ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത് ദൃശ്യം സിനിമയെക്കുറിച്ച് എസ്. സി പിള്ള പറഞ്ഞ വാക്കുകളാണ്. മോഹൻലാൽ അഭിനയിപ്പിച്ച് നൂറ് കോടി ലഭിക്കുന്നതിലും തനിക്കിഷ്ടം ശ്രീനിവാസനെ വെച്ച് മൂന്ന് കോടി ലഭിക്കുന്നതാണെന്ന് നിർമ്മാതാവ് എസ്. സി പിള്ള. മാസ്റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം സംസാരിച്ചത്.
ശ്രീനിവാസനെ തനിക്കിഷ്ടമാണ് അതുകൊണ്ട് തന്നെ ശ്രീനിവാസനെ മാറ്റി മറ്റൊരാളെ ഹിറോയാക്കാൻ തനിക്ക് താല്പര്യമില്ലായിരുന്നു. അദ്ദേഹമാണ് അഭിനയിക്കുന്നകതെങ്കിൽ തനിക്ക് ആവറേജ് കളക്ഷൻ കിട്ടിയാൽ മതി.

രണ്ട് കോടിയുടെ പടത്തിന് ഇരുപത്തഞ്ച് ലക്ഷം രൂപ ലാഭം കിട്ടിയാലും തനിക്ക് സന്തോഷമായിരുന്നു. അങ്ങനെയാണ് ദൃശ്യം സിനിമ അദ്ദേഹത്തെ വെച്ച് ചെയ്യാൻ താൻ തീരുമാനിച്ചത്. അന്ന് അതിന് മെെത്രി പൊലീസ് എന്നായിരുന്നു പേരിട്ടിരുന്നത്.
ജീത്തു ജോസഫായിരുന്നു തിരക്കഥാകൃത്ത്. പാസഞ്ചറിന്റെ അസോസിയേറ്റ് ഡയറക്ടറായിരുന്ന പയ്യൻ അദ്ദേഹത്തിന്റെ ആദ്യ സിനിമ താൻ ചെയ്യണമെന്ന് പറഞ്ഞാണ് തന്റെ അടുത്ത് വരുന്നതും കഥ പറഞ്ഞതും.

കഥ കേട്ടപ്പോൾ തന്നെ ശ്രീനിവാസനെ നായകനായി നിശ്ചയിക്കുകയും ചെയ്തു. മീനയ്ക്ക് പകരം മീര വാസുദേവിനെയാണ് നായികയായി അന്ന് നിശ്ചയിച്ചിരുന്നത്.
എന്നാൽ അവസാന നിമിഷം താനും മാനേജരുമായി ആ സിനിമയുടെ പേരിൽ വഴക്കാകുകയും സിനിമ തന്റെ അടുത്ത് പോകുകയുമായിരുന്നു. പിന്നീട് ആ സിനിമ ചെയ്തത് അൻ്റിണി പെരുമ്പാവൂരാണ് . അതിന്റെ പിന്നിൽ ഒരുപാട് കളികൾ നടന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ആ സമയം അമ്മയുടെ മുമ്പില്‍ ഞാന്‍ കരഞ്ഞു; മനസ്സ് തുറന്ന് അമല പോൾ
മലയാളികളുടെ പ്രിയപ്പെട്ട താരമാണ് അമല പോൾ . താരത്തിന്റെ സിനിമകൾ എല്ലാം ആരാധകർക്ക് വളരെയേറെ പ്രിയപ്പെട്ടതാണ് . ഇപ്പോഴിതാ താരത്തിന്റെ ഒരു അഭിമുഖമാണ് വൈറലാകുന്നത് .
ഫിലിം കംമ്പാനിയന്‍ സൗത്തിന് നല്‍കിയ അഭിമുഖത്തിലാണ് നടി മനസ്സുതുറന്നത്. അഭിനയം നിര്‍ത്താമെന്ന് തീരുമാനിച്ചു. എനിക്കൊരു ബ്രേക്ക് വേണമായിരുന്നു. സിനിമകള്‍ വന്നെങ്കിലും നോ പറഞ്ഞു. വീട്ടുകാരൊക്കെ എനിക്ക് എന്താണ് സംഭവിക്കുന്നതെന്ന് പേടിച്ചു.
എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് അറിയില്ലായിരുന്നു. ഇങ്ങനെ ഒരു തീരുമാനമെടുക്കുമ്പോള്‍ നാളെ എന്ത് സംഭവിക്കുമെന്നും എനിക്ക് അറിയില്ല. ഞാന്‍ സിനിമ ഉപേക്ഷിക്കാന്‍ പോവുകയാണെന്ന് തോന്നല്‍ ഉണ്ടായി.
അങ്ങനെയൊരു മൈന്‍ഡ് സ്റ്റേറ്റിലായിരുന്നു. ഞാന്‍ ക്ഷീണിതയായിരുന്നു, തളര്‍ന്നു. 19ാം വയസില്‍ വളരെ ചെറുപ്പം മുതലേ അഭിനയിക്കാന്‍ തുടങ്ങിയ ആളാണ് ഞാന്‍. എനിക്ക് എന്നെ തന്നെ ഇഷ്ടമാവുന്നുണ്ടായിരുന്നില്ല.
എന്റെ സാഹചര്യങ്ങളും ഒപ്പമുണ്ടായിരുന്ന ആള്‍ക്കാരും നല്ലതായിരുന്നില്ല. എന്റെ ചുറ്റും കുഴപ്പങ്ങളായിരുന്നു. ഞാന്‍ ഞാനല്ലാതായി മാറുകയായിരുന്നു. അമല പറഞ്ഞു. ഒരു ബ്രേക്ക് എടുക്കുന്നതിലൂടെ ഞാന്‍ എന്നെ തന്നെ സ്വതന്ത്രയാക്കുകയായിരുന്നു.
ആ പ്രോസസില്‍ ഞാന്‍ തോറ്റുപോയാലും തകര്‍ന്നു പോയാലും അങ്ങനെതന്നെ മുമ്പോട്ട് പോകാന്‍ തീരുമാനിച്ചു. കരഞ്ഞു തീര്‍ത്ത ദിവസങ്ങളുണ്ടായിട്ടുണ്ട്. ആ സമയം അമ്മയുടെ മുമ്പില്‍ ഞാന്‍ കരഞ്ഞു. നടി കൂട്ടിച്ചേര്‍ത്തു.
Content Highlight: S. C Pillai's new interview is getting attention now.



































