വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെയായി പ്രേക്ഷക മനസ്സില്‍ ഇടം നേടിയ അഭിനേതാവാണ് ഹരീഷ് പേരടി. സോഷ്യല്‍ മീഡിയയില്‍ സജീവമായ അദ്ദേഹം തന്റെ നിലപാടുകള്‍ കൃത്യമായി വ്യക്തമാക്കാറുണ്ട്. നാടകക്കാരെ പുച്ഛത്തോടെ കാണുന്ന സിനിമാക്കാരുടെ മനോഭാവം മാറ്റേണ്ടിയിരിക്കുന്നുവെന്ന് പറഞ്ഞെത്തിയിരിക്കുകയാണ് അദ്ദേഹം.
വര്‍ഷങ്ങളായി സിനിമയില്‍ സജീവമായ സുധീഷിന് ഇത്തവണ മികച്ച സഹനടനുള്ള പുരസ്‌കാരം ലഭിച്ചിരുന്നു. എന്നിവര്‍, ഭൂമിയിലെ മനോഹര സ്വകാര്യം ഈ ചിത്രങ്ങളിലെ പ്രകടനത്തിലൂടെയായിരുന്നു സുധീഷിന് പുരസ്‌കാരം ലഭിച്ചത്. സുധീഷിന് മാത്രമല്ല ദിലീപിന് 2011 ല്‍ മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചപ്പോള്‍ അതിന് പിന്നിലുമൊരു നാടകക്കാരന്റെ സാന്നിധ്യമുണ്ടായിരുന്നുവെന്ന് ഹരീഷ് പേരടി പറയുന്നു.
ജിഎസ് അനിൽ, ദിലീപ് മലയാള സിനിമയിലെ സൂപ്പർ സ്റ്റാറായി വർഷങ്ങളോളം വിലസിയിട്ടും ഒരു സംസ്ഥാന അവാർഡ് കിട്ടാൻ കോഴിക്കോടിന്റെ നാടകക്കാരൻ അനിലിന്റെ വെളളരി പ്രാവിന്റെ ചങ്ങാതി വേണ്ടി വന്നു. 34 വർഷം സിനിമയിൽ നിറഞ്ഞാടിയിട്ടും സുധീഷിനെ ഒരു സംസ്ഥാന പുരസ്ക്കാരം തിരഞ്ഞ് വന്നത് നിരവധി അക്കാദമി പുരസ്ക്കാരങ്ങൾ നേടിയ എ ശാന്തകുമാർ എന്ന മലയാള നാടകലോകത്തെ എക്കാലത്തെയും പ്രതിഭയുടെ ഭൂമിയിലെ മനോഹര സ്വകാര്യം എന്ന രചനയിൽ.
അതുകൊണ്ട് പ്രിയപ്പെട്ട സിനിമാതാരങ്ങളെ ഇനിയെങ്കിലും നാടകക്കാരൻ നിങ്ങളോട് കഥ പറയാൻ വരുമ്പോൾ നാടകത്തോടുള്ള നിങ്ങൾക്ക് പകർന്ന് കിട്ടിയ അടിസ്ഥാന വികാരമായ പുച്ഛം ഒഴിവാക്കി അവരെയൊന്ന് ബഹുമാനത്തോടെ പരിഗണിച്ചാൽ നിങ്ങൾക്ക് തന്നെ നല്ലത്. കൊറിയൻ സിനിമകൾ വീണ്ടും പുഴുങ്ങുന്നതല്ല നാടകക്കാരന്റെ രചനാരീതി.
മറിച്ച് അത് നിങ്ങൾ ജീവിക്കുന്ന സമൂഹത്തിലെ ജീവിതത്തോടുള്ള പോരാട്ടമായിരിക്കും. നാടകസലാം എന്നുമായിരുന്നു ഹരീഷ് പേരടി കുറിച്ചത്. നിങ്ങളെ എനിക്കിഷ്ടമാണ്. ശരിയേതെന്ന് തോന്നുന്നത് ആരുടെയും മുഖം നോക്കാതെ വിളിച്ചു പറയാനുള്ള ആ ആണത്തവും. കേൾക്കേണ്ടവർ കേൾക്കട്ടെ ഇതെല്ലാം.
ഓരോ നാടകകാരനെയും ഓർത്ത് അഭിമാനിക്കുന്നു. ചങ്കുറപ്പുള്ള നാടകക്കാരനേ ഇത്രയും വിശാലമായി മറ്റ് നാടകക്കാരെക്കൂടി കാണാൻ സാധിക്കൂ. ഈ പോസ്റ്റിനേക്കാൾ മഹനീയമായി തോന്നിയത് അത് വിളിച്ചുപറയാനുള്ള ആർജ്ജവത്തെയാണ് തുടങ്ങിയ കമന്റുകളാണ് പോസ്റ്റിന് താഴെയുള്ളത്.
Despite being a popular hero, Dileep needed the playwright to win the award; Harish Peradi