പതിനാറ് വയസേ അന്നുള്ളൂ; ശരീരത്തിൽ സ്പർശിക്കുന്നത് മാത്രമല്ലല്ലോ അബ്യൂസിന്റെ രീതി

പതിനാറ് വയസേ അന്നുള്ളൂ; ശരീരത്തിൽ സ്പർശിക്കുന്നത് മാത്രമല്ലല്ലോ അബ്യൂസിന്റെ രീതി
2023-02-04T23:28:00 | By Athira V

ലയാള സിനിമയിൽ ഇന്ന് വലിയ ആരാധക വൃന്ദമുള്ള നടിയാണ് ഹണി റോസ്.

വീര സിംഹ റെഡ്ഡി എന്ന സിനിമയിലൂടെ തെലുങ്ക് സിനിമാ രം​ഗത്തും ഹണി പേരെടുത്തു. ബോയ് ഫ്രണ്ട് എന്ന സിനിമയിലൂടെ അഭിനയ രം​ഗത്തേക്ക് കടന്ന് വന്ന ഹണി റോസ് സിനിമയിലെത്തിയിട്ട് 17 വർഷങ്ങളായി.

'ആദ്യമാെക്കെ വളരെ വിഷമമായിരുന്നു. വളരെ അബ്യൂസീവ് ആയ വാക്കുകളാണ് ഉപയോ​​ഗിക്കുന്നത്. പിന്നെ നമ്മൾ ചിന്തിക്കും. ഞാനോ എനിക്ക് അറിയാവുന്ന ഒരാളോ അങ്ങനെ ഒരാളെ പറ്റി ഒരിക്കലും ഒരു പ്ലാറ്റ്ഫോമിലും കമന്റിടില്ല.

നമുക്ക് സ്വന്തമായി എന്തെങ്കിലും ജോലി ചെയ്യാനുണ്ടെങ്കിൽ ഇതിനൊന്നും സമയം കിട്ടില്ല' 'എന്നെയാെക്കെ സംബന്ധിച്ച് വാട്സ്ആപ്പിൽ വരുന്ന മെസേജുകൾക്ക് പോലും റിപ്ലെെ കൊടുക്കാൻ സമയമില്ല.

അപ്പോഴാണ് ഒരു പ്രബന്ധം പോലുള്ളവ വീഡിയോകൾക്ക് താഴെ എഴുതുന്നത്.അവരുടെയൊക്കെ ലൈഫിൽ പല ഫ്രസ്ട്രേഷൻ കാണുമായിരിക്കാം. അതായിരിക്കും ഇങ്ങനെ.'അമ്മ ഇതൊക്കെ കണ്ട് ചിരിക്കാറുണ്ട്.

ആദ്യമൊക്കെ അമ്മയ്ക്ക് വിഷമം ആയിരുന്നു ഇതെന്താ ഇങ്ങനെ ചെയ്യുന്നതെന്ന് ചോദിച്ച്. ഇത് കണ്ടോ എഴുതി വെച്ചേക്കുന്നേ എന്നൊക്കെ പറഞ്ഞ് അമ്മ തന്നെ ചിരിക്കുന്നത് കാണാം.

ഇത് കണ്ട് ഒരു തവണ പോലും അച്ഛനും അമ്മയും നിയന്ത്രണങ്ങൾ വെച്ചിട്ടില്ല' ഇന്ന് പല രീതിയിൽ വസ്ത്രം ധരിക്കുന്നവരെ നമുക്ക് കാണാൻ പറ്റുമെന്നും നടി വ്യക്തമാക്കി. സിനിമയിൽ നിന്നും മോശം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും ഹണി റോസ് വ്യക്തമാക്കി.

'എന്റെ ഏറ്റവും വലിയ ​ഗുണം എന്തെന്നാൽ അച്ഛനും അമ്മയും ഒപ്പമുള്ളത് കൊണ്ട് തന്നെ നമുക്ക് നേരിട്ടൊരു ബുദ്ധിമുട്ട് വന്നിട്ടില്ല. പക്ഷെ ഫോണിൽ കൂടെ പല തവണ കേട്ടിട്ടുണ്ട്. തുടക്ക കാലത്ത് ഭയങ്കര വിഷമമുണ്ടാക്കിയ കാര്യമായിരുന്നു'

'ശരീരത്തിൽ സ്പർശിക്കുന്നത് മാത്രമല്ലല്ലോ അബ്യൂസിന്റെ രീതിയിൽ എടുക്കാവുന്നത്. തുടക്കകാലത്ത് ഭയങ്കരമായി ഫേസ് ചെയ്യേണ്ടി വരും. പക്ഷെ ഈ പറഞ്ഞത് പോലെ വലിയ മാറ്റം ഉണ്ടായിട്ടുണ്ടെന്നാണ് തോന്നുന്നത്. ഞാൻ ഫേസ് ചെയ്യുന്ന കാര്യത്തിൽ ഭയാനകമായ മാറ്റം ഉണ്ടായിട്ടുണ്ട്. ഇപ്പോൾ ഒരാളങ്ങനെ പറഞ്ഞാൽ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് നന്നായിട്ടറിയാം.

'ചൂഷണം ചെയ്യാനുള്ള അവസ്ഥകളുണ്ടെങ്കിൽ അത് മാക്സിമം നോക്കാൻ ആളുകൾ ഉണ്ടാവും. ഏത് രീതിയിൽ നിൽക്കണമെന്ന് സ്വയം മനസ്സിലാക്കി നിൽക്കുക എന്നേയുള്ളൂ.

കാരണം ഈയൊരു സാധനം പൂർണമായി ഇല്ലാതാവുക എപ്പോഴാണെന്ന് നമുക്കറിയില്ല. കൊവിഡുള്ളത് പോലെയാണ്'

'15-16 വയസിലാണ് ഇത് കേൾക്കുന്നത്. ഭയങ്കര ഷോക്കായിരുന്നു. എന്താണെന്ന് മനസ്സിലാവുക പോലുമില്ല.

പിന്നെ അച്ഛന്റെയും അമ്മയുടെയുമടുത്ത് പറയും. അവർ വിളിച്ച് നല്ല ചീത്ത പറയും. പക്ഷെ അത് നമുക്കുണ്ടാക്കുന്ന വിഷമം ഭയങ്കരമാണ്. ഇൻസൽട്ടാണ്. വീട്ടിലരിക്കുന്ന ഞാൻ ഏതോ ഒരാൾ പറയുന്നത് എന്തിനാണ് കേൾക്കുന്നത്,' ഹണി റോസ് പറഞ്ഞു.

Content Highlight: Only sixteen years old then, he didn't even understand what was being said; the method of abuse was not only touching the body

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup