ഇരുപതിനായിരം രൂപ എന്നോട് കടം ചോദിച്ച നിര്‍മാതാവുണ്ട് , തുറന്ന്‍ പറഞ്ഞ് ഐശ്വര്യ ലക്ഷ്മി

ഇരുപതിനായിരം രൂപ എന്നോട് കടം ചോദിച്ച നിര്‍മാതാവുണ്ട് , തുറന്ന്‍ പറഞ്ഞ്  ഐശ്വര്യ ലക്ഷ്മി
2021-10-07T12:16:00 | By Susmitha Surendran

കൊവിഡ്‌ മഹാമാരി വന്നതോടെ നഷ്ടങ്ങള്‍ തന്നയാണ് ഓരോ മേഘലയ്ക്കും സംഭവിച്ചത് . കൂട്ടത്തില്‍ ഏറ്റവും കൂടുതല്‍ നഷ്ടം വന്നതും സിനിമ മേഘലയ്ക്ക് തന്നെയാണ്. രണ്ട് വര്‍ഷത്തിലേറെയായി തിയേറ്ററുകള്‍ അടഞ്ഞു കിടക്കുന്നു. ഇടയ്ക്ക് ചെറിയൊരു സമയം തുറന്ന് പ്രവൃത്തിച്ചിരുന്നുവെങ്കിലും, കാര്യമായ മാറ്റങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഒ ടി ടി എന്ന ഒരു സാധ്യത ഇല്ലായിരുന്നുവെങ്കില്‍ ഷൂട്ടിങ് പൂര്‍ത്തിയാക്കിയ എത്രയോ ചിത്രങ്ങള്‍ കെട്ടികിടന്ന് നിന്നേനെ. എന്തായാലും തിയേറ്ററുകള്‍ അടഞ്ഞു കിടന്നപ്പോള്‍ ഒ ടി ടി പ്ലാറ്റ്‌ഫോമുകള്‍ സജീവമായി. പക്ഷെ അത് നിര്‍മാതാക്കളെയും സിനിമാക്കാരെയും സംബന്ധിച്ച് എത്രത്തോളം സംതൃപ്തി നല്‍കി എന്ന് പറയാന്‍ സാധിയ്ക്കില്ല.

ഒ ടി ടിയില്‍ റിലീസ് ചെയ്യണം എന്ന് ഒരു നിര്‍മാതാവ് തീരുമാനിച്ചാല്‍ ഞാന്‍ അദ്ദേഹത്തിന്റെ തീരുമാനത്തിനൊപ്പം നില്‍ക്കും എന്നാണ് നടി ഐശ്വര്യ ലക്ഷ്മി പറയുന്നത്. മറിച്ചാണെങ്കിലും അതെ. അവിടെ ഒരു ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ എനിക്ക് ശബ്ദമില്ല എന്ന് ഐശ്വര്യ പറഞ്ഞു. ചെന്നൈ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഐശ്വര്യ. കോടികള്‍ മുടക്കിയാണ് ഒരു നിര്‍മാതാവ് സിനിമ ചെയ്യുന്നത്. അദ്ദേത്തിന് വലിയ പ്രതീക്ഷയുണ്ടാവും.


സിനിമ റിലീസ് ആകാതിരുന്നാല്‍ സാമ്പത്തികമായി എന്നെ അത് ബാധിയ്ക്കുകയില്ല. പക്ഷെ അദ്ദേഹത്തിന്റെ കാര്യം അതല്ല. എനിക്ക് അദ്ദേഹത്തെ സാമ്പത്തികമായി സഹായിക്കാന്‍ കഴിയില്ല എങ്കില്‍ ഒരു ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ തിയേറ്ററുകള്‍ തുറക്കുന്നത് വരെ കാത്തിരിയ്ക്കൂ എന്ന് എനിക്ക് അദ്ദേഹത്തോട് പറയാന്‍ സാധിയ്ക്കില്ല. അതുകൊണ്ട് സിനിമ ഒ ടി ടിയില്‍ റിലീസ് ചെയ്യുന്നതിനെ ഞാന്‍ ഒരിക്കലും എതിര്‍ക്കില്ല.

എന്നാല്‍, തിയേറ്ററുകള്‍ തുറക്കണം. അല്ലെങ്കില്‍ അത് മൊത്തം സിനിമാക്കാരുടെയും നിലനില്‍പിനെ ബാധിയ്ക്കും. അതേ സമയം എന്റെ സിനിമകളുടെ കാര്യം എടുക്കുകയാണെങ്കില്‍, എന്റെ നിര്‍മാതാവിന്റെ താത്പര്യം എന്താണോ അതിനൊപ്പം ഞാന്‍ നില്‍ക്കും. സിനിമയ്ക്ക് വേണ്ടി പണം നിക്ഷേപിച്ച് കടം കയറി, എന്നോട് ഇരുപതിനായിരം രൂപ കടം ചോദിച്ച നിര്‍മാതാവ് ഉണ്ട്. കോടികള്‍ ഒരു സിനിമയ്ക്ക് വേണ്ടി നിക്ഷേപിച്ച നിര്‍മാതാവാണ് സ്വന്തം ചെലവിന് പൈസ ഇല്ലാതെ കടം ചോദിയ്ക്കുന്നത്. വളരെ ദാരുണമാണ് അവസ്ഥ. സിനിമയുടെ പേരില്‍ ആരും കടക്കെണിയില്‍ ആകാന്‍ ഞാന്‍ ആഗ്രഹിയ്ക്കുന്നില്ല. ഒ ടി ടിയാണ് ഇപ്പോഴുള്ള മികച്ച ഓപ്ഷന്‍ എങ്കില്‍ അങ്ങനെ എന്ന പക്ഷക്കാരിയാണ് ഐശ്വര്യ ലക്ഷ്മി.

Content Highlight: There is a producer who asked me for a loan of Rs 20,000, said Aishwarya Lakshmi

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup