മലയാള സിനിമയിലെ പ്രിയ നടനാണ് സിദ്ദിഖ് . ഇപ്പോഴിതാ നടൻ മമ്മൂട്ടിയെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത് . അദ്ദേഹവുമായി തനിക്ക് സഹോദരബന്ധമാണുള്ളതെന്നും അദ്ദേഹം വേണ്ടെന്ന് പറഞ്ഞ പല കാര്യങ്ങളും താന്‍ ഒഴിവാക്കിയിട്ടുണ്ടെന്നും സിദ്ദിഖ് കൗമുദി മൂവീസുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു.
ഈയടുത്ത് മമ്മൂക്ക വേണ്ടെന്ന് പറഞ്ഞിട്ട് അനുസരിക്കുന്നില്ലെന്ന് അദ്ദേഹത്തിന് പരാതിയുള്ള ഒരു കാര്യമുണ്ട്. മാധ്യമങ്ങളില്‍ വന്നിരുന്നിട്ട് ദേഷ്യത്തോടെ കാര്യങ്ങള്‍ പറയരുതെന്ന് പറയും. നീ എന്റെയടുത്ത് പറയും പോലെ ടി.വിയില്‍ വന്നിരുന്ന പറയരുതെന്ന് പറയും.

നീ എന്തിനാണ് അങ്ങനെയൊക്കെ പറയുന്നത് എന്നൊക്കെ ചോദിക്കും. എന്റെ ജീവിതത്തില്‍ മറക്കാന്‍ പറ്റാത്ത ഒരു വ്യക്തിയാണ് അദ്ദേഹം’-സിദ്ദിഖ് പറഞ്ഞു.
കാരവാന്‍ സംസ്‌കാരം എന്നൊന്നില്ലെന്നും സിദ്ദിഖ് അഭിമുഖത്തില്‍ പറഞ്ഞു. മേക്കപ്പ് ചെയ്യാനുള്ള സൗകര്യം ഓര്‍ത്താണ് താരങ്ങള്‍ കാരവാന്‍ ഉപയോഗിക്കുന്നത്. സഹതാരങ്ങളുടെ സഹായം കൊണ്ടാണ് ഞാന്‍ ഇപ്പോഴും ഇങ്ങനെ തുടരുന്നത്. ജയറാമുമായുള്ള സൗഹൃദം ഇപ്പോഴും മാറ്റമില്ലാതെ തുടരുന്നു. നടന്‍ കൂട്ടിച്ചേര്‍ത്തു.
മലയാളികളുടെ പെങ്ങളുടെ കുട്ടികളെ പൊന്നു പോലെ നോക്കണേ പെങ്ങളെ; താരത്തിന്റെ കമന്‍റ് വൈറല്‍ ആവുന്നു
കേരളത്തിന്‍റെ മൊത്തം നൊമ്പരമായ സിസ്റ്റർ ലിനിയുടെ ഭർത്താവ് സജീഷ് തിങ്കളാഴ്ചയാണ് വീണ്ടും വിവാഹിതനായത്. വടകര ലോകനാർ കാവ് ക്ഷേത്രത്തിൽ വെച്ചാണ് സജീഷ് അധ്യാപികയായ പ്രതിഭയെ വിവാഹം കഴിച്ചത്. സജീഷിന്‍റെ മക്കളായ റിതുൽ, സിദ്ധാർത്ഥ് എന്നിവര്‍ ചടങ്ങില്‍ ഉണ്ടായിരുന്നു.
അടുത്ത ബന്ധുക്കള്‍ പങ്കെടുത്ത ചടങ്ങ് തീര്‍ത്തും ലളിതമായിരുന്നു. സോഷ്യല്‍ മീഡിയ വളരെ ആവേശത്തോടെയാണ് ഈ വാര്‍ത്തയെ ഏറ്റെടുത്തത്. നടന്‍ നിർമൽ പാലാഴി സജീഷ് പ്രതിഭ വിവാഹത്തിന്‍റെ ഒരു വീഡിയോയ്ക്ക് ഇട്ട കമന്‍റാണ് ഇപ്പോള്‍ വൈറലാകുന്നത്.
പെങ്ങളെ…ഞങ്ങളെ(മലയാളികളുടെ)പെങ്ങളെ കുട്ടികളെ പൊന്നു പോലെ നോക്കണേ എന്നാണ് വീഡിയോക്ക് താഴെ നിര്‍മ്മല്‍ എഴുതിയത്. ഒരുപാട് പേർ നിര്‍മ്മലിന്‍റെ കമന്‍റിന് ലൈക്ക് നല്‍കിയിട്ടുണ്ട്. മക്കളെ പൊന്നുപോലെ നോക്കണേ എന്നാണ് കമന്റുകൾ കൂടുതലും.

നേരത്തെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് സജീഷ് വിവാഹകാര്യം ലോകത്തെ അറിയിച്ചത്. ഞാനും മക്കളും പുതിയ ഒരു ജീവിതത്തിലേക്ക് കാലെടുത്ത് വെയ്ക്കുകയാണെന്ന് സജീഷ് ഫേസ്ബുക്ക് കുറിപ്പിൽ അറിയിച്ചു. റിതുലിനും സിദ്ധാർത്ഥിനും ഇനി അമ്മയും ചേച്ചിയുമായി ഇവരും കൂടെ ഉണ്ടാകും. ഇതുവരെ നിങ്ങൾ നൽകിയ എല്ലാ കരുതലും സ്നേഹവും കൂടെ തന്നെ വേണം. എല്ലാവരുടെയും അനുഗ്രഹവും പ്രാർത്ഥനകളും ആശംസകളും ഞങ്ങളോടൊപ്പം ഉണ്ടാകണമെന്നും സജീഷ് കുറിച്ചു.
ലിനി മരിക്കുമ്പോള്‍ ഗള്‍ഫില്‍ ജോലി ചെയ്തിരുന്ന സജീഷിന് പിന്നീട് സര്‍ക്കാര്‍ ജോലി ലഭിച്ചിരുന്നു. ഇപ്പോള്‍ ആരോഗ്യവകുപ്പില്‍ ജീവനക്കാരനാണ് സജീഷ്. നിപ മഹാമാരിക്കെതിരെ പോരാടി മരിച്ച സിസ്റ്റര്‍ ലിനി വിടവാങ്ങിയിട്ട് നാല് വര്‍ഷമായി.
പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന ലിനിക്ക് നിപാ ബാധിതരെ ശുശ്രൂഷിക്കുന്നതിനിടെയാണ് വൈറസ് ബാധയേറ്റത്. അർപ്പണ ബോധത്തോടെ രോഗബാധിതരെ ശുശ്രൂഷിച്ച ലിനി ആരോഗ്യ പ്രവർത്തകർക്കാകെ മാതൃകയായി മാറിയിരുന്നു. നൊമ്പരത്തോടെയും എന്നാല്‍ അതിലേറെ സ്നേഹത്തോടെയും മലയാളികള്‍ ഓര്‍ക്കുന്ന പേരാണ് സിസ്റ്റര്‍ ലിനിയുടേത്.
Content Highlight: Actor Siddique opens up about Mammootty.


































