'ആരോടും പരിധി വിട്ട് സംസാരിക്കുകയോ, പെരുമാറുകയോ ചെയ്യുമ്പോൾ അവർ നമുക്ക് തന്ന ബഹുമാനവും സ്നേഹവും ഇല്ലാതാകും': സന്തോഷ് പണ്ഡിറ്റിൻ്റെ വാക്കുകൾ ശ്രദ്ധ നേടുന്നു!

'ആരോടും പരിധി വിട്ട് സംസാരിക്കുകയോ, പെരുമാറുകയോ ചെയ്യുമ്പോൾ അവർ നമുക്ക് തന്ന ബഹുമാനവും സ്നേഹവും ഇല്ലാതാകും': സന്തോഷ് പണ്ഡിറ്റിൻ്റെ വാക്കുകൾ ശ്രദ്ധ നേടുന്നു!
2021-10-04T21:49:00 | By Truevision Admin

പലപ്പോഴും പൊതുവിഷയങ്ങളിലെ അഭിപ്രായങ്ങൾ വ്യക്തമാക്കി രംഗത്തെത്താറുള്ള സിനിമാ പ്രവർത്തകനാണ് സന്തോഷ് പണ്ഢിറ്റ്. നടനും സംവിധായകനും പ്രൊഡ്യൂസറും സംഗീത സംവിധായകനും ഗായകനും ഗാനരചയിതാവുമൊക്കെയായി സിനിമയുടെ എല്ലാ കാര്യങ്ങളും ഒറ്റയ്ക്ക് ചെയ്ത് ശ്രദ്ധ നേടിയ സന്തോഷ് പണ്ഡിറ്റ് ഇടയ്ക്ക് പങ്കുവെക്കാറുള്ള രാഷ്ട്രീയ നിരീക്ഷണങ്ങളും ഫേസ്ബുക്ക് കുറിപ്പുമൊക്കെ വലിയ ശ്രദ്ധ നേടാറുണ്ട്. പലപ്പോഴും ഇതിന്മേൽ ചർച്ചയും നടക്കാറുണ്ട്.

അത്തരത്തിൽ ഇപ്പോൾ സന്തോഷ് പണ്ഡിറ്റ് പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. മരണം ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടമല്ല, മറിച്ച് ജീവിച്ചിരിക്കുമ്പോഴെ മരിച്ചത് പോലെ ജീവിക്കുന്നതാണ് ഏറ്റവും വലിയ നഷ്ടമെന്ന് സന്തോഷ് പണ്ഡിറ്റ് കുറിച്ചിട്ടുണ്ട്. ആരോടും പരിധി വിട്ട് സംസാരിക്കുകയോ, പെരുമാറുകയോ ചെയ്യുമ്പോൾ അവർ നമുക്ക് തന്ന ബഹുമാനവും സ്നേഹവും ഇല്ലാതാകുമെന്ന് സന്തോഷ് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചിരിക്കുന്നു. സന്തോഷ് പണ്ഡിറ്റിൻ്റെ കുറിപ്പിൻ്റെ പൂർണ്ണ രൂപം ഇങ്ങനെയാണ്.

'പണ്ഡിറ്റിൻ്റെ വചനങ്ങളും, ബോധോദയങ്ങളും... തല്ലി പഴുപ്പിച്ചാൽ മധുരം ഉണ്ടാകില്ല ഒന്നിനും . എല്ലാ ബന്ധങ്ങളും അങ്ങനെ ആണേ.എപ്പോഴും നിലക്ക് നിന്നാൽ വിലക്ക് പോകും. ആരോടും പരിധി വിട്ട് സംസാരിക്കുകയോ, പെരുമാറുകയോ ചെയ്യുമ്പോള് അവര് നമ്മുക്ക് തന്ന ബഹുമാനവും സ്നേഹവും ഇല്ലാതാകും... തല്ലി പഴുപ്പിച്ചാൽ മധുരം ഉണ്ടാകില്ല ഒന്നിനും. സ്ഥാനം തെറ്റിയാൽ പല്ലുകളും മുടിയും നഖവും ഒരിക്കലും ഭംഗി തോന്നിക്കില്ല. അതുപോലെ തന്നെയാണ് മനുഷ്യരും. ഇത് അറിയുന്നവർ സ്വന്തം സ്ഥാനം ഒരിക്കലും കൈവിടുകയില്ല._ മറ്റുള്ളവ൪ നമ്മുക്ക് തരുന്ന സ്ഥാനം മനസ്സിലാക്കാനും അതിൽ നിന്ന് മാറാതെ നില്കുവാനും ശ്രമിക്കണം.'

'അപകാരദശായാമ-, പ്യുപകുർവ്വന്തി സാധവഃ, ഛിന്ദന്തമപി വൃക്ഷഃ സ്വ-, ഛായയാ കിം ന രക്ഷതി, ഉപദ്രവിക്കുന്നവർക്ക് പോലും ഉപകാരം ചെയ്യുന്നവരാണ് സജ്ജനങ്ങൾ. തന്നെ മുറിക്കാൻ ശ്രമിക്കുന്നവനും വൃക്ഷം തണൽ നൽകുന്ന പോലെ., മരം വെട്ടുകാരൻ ക്ഷീണിക്കുമ്പോൾ, അതേ വൃക്ഷത്തിന്റെ തണലിലാണ് വിശ്രമിക്കുന്നത്. അതുപോലെ, തന്നെ ഉപദ്രവിക്കുന്ന ദുഷ്ടന്മാരോട് പോലും സജ്ജനങ്ങൾ സൌമ്യമായി പെരുമാറുന്നു., എന്ന് വൃക്ഷങ്ങളും സജ്ജനങ്ങളും ലോകത്തെ പഠിപ്പിക്കുന്നു.'

ഒരു പൊരി മതി എല്ലാം ഒടുങ്ങാ൯.. ഒരു ചിരി മതി എല്ലാം ഒതുക്കാ൯.. ഓ൪ക്കുക. മരണം ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടമല്ല, മറിച്ച് ജീവിച്ചിരിക്കുമ്പോഴെ മരിച്ചത് പോലെ ജീവിക്കുന്നതാണ് ഏറ്റവും വലിയ നഷ്ടം. (വാല് കഷ്ണം..നല്ല കാര്യങ്ങൾ ചെയ്തു കൊണ്ടിരിക്കുക.. ആരേയും ബോധ്യപ്പെടുത്താൻ ശ്രമിക്കാതിരിക്കുക... ആളുകൾ ഒരിക്കലും നമ്മളിൽ സന്തുഷ്ടരാവുകയില്ല... ആരിൽ നിന്നും ഒരു നന്ദി വാക്കു പോലും കേള്ക്കുവാ൯ കാത്തു നില്കരുത്... ഫലം ഇച്ഛിക്കാതെ കർമ്മം ചെയ്യുക.. വിജയം ഉറപ്പായും നമ്മെ തേടിയെത്തും...).


Content Highlight: Santosh Pandit's words get attention: 'When we talk or treat anyone out of bounds, the respect and love they give us is lost'!

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup