ശ്രീനാഥ് രാജേന്ദ്രനും ദുല്‍ഖര്‍ സല്‍മാനും വീണ്ടും ഒന്നിച്ചെത്തിയ ചിത്രമാണ് കുറുപ്പ്. പിടികിട്ടാപ്പുള്ളിയായ കുറുപ്പിന്റെ ട്രെയിലര്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലൂടെ ദുല്‍ഖര്‍ സല്‍മാനും ഈ സന്തോഷം പങ്കുവെച്ചെത്തിയിട്ടുണ്ട്.
ട്രെയിലര്‍ കൂടി പുറത്തുവന്നതോടെ ആവേശം ഇരട്ടിച്ചെന്നായിരുന്നു ആരാധകരുടെ കമന്റുകള്‍. 7 വര്‍ഷത്തിന് ശേഷം ദുല്‍ഖറും ശ്രീനാഥും ഒന്നിക്കുന്നുവെന്ന പ്രത്യേകതയുണ്ട് കുറുപ്പിന്. നവംബര്‍ 12ന് സിനിമ തിയേറ്ററുകളിലേക്കെത്തുമെന്നുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.
പ്രേക്ഷകര്‍ ആഗ്രഹിക്കുന്നത് പോലെ തിയേറ്ററുകളില്‍ നിന്ന് തന്നെ ചിത്രം കാണാനാവുമെന്ന് ദുല്‍ഖറും അണിയറപ്രവര്‍ത്തകരും വ്യക്തമാക്കിയിരുന്നു. എന്നാൽ അൽപ്പം വിമർശനങ്ങളും ചിത്രത്തിന് നേരെ ഉയർന്നിരുന്നു. എന്നാല്‍ ഇപ്പോഴിതാ കുറുപ്പ് സിനിമ കണ്ടതായും എല്ലാവരും കാണണമെന്നും പറയുകയാണ് സുകുമാരക്കുറുപ്പ് കൊലപ്പെടുത്തിയ ചാക്കോയുടെ മകന്‍ ജിതി ജിതിന്‍..
സിനിമയെ വിമര്‍ശിക്കുകയും കുറുപ്പിനെ ഗ്ലോറിഫൈ ചെയ്യുന്നതിന് നിയമനടപടി സ്വീകരിക്കാന്‍ ഒരുങ്ങുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോഴിതാ കുറുപ്പ് സിനിമ കണ്ടതായും എല്ലാവരും കാണണമെന്നും ജിതിന്‍ പറയുന്നു. തന്റെ അപ്പനെ കൊന്നതിനപ്പുറം നിരവധി ക്രൂരതകള്‍ കുറുപ്പ് ചെയ്തതായി മനസിലായെന്നും ജിതിന്‍ ചാക്കോ പറഞ്ഞു.
"ദുല്‍ഖര്‍ സല്‍മാന്‍ നായകനായി 'കുറുപ്പി'ന്‍റെ വേഷം ചെയ്യുന്നു എന്ന് കേട്ടപ്പോഴേ ഒരു ടെന്‍ഷന്‍ ഉണ്ടായിരുന്നു, സിനിമ എങ്ങനെയാവും എന്ന്. പിന്നെ സിനിമയുടെ ടീസര്‍ കൂടി കണ്ടപ്പോള്‍ ഉറപ്പിച്ചതാണ്, ഇത് കുറുപ്പിനെ ന്യായീകരിച്ചുകൊണ്ടുള്ള, നായകന്‍റെ ഹീറോയിസമൊക്കെയുള്ള സിനിമയായിരിക്കും എന്ന്.
അങ്ങനെയാവുന്നപക്ഷം കേസിന് പോകാം എന്നും തീരുമാനിച്ചിരുന്നു. വക്കീല്‍ നോട്ടീസും അയച്ചിരുന്നു. പക്ഷേ അത് കൈപ്പറ്റുന്നതിനു മുന്‍പുതന്നെ മാധ്യമങ്ങളിലൂടെയൊക്കെ അറിഞ്ഞിട്ടാവണം സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ ഞങ്ങളെ ബന്ധപ്പെട്ടു. സംവിധായകന്‍ ശ്രീനാഥ് സംസാരിച്ചു. കുറുപ്പിനെ സിനിമയില്‍ തങ്ങള്‍ ന്യായീകരിക്കില്ല, ഈ കേസിനപ്പുറമുള്ള കാര്യങ്ങള്‍ അയാള്‍ ചെയ്‍തിട്ടുണ്ട്.
അത് ലോകത്തെ അറിയിക്കുന്ന സിനിമയായിരിക്കും എന്നൊക്കെ ഞങ്ങളോട് പറഞ്ഞു. ഇക്കാര്യങ്ങള്‍ ഞങ്ങള്‍ക്ക് ബോധ്യപ്പെടാനായി പടവും കാണിക്കാമെന്ന് പറഞ്ഞിരുന്നു", ജിതിന്‍ പറഞ്ഞു.
35 കോടി ബഡ്ജറ്റിലാണ് ചിത്രം ഒരുക്കിയത്. ദുല്‍ഖറിന്റെ കരിയറിലെ ഏറ്റവും മുതല്‍മുടക്കുള്ള ചിത്രമെന്ന ക്രഡിറ്റും കുറുപ്പിനാണ്. 6 മാസമെടുത്താണ് സിനിമയുട ചിത്രീകരണം പൂര്‍ത്തിയാക്കിയത്. കേരളത്തിന് പുറമെ മാംഗ്ലൂര്‍, മൈസൂര്‍, അഹമ്മദാബാദ്, മുംബൈ എന്നിവിടങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം നടന്നത്.
മലയാളത്തിന് പുറമെ കന്നഡ, തമിഴ്, തെലുങ്ക്, ഹിന്ദി പതിപ്പുകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്. ഇതുവരെ കാണാത്ത തരത്തിലുള്ള രൂപഭാവങ്ങളുമായാണ് ദുൽഖർ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്.
Content Highlight: Now the son says that Kurup has seen the movie and everyone should see it

































