മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് ശോഭന. ഒരുകാലത്ത് മലയാളത്തിലെ മുൻനിര നായികമാരിൽ ഒരാളായിരുന്നു ഇവർ. മലയാളത്തിലെ സൂപ്പർ താരങ്ങളുടെ ഒപ്പം എല്ലാംതന്നെ ശോഭന ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.
അഭിനയ പ്രാധാന്യമുള്ള നിരവധി കഥാപാത്രങ്ങളെ ആണ് ശോഭന അവതരിപ്പിച്ചത്. അത്തരത്തിൽ ഒരു കഥാപാത്രത്തെ ആയിരുന്നു യാത്ര എന്ന സിനിമയിൽ ശോഭന അവതരിപ്പിച്ചത്. ബാലുമഹേന്ദ്ര ആയിരുന്നു ഈ സിനിമയുടെ സംവിധായകൻ. ജോൺപോൾ ആയിരുന്നു ഈ സിനിമയുടെ തിരക്കഥ ഒരുക്കിയത്. മമ്മൂട്ടി ആയിരുന്നു സിനിമയിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്.

തുളസി എന്ന കഥാപാത്രത്തെയായിരുന്നു ശോഭന ഈ സിനിമയിൽ അവതരിപ്പിച്ചത്. എന്നാൽ ഈ സിനിമയുടെ ചിത്രീകരണ സമയത്ത് ശോഭന ഒരു കാര്യം പറ്റില്ല എന്ന് പറയുകയുണ്ടായി. വർഷങ്ങൾക്കുശേഷം തിരക്കഥാകൃത്ത് ജോൺ പോൾ ആണ് ഈ വെളിപ്പെടുത്തൽ നടത്തിയത്.
ഈ സിനിമയുടെ ചിത്രീകരണ സമയത്ത് മധുമതി എന്ന സിനിമ റിലീസ് ചെയ്തിരുന്നു. ഒരു ഹിന്ദി സിനിമയായിരുന്നു ഇത്. വൈജയന്തിമാല എന്ന നടി ചെയ്താൽ ഈ സിനിമയിലെ കഥാപാത്രം ജോൺപോൾ ഇന്ന് ഏറെ സ്വാധീനിച്ചിരുന്നു.

കാടിനോട് ചേർന്ന് ഉള്ള നാട്ടിൻപുറത്ത് ജീവിക്കുന്ന ഒരു പെണ്ണ് എന്ന ആശയമായിരുന്നു ഹിന്ദി സിനിമയിൽ നിന്നും അണിയറപ്രവർത്തകർ കടംകൊണ്ടത്. നല്ല വിരിഞ്ഞ ശരീരമുള്ള നായിക വേണമെന്നും അധികം കണ്ടുപരിചയിച്ച നടി ആവരുത് എന്നും നിർബന്ധമുണ്ടായിരുന്നു. അങ്ങനെയാണ് വേഷം ശോഭയിൽ എത്തിച്ചേരുന്നത്.
ബ്ലൗസ് ഇല്ലാത്ത രീതിയിൽ ഷോൾഡർ കാണുന്ന രീതിയിൽ വേഷം ധരിക്കണം എന്നായിരുന്നു ആദ്യം തീരുമാനിച്ചത്. തുളസി എന്ന കഥാപാത്രത്തിന് ഈ വേഷം വേണമെന്നായിരുന്നു ബാലു കരുതിയത്. കാരണം കാടിനോട് ചേർന്ന് ജീവിക്കുന്ന പെൺകുട്ടി ആണല്ലോ. പക്ഷേ അത്തരം കോസ്റ്റ്യൂം ധരിക്കാൻ തനിക്ക് സാധിക്കില്ല എന്ന് ശോഭന തീർത്തു പറഞ്ഞു. അങ്ങനെ സിനിമയിൽ നിന്നും ആ കോസ്റ്റ്യൂം മാറ്റേണ്ടി വന്നിട്ടുണ്ട്.

പക്ഷെ രസകരമായ വസ്തുത എന്താണെന്ന് ശോഭന പിന്നീട് മറ്റുള്ള സിനിമകളിൽ അത്തരം വേഷം ധരിച്ചു അഭിനയിച്ചിട്ടുണ്ട്. ഇതിനെക്കുറിച്ച് ഒരിക്കൽ കണ്ട സമയത്ത് ജോൺപോൾ ചോദിച്ചിരുന്നു. അപ്പോൾ ശോഭന നൽകിയ മറുപടി ഇങ്ങനെയായിരുന്നു – ഞാൻ ആദ്യം കരുതിയത് കോസ്റ്റ്യൂം വളരെ മോശമായിരിക്കും എന്നാണ്. ആ പ്രായത്തിൽ എനിക്ക് സിനിമയെ കുറിച്ച് വലിയ വിവരം ഉണ്ടായിരുന്നില്ല.
Content Highlight: Activists say sari should be worn without blouse; This is what finally happened



































