അത് കൈമാറി എന്റെ കൈയ്യിലെത്തി; മനസ്സ് തുറന്ന്‍ കാവ്യ മാധവന്‍

അത് കൈമാറി എന്റെ കൈയ്യിലെത്തി; മനസ്സ് തുറന്ന്‍ കാവ്യ മാധവന്‍
2021-10-18T13:15:00 | By Susmitha Surendran

മലയാള സിനിമയിലെ എക്കാലത്തെയും പ്രിയപ്പെട്ട താരമാണ് കാവ്യ മാധവന്‍ . മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചത് മുതല്‍ മലയാളികളുടെ ഇഷ്ടതാരങ്ങളില്‍ ഒരാളായി മാറി . സമ്മാനിച്ച കഥാപാത്രങ്ങള്‍ ഒക്കെയും അത്രയേറെ പ്രിയപ്പെട്ടതും എന്നും ജീവനുള്ളതുമാണ്. എന്നാല്‍ ഇപ്പോള്‍ താരം സിനിമയില്‍ നിന്നും  വിട്ടുനില്‍ക്കുകയാണെങ്കിലും പ്രേക്ഷകര്‍ എന്നും കാവ്യയുടെ വിശേഷങ്ങള്‍ തിരക്കാറുണ്ട് . 

നാടൻ ലുക്കും കൃത്രിമത്വം ഇല്ലാത്ത അഭിനയവും ആയിരുന്നു കാവ്യ എന്ന നടിയെ പ്രേക്ഷകർ അംഗീകരിക്കാൻ ഏറ്റവും വലിയ കാരണവും. വിവാഹത്തോടെ അഭിനയം വിട്ടു നിൽക്കുന്ന കാവ്യ ഇപ്പോൾ സമ്പൂർണ്ണ കുടുംബിനിയായി എന്ന് പറയുന്നതിൽ തെറ്റില്ല.

ദിലീപിന്റെ ഭാര്യയായി മാറിയ കാവ്യ ഇപ്പോൾ നാല് വയസ്സുകാരിയുടെ അമ്മ കൂടിയാണ്. അടുത്തിടെയായിരുന്നു കാവ്യയുടെ ജന്മദിനം. അടുത്ത ദിവസം മകൾക്കും പിറന്നാൾ ദിനമാണ്. 2018 ൽ ആണ് ദിലീപിനും കാവ്യയ്ക്കും മകൾ ജനിക്കുന്നത്. ഇപ്പോൾ ചർച്ചയാകുന്നത് കാവ്യയുടെ വാക്കുകൾ ആണ്.

കാവ്യയെ അടുത്തറിയുന്നവർക്ക് നടിയുടെ ഏറ്റവും രസകരമായ ഒരു ചെല്ല പേരിനെക്കുറിച്ച് അറിയാം. കടിഞ്ഞൂൽ കല്യാണത്തിലെ ഹൃദയകുമാരി. ചെറുപ്പത്തിൽ താൻ ഉപയോഗിച്ച സാധനങ്ങൾ എണ്ണി എണ്ണി പറയുന്ന ഹൃദയകുമാരിയെ സിനിമ പ്രേമികൾ മറക്കാൻ ഇടയില്ല. അത്തരത്തിൽ ഒരു സ്വഭാവം കാവ്യക്കും ഉണ്ടായിരുന്നു. അങ്ങനെയാണ് രസകരമായ ഒരു പേര് കൂടി പ്രിയപ്പെട്ടവർ കാവ്യയെ വിളിച്ചിരുന്നത്.

കൗതുകം തോന്നുന്ന എന്തും കാവ്യ സൂക്ഷിച്ചു വയ്ക്കാറുണ്ട്. മുൻപൊരിക്കൽ റിമി സമ്മാനം നൽകിയ കൂളിംഗ് ഗ്ലാസിനെക്കുറിച്ച് കാവ്യ സംസാരിച്ചിരുന്നു. അമേരിക്കൻ ട്രിപ്പിനിടയിൽ ആണ് റിമി കാവ്യയുടെ പിണക്കം മാറ്റാനായി വില കൂടിയ ഒരു കൂളിംഗ് ഗ്ലാസ് സമ്മാനം നൽകുന്നത്. അതിപ്പോഴും താൻ ഭദ്രമായി സൂക്ഷിച്ചുവച്ചിട്ടുണ്ട് എന്ന് കാവ്യ പറഞ്ഞതാണ്.

ഓരോ സമയം താൻ ശേഖരിച്ചു വച്ച സാധങ്ങൾ സൂക്ഷിക്കുന്ന ഒരു പെട്ടിയുണ്ട് തന്റെ പക്കൽ എന്ന് കാവ്യ പറയുന്ന ഒരു മുൻകാല അഭിമുഖം ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുന്നത്. തന്റെ പ്രിയപ്പെട്ട വസ്തുക്കൾ സൂക്ഷിക്കുന്ന പെട്ടിയും താൻ മരിക്കുമ്പോൾ കൂടെ വച്ച് വേണം കത്തിക്കാൻ എന്ന് കാവ്യ പറയുന്നുണ്ട്. ആദ്യത്തെ സ്റ്റേറ്റ് അവാർഡ് മുതൽ, അമ്മ തുന്നിയ ആദ്യത്തെ ഉടുപ്പ് വരെയും നിധിപോലെ കാവ്യ സൂക്ഷിക്കുന്നു.

പെരുമഴക്കാലം എന്ന സിനിമയിലെ അഭിനയത്തിനാണ് കാവ്യക്ക് ആദ്യമായി ഒരു സ്റ്റേറ്റ് അവാർഡ് ലഭിക്കുന്നത്. സ്റ്റേറ്റ് അവാർഡ് പോലെ തന്നെ വിലയേറിയ ഒരു സമ്മാനം ഉണ്ട് കാവ്യക്ക് ഒപ്പം. ചേട്ടൻ ആദ്യമായി ഓസ്‌ട്രേലിയയിൽ നിന്നും വാങ്ങിക്കൊണ്ട് വന്ന ഒരു പെർഫ്യൂം. ആ ബോട്ടിൽ താൻ സൂക്ഷിച്ചു വച്ചിട്ടുണ്ടെന്നും കാവ്യ ഒരിക്കൽ പറഞ്ഞിരുന്നു.

മകളുടെ സിനിമ അരങ്ങേറ്റം, കലോത്സവവേദികളിലെ ചിത്രങ്ങൾ ബാലതാരമായി വന്ന കാവ്യ, നായികയായി മാറിയപ്പോൾ ഉണ്ടായ മാറ്റങ്ങൾ. കഥാപാത്രങ്ങൾ. അവാർഡുകൾ. കാവ്യയെ കുറിച്ചുവന്ന അഭിമുഖങ്ങൾ വാർത്തകൾ, ഒപ്പം സന്തോഷങ്ങൾ നിറയ്ക്കുന്ന ഒരുപാട് നിമിഷങ്ങൾ കോർത്തിണക്കിയ ബുക്കുകൾ തന്നെ അച്ഛൻ ഉണ്ടാക്കി നൽകിയിട്ടുണ്ടെന്നും കാവ്യ പറഞ്ഞിട്ടുണ്ട്.

ക്ലാസ്സ്‌മേറ്റ്സ്സ് സിനിമയുടെ ലോക്കേഷനിൽ നിന്നും ഇറങ്ങുമ്പോൾ തന്റെ ശേഖരത്തിലേക്ക് ലാൽ ജോസ് ഉപയോഗിച്ച സിഗരറ്റ് കൂടും കാവ്യ സൂക്ഷിച്ചു വച്ചിട്ടുണ്ട്. ഒപ്പം ആ ശേഖരത്തിൽ വിലമതിക്കാൻ ആകാത്ത ഒന്ന് കൂടിയുണ്ട്. കാവ്യക്ക് ഒരു വയസ്സുള്ളപ്പോൾ കാവ്യയുടെ അമ്മ തുന്നിയ ഒരു ഉടുപ്പ്. അതിന്നും ഭദ്രമായി തന്നെ കാവ്യ സൂക്ഷിച്ചുവച്ചിരിക്കുന്നു. 

തുന്നൽ പഠിച്ചിട്ടില്ലാത്ത തന്റെ അമ്മ കൈകൊണ്ട് തുന്നിയ ഒരു ഉടുപ്പ് താൻ ഇപ്പോഴും സൂക്ഷിച്ചു വച്ചിട്ടുണ്ടെന്നും കാവ്യ പറഞ്ഞിട്ടുണ്ട്. വാടാമല്ലിയുടെ നിറമുള്ള ആ ഉടുപ്പ് വലുതായിട്ടും കളയാതെ അമ്മ സൂക്ഷിച്ചുവച്ചിരുന്നു. അതിന്റെ ഒപ്പം വല്യമ്മയുടെ ഒരു കുഞ്ഞു മിഡിയും ഉണ്ടന്നും കാവ്യ പറഞ്ഞിട്ടുണ്ട്.

അത് കൈമാറി തന്റെ കയ്യിലെത്തി, തന്റെ മോൾക്ക് എന്നും പറഞ്ഞു കാവ്യ സൂക്ഷിച്ചുവച്ചിരുന്നു. വിലയേറിയ ആ സമ്മാനം മാമാട്ടിക്ക് കൊടുത്തോ എന്ന ചോദ്യമാണ് ആരാധകർ ചോദിക്കുന്നത്.കാവ്യ നല്‍കിയ ഒരു അഭിമുഖത്തിലാണ്  മനസ്സ് തുറന്നത്.

Content Highlight: It was handed to me; Kavya Madhavan opens her mind

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup