ആ വാക്കുകൾ അറംപറ്റിയ പോലെയായല്ലോ, തീരാവേദനയായി നടന്റെ വാക്കുകൾ

ആ വാക്കുകൾ അറംപറ്റിയ പോലെയായല്ലോ, തീരാവേദനയായി നടന്റെ വാക്കുകൾ
2021-10-04T21:49:00 | By Truevision Admin

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട അഭിനേതാവായിരുന്നു രമേശ് വലിയശാല. നാടക രംഗത്തുനിന്നായിരുന്നു അദ്ദേഹം സീരിയലിലേക്ക് എത്തിയത്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ ശ്രദ്ധേയനായി മാറിയ രമേശിന് നിരവധി അവസരങ്ങളായിരുന്നു ലഭിച്ചത്. 22 വര്‍ഷമായി ടെലിവിഷന്‍ പരമ്പരകളിലെ സ്ഥിരം സാന്നിധ്യമാണ് അദ്ദേഹം. കുടുംബസമേതമായുള്ള രമേശിന്റെ അഭിമുഖം വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്. രമേശ് പങ്കിട്ട വിശേഷങ്ങളിലൂടെ വിശദമായി വായിക്കാം.


കുടുംബസമേതമായാണ് ഓണം ആഘോഷിക്കാറുള്ളത്. ഒന്നാം ഓണം വരെയൊക്കെ ഷൂട്ടുണ്ടായിട്ടുണ്ട്. ന്യൂഇയറിനും ഓണത്തിനുമെല്ലാം വീട്ടിലിരിക്കണമെന്നാണ് ആഗ്രഹം. ഭാര്യ മിനിയെ ഞാന്‍ അടുക്കളയില്‍ അങ്ങോട്ട് സഹായിക്കാറുണ്ട്. കുട്ടിക്കാലത്തെ ഓണത്തില്‍ ഓര്‍ത്തിരിക്കുന്നത് 10 ദിവസത്തെ അവധിയാണ്. പൂക്കളൊക്കെ പറിച്ച് കൊണ്ടുവന്ന് പൂക്കളമിടും. കളര്‍ ഡ്രസ് കിട്ടുന്ന സമയം കൂടിയാണ് ഓണം. സ്‌കൂളില്‍ പഠിച്ചിരുന്ന സമയത്തെ കലാരംഗത്ത് സജീവമായിരുന്നു രമേശ്. പരിപാടികളിലൊക്കെ പങ്കെടുക്കുമായിരുന്നു. മോഡല്‍ സ്‌കൂള്‍, യൂണിവേഴ്‌സിറ്റി കോളേജ് എന്നിവിടങ്ങളിലായിരുന്നു രമേശിന്റെ വിദ്യാഭ്യാസം.

കലാജീവിതം ശരിക്കും തുടങ്ങിയത് യൂണിവേഴ്‌സിറ്റി കോളേജില്‍ വെച്ചായിരുന്നു. നാടക റിഹേഴ്‌സലിന് വേണ്ടിയായിരുന്നു കോളേജില്‍ പോയത്. നല്ലൊരു ടീമുണ്ടായിരുന്നു. അമച്വര്‍ നാടകങ്ങള്‍ കുറേ ചെയ്തിട്ടുണ്ട്. സമ്മാനത്തുകയായിരുന്നു അന്ന് ഞങ്ങളെ ആകര്‍ഷിച്ചത്. അതിന് വേണ്ടിയായിരുന്നു ശ്രമിച്ചത്. കലാരംഗത്ത് സജീവമായിട്ട് 21 വര്‍ഷമായി. മകള്‍ അഭിനയിച്ചിട്ടുണ്ട്. സീരിയലുകളില്‍ നിന്നൊക്കെ വിളി വരുന്നുണ്ട്. സീരിയലുകളിലേക്ക് പോയാല്‍ ജോലി പോവും. സിനിമയോ മറ്റോ വരികയാണെങ്കില്‍ പോയിക്കോളാന്‍ പറഞ്ഞിട്ടുണ്ട്. ഭാഗ്യത്തിന് സിനിമയില്‍ നിന്നും അവസരമൊന്നും വന്നിട്ടില്ല. പുറത്ത് പോവുമ്പോള്‍ ആളുകള്‍ തിരിച്ചറിയുന്നത് വലിയ ഭാഗ്യമായാണ് കാണുന്നതെന്ന് രമേശ് പറയുന്നു. അവരുടെ വീട്ടിലെ ഒരാളായാണ് പലരും എന്നെ കാണുന്നത്.


സിനിമ പണ്ട് മുതലേ സ്വപ്‌നമാണ്, കുറേ സിനിമകള്‍ ചെയ്തിട്ടുണ്ട്. ചെറിയ കഥാപാത്രങ്ങളാണ്. വലിയ കഥാപാത്രങ്ങള്‍ ചെയ്യണമെന്നുണ്ട്. എന്നാല്‍ ആരും വിളിക്കുന്നില്ല. അഭിനയിക്കാനറിയുന്ന എല്ലാ നടന്‍മാരേയും തനിക്ക് ഇഷ്ടമാണെന്നായിരുന്നു രമേശ് പറഞ്ഞത്. നരേന്ദ്രപ്രസാദ്, മുരളി തുടങ്ങിയവരോടൊപ്പം നാടകം ചെയ്തിട്ടുണ്ട്. അങ്ങനെ ഒരുപാട് ഭാഗ്യം കിട്ടിയിട്ടുണ്ട്, സാമ്പത്തികമായി ഇല്ലെങ്കിലും. മുന്‍പ് സ്‌ക്രീനില്‍ കണ്ടിരുന്നവരെ കാണാനും നേരിട്ട് പ്രവര്‍ത്തിക്കാനും ഇടപഴകാനും അവസരം ലഭിച്ചത് വലിയ ഭാഗ്യമായാണ് കാണുന്നത്. മരിക്കുന്നത് വരെ അഭിനയിക്കാനാണ് ആഗ്രഹം. ഇപ്പോഴത്തെ അവസ്ഥയില്‍ നിര്‍മ്മാതാവാന്‍ കഴിയില്ല.

നേരത്തെ നിര്‍മ്മാണത്തിലും കൈവെച്ചിരുന്നു. അഭിനയിച്ച് കൊണ്ടിരിക്കുമ്പോള്‍ ക്യാമറയ്ക്ക് മുന്നില്‍ വീണ് മരിക്കുക അതാണ് ആഗ്രഹമെന്നുമായിരുന്നു രമേശ് പറഞ്ഞത്. ഒരുപാട് പേരുണ്ട് അങ്ങനെ യാത്രയായത്. രാവിലെ എഴുന്നേറ്റ് വന്നാല്‍ കണ്ടാല്‍ കണ്ടു എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. ഒരുപാട് പേരെ സഹായിച്ചിട്ടേയുള്ളൂ, കൂടെ നിന്ന് കാലുവാരിയ സംഭവങ്ങളുണ്ടായിട്ടുണ്ട്. നമ്മളോട് വിളിച്ച് അത് കമ്മിറ്റ് ചെയ്‌തോയെന്ന് ചോദിച്ചയാള്‍ ആ പ്രൊജക്റ്റ് തന്നെ കമ്മിറ്റ് ചെയ്ത അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഒരുപാട് വെട്ട് വന്നിട്ടുണ്ട്. എനിക്കുള്ളത് എനിക്ക് വരും എന്നാണ് എന്റെ നിലപാട്.


തുടക്കക്കാരെ എത്രയോ വര്‍ഷമായി ബന്ധമുള്ളവരെപ്പോലെയായാണ് കാണാറുള്ളത്. ഇടയ്ക്ക് പോലീസ് വേഷം ചെയ്ത് ക്ലിക്കായപ്പോള്‍ അതേ പോലെയുള്ള കുറേ വേഷം ചെയ്യേണ്ടി വന്നിട്ടുണ്ട്. ചില സീരിയലുകള്‍ കാണുമ്പോള്‍ സഹിക്കാന്‍ പറ്റില്ല, വേറെ പണിയില്ലേയെന്ന് ചോദിക്കാറുണ്ട്. ചിലത് അംഗീകരിക്കാനാവില്ല.

Content Highlight: The actor's words were as if he had uttered those words

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup