മലയാളി പ്രേക്ഷകര്‍ ഹൃദയം കൊണ്ടേറ്റെടുത്ത സിനിമയാണ് 2013-ൽ പുറത്തിറങ്ങിയ 'ദൃശ്യം'. ജീത്തു ജോസഫും മോഹൻലാലും ഒരുമിച്ച ചിത്രം മലയാളത്തിലെ മികച്ച ത്രില്ലറുകളുടെ ഗണത്തിലുള്ളതാണ്. ജോര്‍ജ്ജുകുട്ടി ധ്യാനത്തിന് പോയ വര്‍ഷമെന്നാണ് സിനിമാലോകത്ത് 2013 അറിയപ്പെട്ടത്. ചിത്രമിറങ്ങി 8 വര്‍ഷങ്ങൾ കഴിഞ്ഞ് ഈ വര്‍ഷം ചിത്രത്തിന്‍റെ രണ്ടാം ഭാഗവും ഇറങ്ങുകയുണ്ടായി.
'ദൃശ്യം' സിനിമ കണ്ടവര്‍ക്കെല്ലാം മറക്കാനാവാത്ത ഒരു തീയതിയാണ് ഓഗസ്റ്റ് 2. ഇപ്പോഴിതാ ഈ വര്‍ഷത്തെ ഓഗസ്റ്റ് രണ്ടിന് രസകരമായ ഒരു പോസ്റ്റുമായി എത്തിയിരിക്കുകയാണ് ചിത്രത്തിൽ ജോര്‍ജ്ജുകുട്ടിയുടെ മകള്‍ അനുമോളായെത്തിയ എസ്തേര്‍.

ദൃശ്യത്തിൽ ജോർജ്ജുകുട്ടിയും കുടുംബവും തൊടുപുഴ പാറേ പള്ളിയിൽ ധ്യാനത്തിന് പോയത് ഒരു ഓഗസ്റ്റ് രണ്ടിനായിരുന്നു. 2013ന് ശേഷമാണ് മലയാള സിനിമാലോകം ഓഗസ്റ്റ് രണ്ടിന് ഇത്രമേൽ ഹൃദയത്തോട് ചേര്‍ത്തു തുടങ്ങിയത്. കാരണം ദൃശ്യം എന്ന സിനിമ മലയാളികൾ ഹൃദയം കൊണ്ട് ഏറ്റെടുത്തു എന്നതു തന്നെയാണ്.
പക്ഷേ ഇക്കുറി ഓഗസ്റ്റ് രണ്ടിന് ജോർജ്ജുകുട്ടിക്കും കുടുംബത്തിനും ധ്യാനം മുടങ്ങും. പറഞ്ഞത് അനുമോളാണ്(എസ്തേർ). വീണ്ടുമൊരു ഓഗസ്റ്റ് രണ്ട് എത്തിയപ്പോള്‍ ‘ദൃശ്യം’ ഓർമകളുമായി എത്തിയിരിക്കുകയാണ് ചിത്രത്തിൽ ജോര്‍ജ്ജുകുട്ടിയുടെ മകളായ അനുവായെത്തിയ നടി എസ്തേർ അനിൽ.
‘കൊവിഡ് ആയതിനാൽ ഈ വർഷം ധ്യാനം ഇല്ല പോലും...’ എന്ന് കുറിച്ച് ദൃശ്യം സിനിമയുമായി ബന്ധപ്പെട്ട ട്രോൾ പങ്കുവെച്ചിരിക്കുകയാണ് താരം. നിരവധി കമന്‍റുകളും എസ്തേറിന്‍റെ പോസ്റ്റിന് താഴെ വന്നിട്ടുണ്ട്. നാല് വോട്ട് ഉള്ളതല്ലേ... മുഖ്യനോട് പറ ഞങ്ങൾക്ക് ധ്യനം കൂടണം എന്ന്, നാൽപതുപേര്‍ക്ക് അനുമതിയുണ്ടല്ലോ, ആരും മറക്കില്ല ഈ ദിവസം, ഈ പ്രാവശ്യം ഓൺലൈൻ ധ്യാനം കൂടൂ തുടങ്ങിയ കമന്‍റുകളാണ് വന്നിട്ടുള്ളത്.

ഡിസംബർ 19, 2013ലാണ് ദൃശ്യം ക്രിസ്മസ് റിലീസായി തീയേറ്ററുകളിലെത്തിയതെങ്കിലും ചിത്രമിറങ്ങിയ ശേഷം ഓഗസ്റ്റ് രണ്ട് എന്ന തീയതി ആളുകൾ ഏറ്റെടുക്കുകയായിരുന്നു. സിനിമയിൽ കൊല്ലപ്പെട്ട വരുണ്‍ പ്രഭാകറിന്‍റെ ചരമവാർഷികം ദിനമായി കൂടിയാണ് സിനിമാപ്രേമികൾ ഈ ദിവസത്തെ കാണുന്നത്. ജീത്തു ജോസഫ് ഒരുക്കിയ ചിത്രത്തിന് ചിലവ് അഞ്ച് കോടിയിൽ താഴെയായിരുന്നു. 75 കോടിക്ക് മുകളിൽ ആഗോള കളക്ഷൻ ചിത്രം നേടുകയുമുണ്ടായി. ആമസോൺ പ്രൈമിലൂടെയിറങ്ങിയ ദൃശ്യം 2 എന്ന സിനിമയിലും വലിയ വിജയമായിരുന്നു.
Content Highlight: George Kutty's own Anumol says there is no meditation this year because he is Kovid!

































