖബറടക്കത്തിനായി സെൻട്രൽ ജുമാമസ്ജിദിലേയ്ക്ക് കൊണ്ടുവന്നത് .

ചൊവ്വാഴ്ച വൈകീട്ട് രാത്രി 9 മണിയോടെയാണ് കൊച്ചി അമൃത ആശുപത്രിയില്‍ വെച്ച് സംവിധായകന്‍ സിദ്ദിഖ് മരിക്കുന്നത് . സിദ്ദിഖ് കഴിഞ്ഞ ദിവസം മുതല്‍ എക്മോ സപ്പോർട്ടിലായിരുന്നു ചികിത്സയില്‍ കഴിഞ്ഞിരുന്നത്.
കരള്‍ രോഗ ബാധിതനായി ചികിത്സയിലായിരുന്നു. ഈ അസുഖങ്ങളില്‍ നിന്ന് പതിയെ മോചിതനായി വരികെയാണ് ഹൃദയാഘാതം സംഭവിച്ചത്.
ലാല്‍, റഹ്‍മാൻ അടക്കമുള്ള താരങ്ങളും സംവിധായകരും ചികിത്സയില്‍ കഴിയുന്ന സിദ്ധിഖിനെ സന്ദര്‍ശിച്ചിരുന്നു. ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന പ്രതീക്ഷകൾക്കിടയിലാണ് ഹൃദയാഘാതം സംഭവിക്കുന്നതും മരണത്തിന് കീഴടങ്ങുന്നതും.
Content Highlight: #Director #Siddique's #cremation #took #place




























