ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമയിൽ ശ്രദ്ധിക്കപ്പെട്ട നടനാണ് അലൻസിയർ. സിനിമ ലോകത്ത് ഉയർന്ന് വന്ന മീടൂവിനെതിരെ അദ്ദേഹം പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്.
മാസ്റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിനിടെയാണ് അദ്ദേഹം ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചത്. തനിക്ക് ഇന്നും ഉമ്മ തരാൻ സുന്ദരിമാർ തയ്യാറാണെന്നാണ് അദ്ദേഹം പറഞ്ഞത്.

തൻ്റെ പേരിൽ വന്ന മീടൂ പ്രശ്നങ്ങളോടുകൂടി കേരളത്തിലെ മീടൂ ക്യാമ്പയ്ൻ തന്നെ ഇല്ലാതാകുകയായിരുന്നു. താൻ ഇപ്പോൾ അഭിനയിക്കുന്ന ചിത്രങ്ങളിലെ പെൺപിള്ളേരൊക്കെ തനിക്ക് ലിപ് ലോക്ക് ഉമ്മ തരാൻ തയ്യാറായി നിൽക്കുകയാണെന്നും, താൻ കുഴപ്പക്കാരനല്ലെന്ന് അവർക്ക് മനസ്സിലായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തന്റെ പേരിൽ പ്രയോഗിച്ച മീടൂ ശരിക്കും അങ്ങനെയല്ലെന്നും അദ്ദേഹം പറഞ്ഞു. തൻറെ മോശമായ പ്രവൃത്തി ആ കൂട്ടിയെ ഏറെ വേദനിപ്പിച്ചതായി തിരിച്ചറിഞ്ഞു. അതിനാൽ താൻ വ്യക്തിപരമായി തന്നെ ആ കൂട്ടിയോട് ക്ഷമ പറഞ്ഞതാണെന്നും എന്നാൽ പിന്നീട് വർഷങ്ങൾക്ക് ശേഷം മീടൂ എന്ന ക്യാമ്പയ്ൻ വന്നപ്പോൾ അത് ഉയർത്തി പിടിച്ചതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2018 ഒക്ടോബറിൽ ബ്ലോഗ് പോസ്റ്റിലൂടെയാണ് പേര് വെളിപ്പെടുത്താതെ ആദ്യം ദിവ്യ അലസിയറിനെതിരെ ഗുരതര ലൈംഗിക ആരോപണം നടത്തിയത്. പിന്നീടാണ് അലന്‍സിയറിന്‍റെ പേര് പരസ്യമാക്കിയത്.
അദ്ദേഹത്തെ പരിചയപ്പെടുന്നതിന് മുമ്പ് ബഹുമാനമായിരുന്നുവെന്നും പക്ഷേ സ്വന്തം വൈകൃതം മറച്ചുപിടിക്കാനാണ് സമൂഹമധ്യത്തിൽ പുരോഗമനപരമായ കാഴ്ചപ്പാടുകളുമായി അദ്ദേഹം പ്രത്യക്ഷപ്പെട്ടിരുന്നതെന്ന് പിന്നീട് മനസ്സിലായെന്നും ദിവ്യ പറഞ്ഞിരുന്നു. അലന്‍സിയറിനെതിരെ താര സംഘടന ‘അമ്മ’യ്ക്കും വനിതകളുടെ സംഘടനയായ ഡബ്ലൂസിസിക്കും പരാതി നല്‍കിയിരുന്നു.
സ്നേഹമില്ലാത്ത സെക്സ് ഒന്നുമല്ല; സിദ്ധാർത്ഥ് മൽഹോത്ര
ബോളിവുഡിലെ ഹിറ്റ് ടോക് ഷോയായി മുന്നേറിക്കൊണ്ടിരിക്കുകയാണ് കരൺ ജോഹറിന്റെ കോഫി വിത്ത് കരൺ. ഹോട് സ്റ്റാറിൽ ഹിറ്റ് ലിസ്റ്റിൽ തുടരുന്ന ഷോയിൽ ഇതിനകം സിനിമാ രംഗത്തെ നിരവധി പ്രമുഖർ എത്തി. റാപിഡ് ഫയർ റൗണ്ടുകളും ഗെയ്മികളും കോഫി വിത്ത് കരണിനെ രസകരമാക്കി.
ട്രോളുകൾക്കും ചർച്ചകൾക്കും ഗോസിപ്പുകൾക്കുമുള്ള വിഷയമായി കോഫി വിത്ത് കരൺ മാറിയിരിക്കുകയാണ്. താരങ്ങൾ നടത്തുന്ന വെളിപ്പെടുത്തലുകൾ, സംസാരിക്കുമ്പോൾ പറ്റുന്ന അബദ്ധങ്ങൾ എന്നിവയെല്ലാം സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നു. ബി ടൗൺ മാധ്യമങ്ങളുടെ വാർത്തകൾക്കുള്ള വിഷയവുമാണ് കോഫി വിത്ത് കരൺ.
ഷോയുടെ ഏറ്റവും പുതിയ എപ്പിസോഡിൽ യുവ നടൻമാരായ സിദ്ധാർത്ഥ് മൽഹോത്രയും വിക്കി കൗശലുമാണ് അതിഥികൾ ആയെത്തിയത്. കത്രീന കൈഫുമായുള്ള വിക്കിയുടെ വിവാഹം, കിയാര അദ്വാനിയുമായുള്ള സിദ്ധാർത്ഥ് മൽഹോത്രയുടെ പ്രണയം എന്നിവ ഷോയിൽ ചർച്ചയായി. വിവാഹ ശേഷം തന്റെ ജീവിതം മനോഹരമാണെന്നും കത്രീന താനിതുവരെ കണ്ടതിൽ വിവേകവും അനുകമ്പയുമുള്ള വ്യക്തിയാണെന്നും വിക്കി കൗശൽ തുറന്നു പറഞ്ഞു.
കോഫി വിത്ത് കരണിലൂടെയാണ് വിക്കി കൗശലും കത്രീനയും പ്രണയത്തിലാവുന്നത്. മുൻ സീസണിൽ കത്രീന കൈഫ് അതിഥിയായി വന്നപ്പോൾ മികച്ച ജോഡിയാവുമെന്ന് തോന്നുന്ന നടനേതെന്ന ചോദ്യം കരൺ ചോദിച്ചിരുന്നു. വിക്കി കൗശലിന്റെ പേരായിരുന്നു കത്രീന പറഞ്ഞത്.
ഇതിന് പിന്നാലെയാണ് കത്രീനയും വിക്കിയും അടുക്കുന്നത്. കഴിഞ്ഞ വർഷം ഡിസംബറിലായിരുന്നു ഇരുവരുടെയും വിവാഹം. ഷോയിൽ വിക്കിയുടെയും സിദ്ധാർത്ഥിന്റെയും സോഷ്യൽ മീഡിയ ഫോട്ടോകൾക്ക് വന്ന കമന്റുകളും കരൺ വായിച്ചു. വിക്കിയുടെ വളരെ ഹാർദവമായ വൈബ് ആണ് എന്നായിരുന്നു ഒരു കമന്റ്. എനിക്കീ കമന്റ് ഇഷ്ടമായെന്ന് വിക്കി മറുപടി നൽകി.
മറ്റ് കമന്റുകളെ അപേക്ഷിച്ച് ലൈംഗികച്ചുവ കുറഞ്ഞ കമന്റാണിതെന്ന് കരണും പറഞ്ഞു. ഇതിനിടെ സിദ്ധാർത്ഥ് മൽഹോത്ര ഇടപെട്ടു. സ്നേഹവും വേണം. സ്നേഹമില്ലാത്ത സെക്സ് ഒന്നുമല്ല എന്നായിരുന്നു സിദ്ധാർത്ഥ് പറഞ്ഞത്. സിദ്ധാർത്ഥിന്റെ ഈ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നുണ്ട്.
ഷോയുടെ ഓരോ എപ്പിസോഡിലും ഒന്നിനൊന്ന് മികച്ച അതിഥികൾ ആണ് വരുന്നതെന്നാണ് പ്രേക്ഷകർ പറയുന്നത്. ആലിയ ഭട്ടും രൺവീർ സിംഗുമായിരുന്നു ആദ്യ എപ്പിസോഡിലെ അതിഥികൾ. പിന്നീട് സമാന്ത, അക്ഷയ് കുമാർ, സാറ അലി ഖാൻ, ജാൻവി കപൂർ, കരീന കപൂർ, ആമിർ ഖാൻ എന്നിവരും അതിഥികളായെത്തി.
Content Highlight: 'Even today beautiful women are ready to give me kiss'; Alencier says



































