ശാരീരികമായി താൻ അനുഭവിക്കുന്ന വേദനയെ കുറിച്ച് തുറന്നു പറഞ്ഞ മമ്മൂട്ടിയുടെ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. കോഴിക്കോട് മേയ്‌ത്ര ആശുപത്രിയിൽ സന്ധിമാറ്റിവയ്ക്കുന്നതിനുള്ള റോബോട്ടിക്ക് ശസ്ത്രക്രിയയുടെ ഉദ്ഘാടനത്തിന് എത്തിയപ്പോഴായിരുന്നു മമ്മൂട്ടിയുടെ വാക്കുകൾ.

“ഇടതുകാലിന്റെ ലിഗമെന്റ് പൊട്ടിയിട്ട് 21 വർഷമായി. ഇതുവരെ ഞാനത് ഓപ്പറേറ്റ് ചെയ്ത് മാറ്റിയിട്ടില്ല. ഓപ്പറേഷൻ ചെയ്താൽ ഇനിയും എന്റെ കാൽ ചെറുതാകും.
പിന്നെ ആളുകൾ കളിയാക്കും. പത്തിരുപത് വർഷമായി ആ വേദന സഹിച്ചാണ് ഈ അഭ്യാസങ്ങളൊക്കെ കാണിക്കുന്നത്. ഏതായാലും ഇനിയുള്ള കാലത്തെങ്കിലും ഇതൊക്കെ വളരെ എളുപ്പമാകട്ടെ,” .

കോവിഡ് കാലത്ത് അപൂർവ്വമായി മാത്രമാണ് മമ്മൂട്ടി പൊതുപരിപാടികളിൽ പങ്കെടുത്തത്. ദക്ഷിണേന്ത്യയിൽ ഇതാദ്യമായാണ് സന്ധിമാറ്റിവയ്ക്കുന്നതിനുള്ളള റോബോർട്ടിക് ശസ്ത്രക്രിയ നടപ്പാക്കുന്നത്.
ഇത്തരമൊരു പരിപാടിയിൽ പങ്കെടുത്തത് അതിന്റെ പ്രാധാന്യം മനസ്സിലാക്കിയാണെന്നും മമ്മൂട്ടി കൂട്ടിച്ചേർത്തു.
Content Highlight: 21 years after the ligament rupture, all of these exercises have been painful; Mammootty

































