മരണത്തിനുപോലും സുബിയെ സങ്കടപ്പെടുത്താന്‍ സാധിച്ചില്ല, തോറ്റുകൊടുക്കാന്‍ സുബിയ്ക്ക് ഇഷ്ടമില്ലായിരുന്നു; സന്ദീപ്

മരണത്തിനുപോലും സുബിയെ സങ്കടപ്പെടുത്താന്‍ സാധിച്ചില്ല, തോറ്റുകൊടുക്കാന്‍ സുബിയ്ക്ക് ഇഷ്ടമില്ലായിരുന്നു; സന്ദീപ്
2023-02-23T17:23:00 | By Susmitha Surendran

ഒരു കാലത്ത് സ്ത്രീകള്‍ കടന്നുവരാന്‍ മടിച്ചിരുന്ന മേഘലകളിലേക്കാണ് നടി സുബി സുരേഷ് എത്തിയത്. നടിയുടെ മരണ വാര്‍ത്ത കേട്ട ഞെട്ടലിലാണ് സമൂഹം. ഇപ്പോഴിതാ നടിയെ കുറിച്ച് സന്ദീപ് പറഞ്ഞ വാക്കുകളാണ് വൈറല്‍ ആവുന്നത്.

സുബി സുരേഷിനോട് ഒരു കാര്യത്തില്‍ അസൂയ തോന്നിയിട്ടുണ്ട്. ”മറ്റുള്ളവര്‍ എന്നെപ്പറ്റി എന്ത് വിചാരിക്കും” എന്ന ചിന്ത ഒരുകാലത്തും സുബിയെ അലട്ടിയിരുന്നില്ല. അവര്‍ പരിപൂര്‍ണ്ണമായും സ്വന്തം ഇഷ്ടപ്രകാരമാണ് ജീവിച്ചത്. അങ്ങനെ ചെയ്യാന്‍ നമ്മളില്‍ എത്രപേര്‍ക്ക് സാധിക്കും.


കുറച്ചുകാലം മുമ്പ് ടെലിവിഷനില്‍ സംപ്രേഷണം ചെയ്ത ഒരു അഭിമുഖത്തില്‍ സുബി പറഞ്ഞിരുന്നു. നര്‍ത്തകി എന്ന നിലയിലാണ് ഞാന്‍ എന്റെ കരിയര്‍ തുടങ്ങിയത്. ചെറുപ്പത്തില്‍ ബ്രേക് ഡാന്‍സ് പരിശീലിക്കുമായിരുന്നു. ഒരുപാട് പുരുഷന്‍മാര്‍ക്കിടയിലെ ഏക പെണ്‍ ഡാന്‍സര്‍ ഞാനായിരുന്നു. ഒരു കൂട്ടം പുരുഷന്‍മാര്‍ക്കൊപ്പം തനിച്ച് ഡാന്‍സ് ചെയ്ത സുബിയെ അന്നത്തെ സമൂഹം വെറുതെ വിട്ടിട്ടുണ്ടാവുമോ?

‘അടക്കവും ഒതുക്കവും ഇല്ലാത്ത പെണ്ണ് ‘ എന്ന ബഹുമതി ചെറുപ്പത്തില്‍ തന്നെ സുബിയ്ക്ക് ലഭിച്ചിട്ടുണ്ടാവും. സുബി അതുകൊണ്ട് നിര്‍ത്തിയില്ല. സമൂഹം ”അരുത് ” എന്ന വിലക്കിയിട്ടുള്ള ഇടങ്ങളിലേയ്ക്കാണ് അവര്‍ നിരന്തരം സഞ്ചരിച്ചത്. മിമിക്രിയും മോണോ ആക്ടുമെല്ലാം പുരുഷന്‍മാരുടെ കുത്തകയാണെന്ന് കരുതപ്പെട്ടിരുന്ന ഒരു കാലമുണ്ടായിരുന്നു.


അത്തരം വേദികളിലേയ്ക്ക് സുബി നിര്‍ഭയം കടന്നുചെന്നു. രാത്രിയെന്നോ പകലെന്നോ ഇല്ലാതെ സുബി സ്റ്റേജുകളില്‍നിന്ന് സ്റ്റേജുകളിലേയ്ക്ക് പാഞ്ഞു. ഒരുപാട് ഗ്ലോറിഫൈ ചെയ്യപ്പെട്ട ‘ആണ്‍തുണ’ ഇല്ലാതെ വിദേശ യാത്രകള്‍ നടത്തി. ‘കല്യാണപ്രായം കഴിഞ്ഞിട്ടും’ സിംഗിള്‍ ആയി ജീവിച്ചു.

സിനിമയിലെ അഭിനേത്രികള്‍ അത്യാവശ്യം പ്രിവിലേജ്ഡ് ആണെന്ന് പറയാം. എന്നാല്‍ സിനിമയ്ക്കുപുറത്തുള്ള കലാകാരികളുടെ കാര്യം അങ്ങനെയല്ല. സീരീയല്‍ നടിമാരും സ്റ്റേജ് ആര്‍ട്ടിസ്റ്റുകളുമെല്ലാം ഒരുപാട് ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നുണ്ട്.


സുബി അവരുടെ പ്രതിനിധിയായിരുന്നു. സുബിയുടെ സമകാലീനരായ ലേഡി ആര്‍ട്ടിസ്റ്റുകളുടെ അഭിമുഖങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ? കുലസ്ത്രീ ഇമേജ് കാത്തുസൂക്ഷിക്കാനാണ് അവരില്‍ ഭൂരിപക്ഷം പേരും ശ്രമിക്കാറുള്ളത്. അതിന്റെ പേരില്‍ അവരെ കുറ്റപ്പെടുത്താനും സാധിക്കില്ല. ഒന്നിനെയും കൂസാതെ മുന്നോട്ടുപോവാനുള്ള ധൈര്യം സുബിയ്ക്ക് മാത്രമേ ഉണ്ടായിരുന്നുള്ളൂ.

സുബി മരണപ്പെട്ടപ്പോള്‍ എല്ലാവരും പ്രശംസ ചൊരിയുന്നുണ്ട്. എന്നാല്‍ ജീവിച്ചിരുന്ന കാലത്ത് അവര്‍ ഒരുപാട് കുത്തുവാക്കുകള്‍ കേട്ടിട്ടുണ്ട്. സുബിയെക്കുറിച്ചുള്ള പഴയ വാര്‍ത്തകളുടെ കമന്റ് ബോക്‌സ് പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. പാരമ്പര്യവാദികളുടെ കണ്ണിലെ കരടായിരുന്നു സുബി.


പതിനെട്ടാമത്തെ വയസ്സില്‍ പാര്‍പ്പിടം നഷ്ടമായ ആളായിരുന്നു സുബി. പെണ്ണുങ്ങള്‍ മിമിക്രി കാണിക്കരുത് എന്ന് ഉപദേശിക്കുന്നവര്‍ വീട് വെച്ച് നല്‍കില്ലല്ലോ. അതുകൊണ്ട് കുറ്റം പറഞ്ഞവരുടെ മുന്നില്‍വെച്ച് സുബി മിമിക്രി കാണിച്ചു. അതില്‍നിന്ന് സമ്പാദിച്ച പണം കൊണ്ട് പുതിയ വീട് നിര്‍മ്മിച്ചു. തോറ്റുകൊടുക്കാന്‍ സുബിയ്ക്ക് ഇഷ്ടമില്ലായിരുന്നു.

മരിച്ചുകിടക്കുന്ന സുബിയുടെ ഫോട്ടോ കണ്ടിരുന്നു. അവരുടെ മുഖത്തെ പുഞ്ചിരി അപ്പോഴും മാഞ്ഞിരുന്നില്ല. മരണത്തിനുപോലും സുബിയെ സങ്കടപ്പെടുത്താന്‍ സാധിച്ചില്ല. കഴിവുറ്റ ഒരു കലാകാരിയുടെ വേര്‍പാടില്‍ അതിയായ ദുഃഖമുണ്ട്.

അതോടൊപ്പം സുബിയുടെ ജീവിതയാത്രയെക്കുറിച്ച് വളരെയേറെ അഭിമാനവുമുണ്ട്. ജീവിക്കുകയാണെങ്കില്‍ സുബിയെപ്പോലെ ജീവിക്കണം. നമ്മുടെ ജീവിതം നമ്മുടെ ഇഷ്ട്രപ്രകാരമാവണം. അത് മറ്റുള്ളവര്‍ നിശ്ചയിക്കരുത്. എഴുതാന്‍ എളുപ്പമാണ്. അത് നടപ്പിലാക്കാന്‍ നമുക്ക് കഴിയുമോ? കഴിയേണ്ടതാണ്. അതിനുള്ള കരുത്ത് സുബി നമുക്ക് നല്‍കേണ്ടതാണ്.

Content Highlight: Even death couldn't make subi sad, ; Sandeep

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup