വേറെ ഒരു കല്യാണം കഴിച്ചൂടെ എന്ന് എപ്പോഴും ചോദിക്കുമായിരുന്നു; ശാരദയുടെ വാക്കുകൾ

വേറെ ഒരു കല്യാണം കഴിച്ചൂടെ എന്ന് എപ്പോഴും ചോദിക്കുമായിരുന്നു; ശാരദയുടെ വാക്കുകൾ
2021-11-09T13:37:00 | By Susmitha Surendran

മലയാള ചലച്ചിത്ര,നാടക,ടെലിവിഷൻ മേഖലയിൽ വർഷങ്ങളായി പ്രവർത്തിച്ചു വന്നിരുന്ന ഏറെ ശ്രദ്ധേയയായ മുതിർന്ന നടി കോഴിക്കോട് ശാരദ ഇന്നാണ് വിടവാങ്ങിയത്. വാർധക്യസംബന്ധമായ അസുഖബാധിതയായതിനെ തുടർന്ന്‌ ചികിത്സയിൽ കഴിയവേ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു നടിയുടെ അന്ത്യം.

ഭൂരിഭാഗം സിനിമകളിലും ശാരദയുടേത് വളരെ ചെറിയ വേഷങ്ങളായിരുന്നുവെങ്കിലും തനതായ സംസാര ശൈലിയും അഭിനയപാടവവും കൊണ്ട് വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ തൻ്റേതായ വ്യക്തിമുദ്ര പതിപ്പിക്കാൻ നടിയ്ക്കായിരുന്നു.

സിനിമയിലെത്തി പുറകിലേക്ക് നോക്കുമ്പോൾ അന്നത്തെ തലമുറയല്ല ഇന്നത്തേത് എന്ന് പറയുകയാണ് ശാരദ. നമ്മൾ അഭിനയിക്കാൻ വേണ്ടി വരുമ്പോൾ നമ്മളോട് സഹകരിക്കുന്നത് ചെറിയ താരത്തിനേക്കാളും വലിയ താരങ്ങൾ ആണ്. ഇന്നത്തെ മക്കൾക്ക് അത് അറിയില്ല നമ്മൾ ആരാണെന്നോ എന്താണെന്നോ ഇന്നത്തെ മക്കൾക്ക് അത് അറിയില്ല. കാലഘട്ടം മാറി അവരെ കുറ്റം പറയാൻ ആകില്ല. ഇപ്പോൾ സിനിമ ഇല്ല. പൈസയുടെ പ്രശ്നമാണ്.

വരുമ്പോൾ ഒരു കുടുംബം പോലെ ആയിരുന്നു. ഇന്നത്തെ തലമുറകൾക്ക് മുതിർന്നവരോട് ബഹുമാനം കുറവാണ്. ഇന്ന് അതില്ല എന്ന് പറയില്ല. അന്നത്തെ പോലെ ഇല്ല എന്ന് പറയേണ്ടിവരും. കൂടെ അഭിനയിച്ചവരുടെ കാര്യം ഓർക്കുമ്പോൾ ഇപ്പോഴും കണ്ണ് നിറയും. വേറെ ഒരു കല്യാണം കഴിച്ചൂടെ എന്ന് എപ്പോഴും ചോദിക്കുമായിരുന്നു; ഈ ഉമ്മറിനെ മാത്രമേ വിവാഹം കഴിക്കൂ എന്നുണ്ടോ; ഞാൻ ഏറ്റെടുത്തോളാം എന്ന് എപ്പോഴും കുതിരവട്ടം പപ്പു തമാശയോടെ പറയുമായിരുന്നു. ബാലൻ കെ നായരും അതെ പോലെ ആയിരുന്നു. ശാരദ പറയുന്നു.

ഓർമ്മകൾ വലിയ വിഷമങ്ങൾ ആണ് നൽകുന്നത്. പ്രൊഫെഷണൽ ഗ്രൂപ്പിൽ അഭിനയിക്കാൻ കഴിഞ്ഞിട്ടില്ല എന്ന് പറഞ്ഞ ശാരദ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ജോലി നോക്കിയിരുന്ന കാര്യത്തെക്കുറിച്ചും സംസാരിക്കുന്നുണ്ട്. എത്ര പടത്തിൽ അഭിനയിച്ചു കഴിഞ്ഞാലും സല്ലാപത്തിലെ കഥാപാത്രം ആണ് ഏറ്റവും ശ്രദ്ധ പിടിച്ചു പറ്റിയതെന്നും നടി പറയുന്ന അഭിമുഖമാണ് ഇപ്പോൾ വൈറലായി മാറുന്നത്.

കോഴിക്കോടാണ് ജനനം. ശാരദയുടെ അഭിനയ ജീവിതത്തിന്റെ തുടക്കം നാടകങ്ങളിൽ അഭിനയിച്ചു കൊണ്ടായിരുന്നു. 1979-ൽ അങ്കക്കുറി എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട് സിനിമയിൽ പ്രവേശനം കുറിച്ചു. കോഴിക്കോട് ശാരദ പിന്നീട് 1985 - 87 കാലങ്ങളിൽ ഐ വി ശശി സംവിധനം ചെയ്ത അനുബന്ധം, നാൽക്കവല, അന്യരുടെ ഭൂമി എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ചു.

ഉത്സവപ്പിറ്റേന്ന്, സദയം, സല്ലാപം, കിളിച്ചുണ്ടൻ മാമ്പഴം, അമ്മക്കിളിക്കൂട്, യുഗപുരുഷൻ, കുട്ടിസ്രാങ്ക്... എന്നിവ അടക്കം എൺപതോളം ചിത്രങ്ങളിൽ കോഴിക്കോട് ശാരദ അഭിനയിച്ചിട്ടുണ്ട്. ഭൂരിഭാഗം സിനിമകളിലും ശാരദയുടേത് വളരെ ചെറിയ വേഷങ്ങളായിരുന്നുവെങ്കിലും തനതായ സംസാര ശൈലിയും അഭിനയപാടവവും കൊണ്ട് വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ തൻ്റേതായ വ്യക്തിമുദ്ര പതിപ്പിക്കാൻ ശാരദയ്ക്ക് കഴിഞ്ഞിട്ടുണ്ട്.

സിനിമകൾ കൂടാതെ ടെലിവിഷൻ സീരിയലുകളിലും കോഴിക്കോട് ശാരദ സജീവമായിരുന്നു. ഇക്കരയാണെന്റ് താമസം, സയാമീസ് ഇരട്ടകള്‍, അമ്മക്കിളിക്കൂട്, ചേരി, കിളിച്ചുണ്ടന്‍ മാമ്പഴം എന്നീ സിനിമകളാണ് ശാരദ അഭിനയിച്ച ചിത്രങ്ങളില്‍ പ്രധാനപ്പെട്ടവ. 2001ല്‍ പുറത്തിറങ്ങിയ നരിമാന്‍, 2014ല്‍ പുറത്തിറങ്ങിയ മുന്നറിയിപ്പ് തുടങ്ങിയ ചിത്രങ്ങളില്‍ അതിഥി താരമായും കോഴിക്കോട് ശാരദ പ്രത്യക്ഷപ്പെട്ടിരുന്നു.


Content Highlight: He would always ask if he had had another wedding; Sharada's words

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup