പണ്ട് സിനിമയില്‍ ഒന്ന് മുഖം കാണിക്കണമെന്ന ആഗ്രഹമായിരുന്നു; തെസ്‌നി ഖാന്‍ മനസ്സ് തുറക്കുന്നു

പണ്ട് സിനിമയില്‍ ഒന്ന് മുഖം കാണിക്കണമെന്ന ആഗ്രഹമായിരുന്നു; തെസ്‌നി ഖാന്‍ മനസ്സ് തുറക്കുന്നു
2022-05-26T12:25:00 | By Susmitha Surendran

മലയാളികള്‍ക്ക് സുപരിചിതയാണ് തെസ്‌നി ഖാന്‍. അഭിനേത്രിയായും അവതാരകയായും സ്റ്റേജ് ഷോകളിലൂടേയുമെല്ലാം വര്‍ഷങ്ങളായി തെസ്‌നി ഖാന്‍ എന്ന കലാകാരി മലയാളികളുടെ വീട്ടിലെ അംഗമായി തുടരുകയാണ്.  നല്ല നല്ല കഥാപാത്രത്തിലൂടെയും തമാശകളിലൂടെയും മലയാളികളുടെ മനസ്സിലേക്ക് ഇടം പിടിച്ച താരം കൂടിയാണിത് . മിനി സ്‌ക്രീനിലും ബിഗ് സ്‌ക്രീനിലുമെല്ലാം ഒരുപോലെ സജീവമാണ് തെസ്‌നി ഖാന്‍.

ഇപ്പോഴിതാ തുടക്കകലാത്ത് തനിക്ക് സിനിമയില്‍ നേരിടേണ്ടി വന്ന വിവേചനത്തെ പറ്റിയും കഥാപാത്രങ്ങളെ ടൈപ്പ് കാസ്റ്റ് ചെയ്യാന്‍ ശ്രമിച്ചതിനെ പറ്റിയുമൊക്കെ തെസ്‌നി ഖാന്‍ തുറന്ന് പറയുന്നുണ്ട്.  ഒരു  പരിപാടിയില്‍ അതിഥിയായി എത്തിയപ്പോഴായിരുന്നു തെസ്‌നി ഖാന്‍ മനസ് തുറന്നത്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.



പണ്ട് സിനിമയില്‍ ഒന്ന് മുഖം കാണിക്കണമെന്ന ആഗ്രഹമായിരുന്നു. എങ്ങനെയെങ്കിലും മുഖം കാണിച്ചാല്‍ മതി എന്നായിരുന്നു ആഗ്രഹമെന്നും തെസ്‌നി പറയുന്നു അന്നത്തെ കാലത്ത് കുറച്ച് വെളുപ്പും തടിയുമൊക്കെയുണ്ടെങ്കില്‍ മാത്രമേ അവരെ സിനിമാനടിമാര്‍ എന്ന് വിളിക്കുകയുള്ളുവെന്നും താനൊക്കെ സ്ഥിരമായി നായികയുടെ കൂട്ടുകാരി വേഷമായിരുന്നു ചെയ്തിരുന്നതെന്നും തെസ്‌നി ഓര്‍ക്കുന്നു.

എന്നാല്‍ സീന്‍ തുടങ്ങുന്നതിന് മുന്‍പ് തെസ്‌നി കുറച്ച് പുറകോട്ട് ഇറങ്ങി നിന്നേ എന്ന് പറയും. അന്നൊക്കെ അങ്ങനെയാണല്ലോ എന്നും തെസ്‌നി പറയുന്നുണ്ട്. അതേസമയം തനിക്ക് ടൈപ്പ് കാസ്റ്റിംഗും അനുഭവിക്കേണ്ടി വന്നിരുന്നുവെന്നും തെസ്‌നി പറയുന്നുണ്ട്.



പ്രൊസ്റ്റിറ്റിയൂട്ടായി ടൈപ്പ് കാസ്റ്റ് ചെയ്യാനൊരു ശ്രമം നടന്നു. ട്രിവാന്‍ഡ്രം ലോഡ്ജിലെ കഥാപാത്രം വളരെ വേറിട്ടതായിരുന്നു. സിനിമയിലൊക്കെ അങ്ങനെയൊരു കുഴപ്പമുണ്ടല്ലോ എന്നാണ് തെസ്‌നി ഖാന്‍ ടൈപ്പ് കാസ്റ്റിംഗിനെക്കുറിച്ച് പറയുന്നത്. ആ സിനിമയിലെ തന്റെ ക്യാരക്ടറിന് നല്ലൊരു മാസ് എന്‍ട്രി സീനായിരുന്നു.

ഒരു കഥാപാത്രം ഹിറ്റായാല്‍ അത്തരം കഥാപാത്രങ്ങളിലേക്ക് വീണ്ടും വീണ്ടും കുറച്ച് സിനിമകളിലേക്ക് വിളി വന്നുകൊണ്ടിരിക്കുമെന്നും തെസ്‌നി പറയുന്നു. അതേസമയം ആ കഥാപാത്രം ജീവനുള്ളതായിരുന്നുവെന്നും തെസ്‌നി ഖാന്‍ പറയുന്നു. 



ബ്യൂട്ടിഫുള്‍ എന്ന ചിത്രത്തിലെ തെസ്‌നിയുടെ കഥാപാത്രവും കയ്യടി നേടിയിരുന്നു. അതേക്കുറിച്ചും താരം മനസ് തുറക്കുന്നുണ്ട്. അതേ ടീമായിരുന്നു ട്രിവാന്‍ഡ്രം ലോഡ്ജിലേതെന്നും താരം ഓര്‍ക്കുന്നു. ''മുന്‍പ് ബ്യൂട്ടിഫുള്‍ എന്ന സിനിമയിലൊരു കഥാപാത്രം ചെയ്തിരുന്നു.

കന്യക മേനോന്‍ എന്നായിരുന്നു കഥാപാത്രത്തിന്റെ പേര്. അത് നല്ല രസമായി തോന്നി, തീയേറ്ററില്‍ കൈയ്യടി കിട്ടി. അതേ ടീമിന്റെ തന്നെ അടുത്ത സിനിമയായിരുന്നു അത്. അത് ചെയ്യാനും സന്തോഷമായിരുന്നു. അഭിനയിക്കാനുള്ള സാധ്യതയുള്ള കഥാപാത്രമായിരുന്നു. അങ്ങനെയുള്ള കഥാപാത്രം ചെയ്യുന്നത് ഇഷ്ടമായിരുന്നു. കന്യക മേനോന്‍ വല്ലാതെ സ്വീകാര്യത കിട്ടി'' എന്നാണ് തെസ്‌നി പറയുന്നത്. 



മാജിക്കില്‍ നിന്നും ജീവിക്കാന്‍ മാത്രമുള്ള വരുമാനമേ കിട്ടിയിരുന്നുള്ളു. സ്വന്തം വീടുണ്ടായിരുന്നില്ല. ചെലവുകളുമൊക്കെ കഴിഞ്ഞ് സേവിങ്‌സായി ഒന്നുമുണ്ടാകില്ലായിരുന്നുവെന്നും തെസ്‌നി പറയുന്നു. ഞാന്‍ സിനിമയില്‍ വന്നതില്‍ പിന്നെയാണ് എന്തെങ്കിലുമൊക്കെ സമ്പാദിക്കാന്‍ തുടങ്ങിയതെന്നും തെസ്‌നി ഖാന്‍ കൂട്ടിച്ചേര്‍ക്കുന്നു. 

Content Highlight: Thesni Khan speaks openly about the discrimination she faced in the film

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup