സിനിമയ്ക്ക് വേണ്ടി ആദ്യമായി കാണാന്‍ പോയപ്പോള്‍ ; മനസ്സുതുറന്ന്‍ ഐശ്വര്യ ലക്ഷ്മി

സിനിമയ്ക്ക് വേണ്ടി ആദ്യമായി കാണാന്‍ പോയപ്പോള്‍ ; മനസ്സുതുറന്ന്‍ ഐശ്വര്യ ലക്ഷ്മി
2021-10-06T14:34:00 | By Susmitha Surendran

മലയാളത്തിലേക്ക് പുതുതായി വന്ന നായികമാരില്‍ വളരെ പെട്ടന്ന്‍ തന്നെ ചുരുങ്ങിയ സമയം കൊണ്ട് തന്റേതായ വ്യക്തിമുദ്ര തെളിയിച്ച താരമാണ് ഐശ്വര്യ ലക്ഷ്മി . മയാനദി എന്ന മലയാള സിനിമയിലൂടെയാണ് ഐശ്വര്യ ലക്ഷ്മിയെ പ്രേക്ഷകര്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയത് . പിന്നീട് അങ്ങോട്ടുള്ള സിനിമള്‍ എല്ലാം തന്നെ ഒന്നിനൊന്ന് മികച്ചതാണ് . മലയാളത്തി പുറമെ ഇപ്പോള്‍ തമിഴ് സിനിമാ ലോകത്തും ശ്രദ്ധേയയാണ് ഐശ്വര്യ ലക്ഷ്മി.

ജഗമേ താണ്ഡവം എന്ന ചിത്രത്തിലൂടെ തമിഴകത്ത് അരങ്ങേറിയ ഐശ്വര്യയുടെ അടുത്ത ചിത്രമായ, മണിരത്‌നം സംവിധാനം ചെയ്യുന്ന പൊന്നിയന്‍ സെല്‍വന്റെ ഷൂട്ടിങ് നടി പൂര്‍ത്തിയാക്കി. ഇന്ത്യന്‍ സിനിമാ ലോകം വളരെ അധികം പ്രതീക്ഷയോടെ കാത്തിരിയ്ക്കുന്ന ചിത്രത്തില്‍ വിക്രം, ഐശ്വര്യ റായി, ജയം രവി, കാര്‍ത്തി തുടങ്ങിയവര്‍ക്കൊപ്പമാണ് ഐശ്വര്യയും അഭിനയിക്കുന്നത്. ചിത്രത്തില്‍ അഭിനയിച്ച അനുഭവത്തെ കുറിച്ചും സന്തോഷത്തെ കുറിച്ചും ചെന്നൈ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ ഐശ്വര്യ സംസാരിക്കുകയുണ്ടായി.


മണി രത്‌നം സാറിന്റെ വലിയ ആരാധികയാണ് താന്‍ എന്ന് ഐശ്വര്യ പറയുന്നു. ഒന്ന് കാണണം എന്ന് ആഗ്രഹിച്ചിരുന്നുവെങ്കിലും, അദ്ദേഹത്തിന്റെ സിനിമയില്‍ അഭിനയിക്കാന്‍ ഒരു അവസരം ലഭിയ്ക്കും എന്ന് സ്വപ്‌നത്തില്‍ പോലും കരുതിയിട്ടില്ല. 2019 ജൂണ്‍ 3 ന് ആണ് മണി സര്‍ എന്നെ വിളിച്ചത്, ആ ദിവസം ഞാന്‍ ഇപ്പോഴും ഓര്‍മിയ്ക്കുന്നു. ഒരുപാട് സംസാരിക്കാത്ത ആളാണ് മണി സര്‍. സിനിമയ്ക്ക് വേണ്ടി ആദ്യമായി കാണാന്‍ പോയപ്പോള്‍ ഒരു ലുക്ക് ടെസ്റ്റ് ഉണ്ടായിരുന്നു. രവി വര്‍മന്‍ സാറും, തോട്ട തരണി സാറും തുടങ്ങി എ ആര്‍ റഹ്‌മാന്‍ സര്‍ ഒഴികെ മറ്റെല്ലാവരും അന്ന് അവിടെ ഉണ്ടായിരുന്നു.

എനിക്ക് ഭയങ്കര ടെന്‍ഷനായിരുന്നു. എന്റെ ലുക്ക് ടെസ്റ്റ് ആയിരുന്നു ആദ്യം. അതുകൊണ്ട് തന്നെ അത് വലിയൊരു ഉത്തരവാദിത്വം ആയിരുന്നു. ഞാന്‍ സെലക്ട് ആകും എന്ന് ഒരിക്കലും കരുതിയില്ല. പക്ഷെ അത് സംഭവിച്ചു. 2019 ഡിസംബറിലാണ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചത്. കറാബി, കാഞ്ചനബൂരി, തായ്‌ലാന്റ് എന്നിവിടങ്ങളിലായിരുന്നു ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍. പുലര്‍ച്ചെ രണ്ട് മണിക്ക് ഉണരും, 3 മണിയാവുമ്പോഴേക്കും മേക്കപ്പ് ഒക്കെ ഇട്ട് റെഡിയാവും. അന്താരാഷ്ട്ര തലത്തിലുള്ള സജ്ജീകരണങ്ങളായിരുന്നു സെറ്റില്‍. കാര്‍ത്തി സാര്‍ തുടക്കം മുതലേ ഉണ്ടായിരുന്നു. ജയം രവി സര്‍ പിന്നീട് ജോയിന്‍ ചെയ്തു. ജയറാമേട്ടനും ഉണ്ടായിരുന്നു. ഞങ്ങളെല്ലാം ഒരുമിച്ചാണ് ഭക്ഷണം കഴിക്കുന്നതും സംസാരിക്കുന്നതും എല്ലാം.


ജയറാമേട്ടന്‍ ആദ്യ കാലങ്ങളില്‍ സിനിമ ഷൂട്ട് ചെയ്യുന്നതിനെ കുറിച്ചെല്ലാം പറഞ്ഞു തരുമായിരുന്നു. ശരിയ്ക്കും കോളേജിലേക്ക് മടങ്ങിയെത്തിയ അനുഭവമായിരുന്നു. കാര്‍ത്തി സര്‍ മണി സാറിന്റെ അസിസ്റ്റന്റ് ആയും പ്രവൃത്തിയ്ക്കുന്നത് കൊണ്ട്, എന്ത് ചെയ്യേണം, എന്ത് ചെയ്യേണ്ട എന്നൊക്കെ അദ്ദേം പറഞ്ഞ് തരും. സിനിമയുടെ വ്യാപ്തി എത്രത്തോളമാണെന്ന് മനസ്സിലാക്കാത്തത് പോലെയാണ് മണി സര്‍ സെറ്റില്‍ പെരുമാറുന്നത്.

അദ്ദേഹത്തെ സംബന്ധിച്ച് അപ്പോള്‍ ചെയ്തു കൊണ്ടിരിയ്ക്കുന്ന ആ ഒരൊറ്റ ഷോട്ടില്‍ മാത്രമായിരിയ്ക്കും ശ്രദ്ധ. വളരെ സീനിയറായ ജയറാമേട്ടനെയും തുടക്കകാരിയായ എന്നെയും അദ്ദേഹം ഒരുപോലെ തന്നെയാണ് പരിഗണിയ്ക്കുന്നത്. ചിത്രത്തിന്റെ ആദ്യത്തെ ഷോട്ടോ എന്റെ മുഖത്ത് നിന്നായിരുന്നു. അത് അറിഞ്ഞപ്പോള്‍ മുതല്‍ എനിക്ക് പരിഭ്രാന്തിയായി. ബൃന്ദ മാസ്റ്റര്‍ ഇല്ലായിരുന്നുവെങ്കില്‍, ഒരു പക്ഷെ അപ്പോള്‍ തന്നെ അവിടെ നിന്ന് ഞാന്‍ എല്ലാം പാക്ക് ചെയ്ത് തിരിച്ചുവരുമായിരുന്നു. എന്നാല്‍ ഷൂട്ടിങ് വളരെ അധികം രസകരമായിരുന്നു. ഈ സിനിമയ്ക്ക് ശേഷം എനിയ്ക്ക് അഭിനയം നിര്‍ത്തേണ്ടി വന്നാലും, സന്തോഷത്തോടെ അത് ചെയ്യും- ഐശ്വര്യ ലക്ഷ്മി പറഞ്ഞു.

Content Highlight: When I first went to see it for the movie; Aishwarya Lakshmi

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup