ശ്വേത മേനോന്റെ കൈയ്ക്ക് വെട്ട് കൊണ്ടു; കെപിഎസി ലളിത തളര്‍ന്നുപോയി; വിഎം വിനു പറയുന്നു

ശ്വേത മേനോന്റെ കൈയ്ക്ക് വെട്ട് കൊണ്ടു; കെപിഎസി ലളിത തളര്‍ന്നുപോയി; വിഎം വിനു  പറയുന്നു
2022-02-28T19:53:00 | By Susmitha Surendran

മലയാള സിനിമയ്ക്ക് ഒരുപിടി മികച്ച കഥാപാത്രങ്ങള്‍ സംഭാവന ചെയ്ത താരമാണ് കെപിഎസി ലളിത. തലമുറ വ്യത്യാസമില്ലാതെയാണ് താരത്തെ പ്രേക്ഷകര്‍ നെഞ്ചിലേറ്റുന്നത്. നടി ഇല്ലെന്ന് പൂര്‍ണ്ണമായി വിശ്വസിക്കാന്‍ സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും കഴിഞ്ഞിട്ടില്ല.

സഹതാരങ്ങളുമായി വളരെ അടുത്ത ബന്ധമായിരുന്നു കെപിഎസി ലളിതയ്ക്കുണ്ടായിരുന്നത്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുന്നത് നടിയെ കുറിച്ച് സംവിധായകന്‍ കെഎം വിനു പറഞ്ഞ വാക്കുകളാണ്. വിനു സംവിധാനം ചെയ്ത പെണ്‍പട്ടണം എന്ന സിനിമയില്‍ കെപിഎസി ലളിതയും അഭിനയിച്ചിരുന്നു. ഒരു അഭിമുഖത്തിലാണ് കെപിഎസിലളിതയ്‌ക്കൊപ്പമുള്ള ഓര്‍മ പങ്കുവെച്ചിരിക്കുന്നത്.




സംവിധായകന്‍ വിഎം വിനുവിന്റെ വാക്കുകള്‍ ഇങ്ങനെ...

''അഞ്ചരക്കല്യാണമാണ് എന്റെ ആദ്യസിനിമ. അതില്‍ ജനാര്‍ദനന്റെ പഴയ കാമുകിയായ അലമേലുവായി ക്ലൈമാക്‌സിലാണ് ലളിതച്ചേച്ചി വന്നത്. അതിനുശേഷം ലളിതച്ചേച്ചിക്കൊപ്പം ചെയ്ത സിനിമയാണ് പെണ്‍പട്ടണം.

ലളിതച്ചേച്ചിക്കൊപ്പം ജോലി ചെയ്യാന്‍ ഏറ്റവും സുഖകരമാണ്. ഇത്രയും മുതിര്‍ന്ന ഒരു താരം താരതമ്യേന പ്രായംകുറഞ്ഞ സാങ്കേതികപ്രവര്‍ത്തകരോടുവരെ ബഹുമാനത്തോടെ പെരുമാറുന്നത് അമ്പരപ്പിച്ചിട്ടുണ്ട്. പഴയകാല സിനിമയുടെ പാരമ്പര്യമാണത്.

ചേച്ചിക്ക് സംവിധായകന്റെ എല്ലാ ബുദ്ധിമുട്ടുകളുമറിയാം. ഭരതന്‍സാറിന്റെ ഭാര്യയെന്ന നിലയില്‍ അതെല്ലാം ചേച്ചി കണ്ടറിഞ്ഞിട്ടുണ്ടാവും. ഏതു സമയത്തും സന്തോഷത്തോടെയാണ് ചേച്ചിയെ കാണുക. അഭിനയിക്കാന്‍ തുടങ്ങിയാല്‍ ചുറ്റുമുള്ളതെല്ലാം ചേച്ചി മറക്കും.



കോഴിക്കോട്ടെ കുടുംബശ്രീക്കാരായ വനിതകളെക്കുറിച്ചുള്ള ആലോചനയില്‍നിന്നാണ് ആ സിനിമ പിറന്നത്. രഞ്ജിത്തിന്റെ കഥയില്‍ ടി.എ.റസാഖാണ് തിരക്കഥയെഴുതിയത്. ലളിതച്ചേച്ചിയാണ് സിനിമയില്‍ വനിതകളുടെ കൂട്ടത്തെ നയിക്കുന്നത്. വളരെ പ്രാരാബ്ധം നിറഞ്ഞ കുടുംബശ്രീതൊഴിലാളികളുടെ കഥയാണ്.

രാവിലെ വീടുകള്‍ തോറുമെത്തി മാലിന്യം ശേഖരിക്കുന്ന കുടുംബശ്രീക്കാരാണ് സിനിമയിലുള്ളത്. അവരുടെ ജോലിയില്‍ അവര്‍ മഹത്വം കണ്ടെത്തുന്നുണ്ട്. ഒരു ജോലിക്കും പോവാത്ത, മദ്യപാനിയായ മകനെയും കുംബത്തെയും പോറ്റാന്‍ അമ്മയാണ് ജോലി ചെയ്യുന്നത്. ആ വേദനയും ബുദ്ധിമുട്ടും മനോഹരമായാണ് ലളിത അവതരിപ്പിച്ചത്.

ആ ചിത്രത്തില്‍ നെടുമുടി വേണുവിന്റെ ക്രൂരനായ കഥാപാത്രമുണ്ട്. രേവതിയുടെ കഥാപാത്രത്തോട് വളരെ മോശമായ രീതിയില്‍ പെരുമാറുന്ന സമയത്ത് നാലുസ്ത്രീകള്‍ ചേര്‍ന്ന് അദ്ദേഹത്തെ പിടികൂടി മാലിന്യക്കുപ്പയിലെറിയുന്ന രംഗമുണ്ട്.



മാലിന്യക്കൂമ്പാരത്തിലേക്ക് നെടുമുടി വേണുവിനെ എറിഞ്ഞിട്ട് കെപിഎസി ലളിത ഒരു കൊടുവാളെടുത്ത് വീശുന്ന രംഗമുണ്ട്. ആ രംഗത്തിനായി ഒരു ഡമ്മി കൊടുവാള്‍ നിര്‍മിച്ചിരുന്നു. എന്നാല്‍ ഷോട്ടെടുക്കുന്ന സമയത്ത് ഏതോ ആരോ ഡമ്മി കൊടുവാളിനുപകരം യഥാര്‍ഥ കൊടുവാള്‍ കൊണ്ടുവച്ചിരുന്നു.

അഭിനയിക്കാന്‍ തുടങ്ങിക്കഴിഞ്ഞാല്‍ മറ്റെല്ലാം മറക്കുന്നയാളാണ് ലളിതച്ചേച്ചി. കൊടുവാളെടുത്ത് വീശുമ്പോള്‍ ശ്വേതാമേനോനാണ് കയറിപ്പിടിച്ച് തടുത്തുനിര്‍ത്തുന്നത്. യഥാര്‍ഥ കൊടുവാളാണെന്നറിയാതെയാണ് ശ്വേത കയറിത്തടുത്തത്.

ആ വെട്ട് ശ്വേത മേനോന്റെ വലത്തേകൈക്കാണ് കൊണ്ടത്. രക്തം ചീറ്റിത്തെറിക്കുന്നതാണ് ഞങ്ങളെല്ലാവരും കണ്ടത്. 'എന്റെ കൈ പോയേ' എന്ന കരച്ചിലുമായി ശ്വേത ബോധരഹിതയായി വീണു. ലളിതച്ചേച്ചി തളര്‍ന്നുപോയി. 'എന്റെ മോള്‍ക്കെന്തുപറ്റി' എന്നു ചോദിച്ച് ചേച്ചിയും വിതുമ്പി കരയാന്‍ തുടങ്ങി.

സ്വന്തംകൈക്കി വെട്ടുകുടുങ്ങിയതുപോലെ വെപ്രാളത്തിലായിരുന്നു. ഏതാനും ദിവസത്തേക്ക് തളര്‍ന്നിരിപ്പായിരുന്നു. ഏതാനും ദിവസത്തിനുശേഷമാണ് ചിത്രീകരണം പുനരാരംഭിച്ചത്. കയ്യബദ്ധം പറ്റിപ്പോയതിന്റെ ആ വിഷമം ഇപ്പോഴും മനസ്സിലുണ്ട്. അത്ര ആവേശത്തോടെ കത്തി വീശേണ്ടിയിരുന്നോ എന്ന് ചോദിച്ചപ്പോള്‍ ചേച്ചി പറഞ്ഞത് ' ഒരു പെണ്ണിന്റെ നേര്‍ക്ക് കൈപൊക്കിയവനെതിരെയുള്ള ദേഷ്യമാണ്. എനിക്കപ്പോ നിയന്ത്രിക്കാന്‍ പറ്റിയില്ല' എന്നായിരുന്നു... വിനു പറഞ്ഞു.

Content Highlight: Director KM Vinu's words about the actress are now going viral on social media.

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup