തീരദേശ പരിപാലന ചട്ടം ലംഘിച്ചു വേമ്പനാട്ട് കായൽ കൈയേറി നടൻ ജയസൂര്യ മതിൽ നിർമ്മിച്ചെന്ന കേസിൽ ജയസൂര്യ ഒഴികെയുള്ള പ്രതികൾക്ക് ജാമ്യം. കോടതിയിൽ ഹാജരായി ആണ് ഇവർ ജാമ്യം എടുത്തത്.വ്യക്തിപരമായ കാര്യങ്ങളാൽ ജയസൂര്യ കോടതിയിൽ എത്തിയില്ല.
തീരദേശ പരിപാലന ചട്ടം ലംഘിച്ചു വേമ്പനാട്ട് കായൽ കൈയേറി നടൻ ജയസൂര്യ മതിൽ നിർമ്മിച്ചെന്ന കേസിൽ നാല് മാസം മുമ്പാണ് കോടതിയിൽ കുറ്റപത്രം നൽകിയത്. കായല്‍ കയ്യേറിയുള്ള നിര്‍മ്മാണത്തിന് നിലവിലെ നിയമങ്ങള്‍ മറികടക്കാന്‍ ഉദ്യോഗസ്ഥര്‍ ഒത്താശ ചെയ്‌തെന്ന് കുറ്റപത്രത്തില്‍ ആരോപിക്കുന്നു.

തുടർന്ന് കേസിലെ എതിർകക്ഷികളായ ജയസൂര്യ ഉൾപ്പടയുള്ളവരോട് കോടതിയിൽ നേരിട്ട് ഹാജരാകണം എന്നു നിർദ്ദേശിച്ച് കഴിഞ്ഞ നവംബറിൽ നോട്ടീസ് നൽകിയിരുന്നു. ഇതിൽ കൊച്ചി കോർപറേഷന്റെ വൈറ്റില സോണൽ ഓഫീസിലെ മുൻ ബിൽഡിംഗ് ഇൻസ്‌പെക്ടർ കെപി രാമചന്ദ്രൻ നായർ, പിജി ഗിരിജ ദേവി എന്നിവരാണ് കോടതിയിൽ ഹാജരായി ജാമ്യം എടുത്തത്.
ജയസൂര്യ നടത്തിയത് അനധികൃത നിര്‍മാണം ആണെന്ന് കണ്ടെത്തിയതിനു പിന്നാലെ ഇത് 14 ദിവസത്തിനകം പൊളിച്ചുനീക്കണമെന്ന് കാണിച്ച് 2014ല്‍ ജയസൂര്യക്ക് കൊച്ചി കോര്‍പ്പറേഷന്‍ നോട്ടീസ് നല്‍കിയിരുന്നു.
കയ്യേറ്റം അളക്കാന്‍ കണയന്നൂര്‍ താലൂക്ക് സര്‍വേയറെ ചുമതലപ്പെടുത്തിയിരുന്നെങ്കിലും ഉത്തരവുകളൊന്നും നടപ്പായില്ല. ഇതോടെയാണ് കേസ് കോടതിയിലെത്തിയത്.
Content Highlight: Dam encroachment case; Bail for those except actor Jayasuriya

































