മോഹൻലാലിൻ്റെ ബിഗ് ബജറ്റ് ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹം ഒടിടിയിൽ റിലീസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട വലിയ വിവാദങ്ങൾക്കൊടുവിൽ ചിത്രം ഇപ്പോൾ തീയേറ്ററുകളിലേക്കെത്തില്ല എന്നുറപ്പിച്ച് കഴിഞ്ഞു. അതോടെ തീയേറ്റർ ഉടമകളും മരക്കാർ നിർമ്മാതാക്കളും പ്രത്യക്ഷത്തിൽ രണ്ടുതട്ടിലായിക്കഴിഞ്ഞുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
അതിനിടെ ഇപ്പോൾ മരക്കാർ വിവാദങ്ങൾ കെട്ടടങ്ങുന്നതോടൊപ്പം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് മെഗാ സ്റ്റാർ മമ്മൂട്ടിയുടെ വാക്കുകളാണ്.
ദി പ്രീസ്റ്റ് എന്ന സിനിമ റിലീസ് ആകുന്നതിന് മുൻപ് ആന്റോ ജോസഫ് മമ്മൂക്കയോട് ചോദിച്ച കാര്യങ്ങളും അതിനു മമ്മൂട്ടി നൽകിയ മറുപടിയുമാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ ആകർഷിക്കുന്നത്. നമുക്ക് ഈ സിനിമ ഓടിടിയ്ക്ക് കൊടുത്താലോ എന്ന് ആൻ്റോ ചോദിച്ചപ്പോൾ നമുക്ക് ഈ സിനിമ തീയറ്ററിൽ തന്നെ റിലീസ് ചെയ്യണം എന്നായിരുന്നു മമ്മൂട്ടി നൽകിയ മറുപടി.
അങ്ങനെ തീയേറ്ററിൽ റിലീസ് ചെയ്താൽ തീയറ്ററിൽ ഉടമകൾക്കും തീയറ്റർ ജീവനക്കാർക്കും, പോസ്റ്റർ ഒട്ടിക്കുന്നവർക്കും എന്തിന് വേറെ ഒരു സെക്കൻ്റ് ഷോ കഴിഞ്ഞ് ഒരു ഓട്ടത്തിന് ഓട്ടോക്കാരെ വിളിച്ചാൽ ഈ കോവിഡ് സാഹചര്യത്തിൽ ഇവർക്കെല്ലാം ഒരു സഹായം ആകും എന്നായിരുന്നു
ഈ സിനിമ തീയറ്ററിൽ പരാജയപ്പെട്ടാൽ സിനിമയ്ക്ക് ചിലവായ മുഴുവൻ തുകയും തനിക്ക് ഞാൻ തരുമെന്ന് അദ്ദേഹം ഉറപ്പ് പറഞ്ഞിരുന്നുവെന്നും ഇങ്ങനെ മമ്മുക്കയുടെ ഉറപ്പിൻ മേൽ റിലീസായ സിനിമയാണ് ദി പ്രീസ്റ്റ് എന്നും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന കുറിപ്പിൽ പറയുന്നു.
ഇതുപോലെ തന്നെ, പ്രതിഫലം വാങ്ങാതെ കഥ പറയുമ്പോൾ, കയ്യൊപ്പ്, പേരൻപ്, അങ്കിൾ തുടങ്ങിയ നിരവധി നല്ല കഥാപാത്രങ്ങൾ സ്വന്തം ലാഭം നോക്കാതെ നമുക്ക് സമ്മാനിച്ച വ്യക്തിയാണ് മമ്മൂട്ടിയെന്നും കുറിപ്പിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.
Content Highlight: Now the words of mega star Mammootty are being discussed on social media.

































