മലയാളികളക്ക് പ്രിയങ്കരിയായ ഗായികയാണ് അഭയ ഹിരണ്മയി . അഭയ ഹിരണ്മയി തന്നെയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം . താരത്തിന്റെ വിശേഷങ്ങൾ എല്ലാം തന്നെ ആരാധകർക്ക് അറിയാൻ വളരെ താല്പര്യം ആണ് .2014 ല്‍ സിനിമ മേഖലയിലേക്ക് കടന്നുവന്ന അഭയക്ക് പിന്നീട് നിരവധി ഗാനം ആലപിക്കാനുള്ള അവസരം ലഭിച്ചു.
ഇതിലെ പല പാട്ടും വൈറല്‍ ആവുകയും ചെയ്തു. സോഷ്യല്‍ മീഡിയയില്‍ സജീവമായ ഗായിക അഭയ ഹിരണ്‍മയി, തന്റെ ജീവിതത്തിലെ കുഞ്ഞു സന്തോഷങ്ങളും അതുപോലെ സങ്കടമെല്ലാം ആരാധകരെ അറിയിക്കാറുണ്ട് ഈ ഗായിക.

മോഡേണ്‍ ലുക്കിലായാലും നാടന്‍ ഗെറ്റപ്പിലായാലും പ്രത്യേകമായ ഭംഗിയുണ്ട് അഭയയ്ക്ക്. പാട്ടുമായി മുന്നേറുന്ന സമയത്ത് തന്നെ മോഡലിംഗിലും അഭയ തിളങ്ങിയിരുന്നു. വ്യത്യസ്തമായ മേക്കോവറുകളുമായും താരമെത്താറുണ്ട്. സ്‌കേര്‍ട്ടും ടോപ്പും അണിഞ്ഞുള്ള ചിത്രങ്ങളാണ് അഭയ ഹിരണ്‍മയി പോസ്റ്റ് ചെയ്തത്.
തിരുവനന്തപുരത്ത് ജനിച്ച ഹിരണ്മയി സംഗീതം ഔപചാരികമായി പഠിച്ചിട്ടില്ല. സംഗീതത്തിന്റെ ആദ്യപാഠങ്ങള്‍ പഠിച്ചത് സംഗീതത്തില്‍ ബിരുദാനന്തരബിരുദധാരിയായ സ്വന്തം അമ്മ ലതികയില്‍ നിന്നുമാണ്. കൂടാതെ പ്രൊഫസര്‍. നെയ്യാറ്റിന്‍കര എംകെ. മോഹനചന്ദ്രന്റെ ശിഷ്യ കൂടിയായിരുന്നു അഭയ.

അഭയ പാടിയ ഒട്ടുമിക്ക പാട്ടും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതില്‍ എടുത്ത് പറയേണ്ടതാണ് ഖല്‍ബില്‍ തേനൊഴുകണ കോഴിക്കോട് എന്ന പാട്ട് . ഇതിലൂടെയാണ് താരം ശ്രദ്ധിക്കപ്പെട്ടത്. ഗാനം ഹിറ്റായിരുന്നു, പ്രത്യേകിച്ച് കോഴിക്കോടുക്കാരുടെ മനസില്‍ എന്നും തങ്ങിനില്‍ക്കുന്ന പാട്ടാണ് ഇത്.
കേരള രാജ്യാന്തര ഡോക്യുമെന്ററി-ഹ്രസ്വ ചലച്ചിത്ര മേളയ്ക്ക് തുടക്കം
കേരള രാജ്യാന്തര ഡോക്യുമെന്ററി-ഹ്രസ്വ ചലച്ചിത്ര മേളയ്ക്ക് തലസ്ഥാനത്ത് തുടക്കമായി. ആറ് ദിവസമായി നടക്കുന്ന മേളയിൽ 12 വിഭാഗങ്ങളിലായി 262 സിനിമകളാണ് പ്രദര്‍ശനത്തിനെത്തുന്നത്. 44 രാജ്യങ്ങളിൽ നിന്നുള്ളവയാണ് ഈ ചിത്രങ്ങൾ.
ലോംഗ് ഡോക്യുമെന്ററി, ഷോർട്ട് ഡോക്യുമെന്ററി, ഷോർട്ട് ഫിക്ഷൻ, ക്യാമ്പസ് ഫിലിംസ് എന്നീ വിഭാഗങ്ങളിലായാണ് മത്സര ചിത്രങ്ങളെ ഉൾപ്പെടുത്തിയിട്ടുള്ളത്. രാജ്യാന്തര വിഭാഗത്തിൽ 56ഉം ബെസ്റ്റ് ഓഫ് ദി വേൾഡ് വിഭാഗത്തിൽ 19ഉം ചിത്രങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
109 വനിതാ സംവിധായകരുടെ ചിത്രങ്ങൾ ഇത്തവണത്തെ മേളയിലുണ്ട്. കൈരളി തിയേറ്ററിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ മേളയ്ക്ക് തിരി തെളിച്ചു. ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം ഡോക്യുമെന്ററി സംവിധായികയും എഡിറ്ററുമായി റാന മോഹന് അദ്ദേഹം സമ്മാനിച്ചു.
യുക്രെയ്ൻ യുദ്ധത്തിന്റെ ഭീകരത തുറന്നുകാട്ടുന്ന മരിയുപോൾസ് 2 ആയിരുന്നു ഉദ്ഘാടന ചിത്രം. യുദ്ധവും അഭയാര്‍ത്ഥി, തെരുവുജീവിതങ്ങളും പ്രകൃതിയും കഥാപരിസരമായ അനേകം ലഘു ചലച്ചിത്രങ്ങൾ, ബിഗ് സ്ക്രീനിൽ തെളിയുന്നത് പൊള്ളുന്ന ജീവിതങ്ങൾ, ആനിമേഷൻ ചിത്രങ്ങളും അന്താരാഷ്ട്ര വേദികളിൽ പ്രസിദ്ധി നേടിയ ലോകോത്തര സൃഷ്ടികളും...
12 വിഭാഗങ്ങളിലായി മൂന്ന് തിയേറ്ററുകളിലായാണ് ഈ ചിത്രങ്ങളുടെ പ്രദര്‍ശനം നടക്കുക. ജീവിതങ്ങളിലൂടെ രാഷ്ട്രീയ വിനിമയം നടത്തുന്ന ഒരുപിടി മലയാളം ഹ്രസ്വ ചലച്ചിത്രങ്ങളാണ് ഇത്തവണത്തെ പ്രധാന ആകര്‍ഷണം.
1,200ൽ ഏറെ പ്രതിനിധികളും 250 അതിഥികളും നിറഞ്ഞ തിയേറ്ററുകളിലാണ് പ്രദര്‍ശനം.. ബുധനാഴ്ച വരെ വൈകീട്ട് ആറരയ്ക്ക് ആസ്വാദകര്‍ക്കായി കലാപരിപാടികളും ഒരുക്കിയിട്ടുണ്ട്.
രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചിത്ര മേളയിൽ മികച്ച ലോംഗ് ഡോക്യുമെന്ററിക്കും ,ഹ്രസ്വ ചിത്രത്തിനും രണ്ട് ലക്ഷം രൂപാ വീതം നൽകും. മികച്ച ഷോർട്ട് ഡോക്യുമെന്ററിക്ക് ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവുമാണ് സമ്മാനം.
Content Highlight: Abhay Hiranmayi with new pictures, fans have taken the pictures



































