വാപ്പച്ചിയുടെ ഫോണെടുത്ത് ട്രെയിലര്‍ ഷെയര്‍ ചെയ്ത് ഞാന്‍ തന്നെ: ദുല്‍ഖര്‍

വാപ്പച്ചിയുടെ ഫോണെടുത്ത് ട്രെയിലര്‍ ഷെയര്‍ ചെയ്ത് ഞാന്‍ തന്നെ: ദുല്‍ഖര്‍
2021-11-06T15:45:00 | By Susmitha Surendran

താരങ്ങളുടെ പാതയിലൂടെ മക്കളും സിനിമയിലേക്ക് എത്തുന്നത് പതിവാണ്. അങ്ങനെ തങ്ങളുടെ പാത പിന്തുടര്‍ന്ന് വരുന്ന മക്കള്‍ക്ക് എല്ലാ പിന്തുണയുമായി താരങ്ങളുണ്ടാവുകയും ചെയ്യും. എന്നാല്‍ തന്റെ മകന്‍ ദുല്‍ഖര്‍ സല്‍മാന്റെ സിനിമകള്‍ക്ക് വേണ്ടി യാതൊരു തരത്തിലുള്ള പ്രൊമോഷനുകളൊന്നും മമ്മൂട്ടി ചെയ്യാറില്ല.

പക്ഷെ കഴിഞ്ഞ ദിവസങ്ങളില്‍ മമ്മൂട്ടിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ കണ്ട ആരാധകര്‍ അമ്പരന്നു. ഇക്ക ഈ സൈസ് എടുക്കാത്തത് ആണല്ലോ എന്ന് ആരാധകര്‍ ഒന്നടങ്കം ചോദിച്ചു. കാരണം, മറ്റൊന്നുമല്ല. ദുല്‍ഖര്‍ സല്‍മാന്റെ പുതിയ ചിത്രമായ കുറുപ്പിന്റെ ട്രെയിലര്‍ മമ്മൂട്ടി ഷെയര്‍ ചെയ്തിരിക്കുന്നു.

പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ട്രോളുകളുടെ പൂരമായിരുന്നു. മമ്മൂട്ടി ഉറങ്ങി കിടക്കുമ്പോഴോ മറ്റോ അറിയാതെ ദുല്‍ഖര്‍ തന്നെ മമ്മൂട്ടിയുടെ ഫോണ്‍ കൈക്കാലാക്കുകയും തന്റെ ചിത്രത്തിന്റെ ട്രെയിലര്‍ പങ്കുവെക്കുകയായിരുന്നുവെന്നുമാണ് സോഷ്യല്‍ മീഡിയയുടെ കണ്ടെത്തല്‍.

അതല്ലാതെ മറ്റൊരു സാധ്യതയും കാണുന്നില്ലെന്നായിരുന്ന്ു സോഷ്യല്‍ മീഡിയ പറഞ്ഞത്. ആ ഊഹം ശരിവച്ചിരിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. കറുപ്പിന്റെ പ്രൊമോഷന്റെ ഭാഗമായി നടന്ന പത്രസമ്മേളനത്തിലാണ് ദുല്‍ഖര്‍ ട്രോളുകളോട് പ്രതികരിച്ചത്.

''സാധാരണ സിനിമയുടെ പ്രമോഷന് വേണ്ടിയും ആരോടും ഒന്നും പറയാറില്ല. പക്ഷേ ഇത് ഇത്ര വലിയൊരു സിനിമ ആയതുെകാണ്ടും കോവിഡ് പോലൊരു പ്രതിസന്ധി മുന്നിലുള്ളത്‌ കൊണ്ടും  ഞാന്‍ തന്നെ പലരോടും അപേക്ഷിച്ചു.

വീട്ടിലും പറഞ്ഞു. പ്ലീസ് ഈ പടമെങ്കിലും ഒന്ന് ഷെയര്‍ ചെയ്യൂ. എനിക്കുവേണ്ടി, പ്ലീസ്.. പിന്നെ ഞാന്‍ ഫോണെടുക്കുകയാണെന്ന് പറഞ്ഞു. എന്നിട്ട് ഞാന്‍ തന്നെ ഷെയര്‍ ചെയ്തതാണ്. ട്രോളുകളൊക്കെ ശരിയായിരുന്നു'' എന്നായിരുന്നു ദുല്‍ഖറിന്റെ മറുപടി. എല്ലാവരം പൊട്ടിച്ചിരിച്ചു കൊണ്ടായിരുന്നു ദുല്‍ഖറിന്റെ വാക്കുകള്‍ കേട്ടത്.

ശ്രീനാഥ് രാജേന്ദ്രനാണ് കുറുപ്പ് സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ റിലീസിനായി കാത്തു നില്‍ക്കുകയാണ് ആരാധകര്‍. റിലീസിന് മുമ്പ് തന്നെ കുറുപ്പ് സിനിമ കണ്ടവരില്‍ ഒരാളാണ് മലയാളത്തിന്റെ മെഗാ സ്റ്റാര്‍ മമ്മൂട്ടി. സിനിമ കണ്ട ശേഷം വാപ്പച്ചിയുടെ പ്രതികരണം എന്തായിരുന്നുവെന്നും ദുല്‍ഖര്‍ വെളിപ്പെടുത്തുന്നുണ്ട്.

മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ദുല്‍ഖര്‍. പൊതുവെ അങ്ങനെ റിവ്യു ഒന്നും പറയാത്ത ആളാണെങ്കിലും ഇത്തവണ അഭിപ്രായം പറഞ്ഞുവെന്നും ഒരു സിനിമാറ്റിക് എക്‌സ്പീരിയന്‍സ് ആണെന്നായിരുന്നു മമ്മൂട്ടിയുടെ പ്രതികരണം എന്നായിരുന്നു ദുല്‍ഖര്‍ പറഞ്ഞത്.

കുറുപ്പ് എന്ന കഥാപാത്രത്തെ സിനിമയിലൂടെ ഗ്ലോറിഫൈ ചെയ്യുകയാണോ എന്ന സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചകളിലും ദുല്‍ഖര്‍ പ്രതികരിച്ചു. കുറുപ്പിനെ ഗ്ലോറിഫൈ ചെയ്യുന്നുണ്ടോ എന്ന ചോദ്യത്തിന് ഉണ്ടാവാതിരിക്കാനാണ് തങ്ങള്‍ ശ്രമിച്ചതെന്നും അതിനായി ഒരുപാട് തവണ കഥ എഡിറ്റ് ചെയ്യുകയും ചെയ്തിരുന്നു എന്നായിരുന്നു ദുല്‍ഖറിന്റ മറുപടി.

പിന്നെ ഇതൊരു സിനിമയാണ്. ഒരേ സമയം ആളുകള്‍ക്ക് അത് എന്റര്‍ടൈനിങ്ങും ആയിരിക്കണം. ആ രീതിയിലാണ് സിനിമ പ്രസന്റ് ചെയ്തിരിക്കുന്നത്. സിനിമ കണ്ടാല്‍ അത് മനസിലാകുമെന്നും താരം പറയുന്നു.

Content Highlight: I'm the one who took my dad's phone and shared the trailer: Dulquer

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup