'250 രൂപയ്ക്ക് വേണ്ടി ശരീരത്തിൽ പാമ്പിൻ കുഞ്ഞുങ്ങളേയും കൊണ്ട് നിന്നു'; തുറന്നു പറഞ്ഞ് താരം

'250 രൂപയ്ക്ക് വേണ്ടി ശരീരത്തിൽ പാമ്പിൻ കുഞ്ഞുങ്ങളേയും കൊണ്ട് നിന്നു'; തുറന്നു പറഞ്ഞ് താരം
2022-02-15T13:00:00 | By Susmitha Surendran

മലയാളത്തിന്റെ പ്രിയപ്പെട്ട നടനാണ് കുഞ്ചൻ . കു‌ഞ്ചൻറെ യഥാർഥ പേര് മോഹൻ ദാസ് എന്നാണ്. അറുന്നൂറിൽ അധികം സിനിമകളിൽ അഭിനയിച്ചിട്ടുള്ള താരമാണ് കുഞ്ചൻ.

ബ്ലാക് ആൻഡ് വൈറ്റ് കാലം പിന്നിട്ട് നിറമുള്ള ലോകവും കടന്ന് സാങ്കേതിക മികവിൻറെ ധന്യതയിൽ എത്തി നിൽക്കുന്ന മലയാള സിനിമയിലെ പഴയ മുഖങ്ങളിൽ ഇന്നും ഓർമിക്കുന്ന കഥാപാത്രങ്ങൾ അവതരിപ്പിച്ച നടനാണ് കുഞ്ചൻ. ഒരുവേള വെള്ളിത്തിരയിൽ നിറഞ്ഞു നിൽക്കുകയും പ്രേക്ഷകരെ ചിരിപ്പിക്കുകയും ചെയ്ത ആ നടൻ .



ആംഗ്ലോ ഇംഗ്ലീഷ് ശൈലിയിൽ സംസാരിച്ച് ഫ്രീക്കൻ സ്റ്റൈലിൽ വസ്ത്രമണിഞ്ഞ് പരിഷ്കാരി എന്ന വാക്കിന് പുതുമാനം അദ്ദേഹം സമ്മാനിച്ചു. ഇന്നും കോട്ടയം കുഞ്ഞച്ചനിലെ കു‍ഞ്ചന്റെ എൻട്രിയും ഡയലോ​ഗും കേട്ടാൽ ചിരി നിർത്താൻ പറ്റില്ല എന്നതാണ് സത്യം.

അഭിനയം, സിനിമ എന്നത് സ്വപ്നത്തിൽപോലും ഉണ്ടായിരുന്നില്ലെങ്കിലും സ്കൂളിലെ എല്ലാ കലാപരിപാടികളിലും കുഞ്ചൻ സജീവമായിരുന്നു. ദാരിദ്ര്യവും പട്ടിണിയും കൊടുമ്പിരികൊണ്ട കാലത്തും അച്ഛൻ കൃഷ്ണനും അമ്മ ഊലമ്മയും മകനെ പഠിപ്പിച്ചു. മൂന്ന് ആണും ഒരു പെണ്ണും ഉൾപ്പെടുന്ന ആ കൊച്ചു കുടുംബത്തിലെ രണ്ടാമനായിരുന്നു കുഞ്ചൻ.

പഠനത്തിനൊടുവിൽ ജോലി അന്വേഷിച്ച് കുഞ്ചൻ നേരെ വണ്ടി കയറിയത് കോയമ്പത്തൂരിലേക്കാണ്. അവിടെ പലതരത്തിലുള്ള ജോലികൾ ചെയ്തു. ആയിടക്കാണ് കോയമ്പത്തൂരിൽ തന്നെയുള്ള സുഹൃത്ത് വഴി അദ്ദേഹത്തിന്റെ ഡോക്യുമെൻററിയിൽ അഭിനയിക്കാൻ ക്ഷണം ലഭിക്കുന്നത്. 



ഇപ്പോഴിതാ താരത്തിന്റെ ഒരു അഭിമുഖം ശ്രദ്ധനേടുകയാണ്   . 250 രൂപയാണ് അതിന്റെ കൂലിയായി കിട്ടിയത്. സിനിമാ ജീവിതത്തിലേയും യഥാർഥ ജീവിതത്തിലേയും പഴയ ഓർമകളെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് ഒരു അഭിമുഖത്തിൽ കുഞ്ചൻ. 'ആദ്യമായി ജീവിതത്തിൽ അഭിനയിച്ചത് ഒരു ഡോക്യുമെന്ററിയിലാണ്. 250 രൂപ പ്രതിഫലമായി തരാമെന്ന് പറഞ്ഞപ്പോൾ പോയതാണ്. അവിടെ ചെന്നപ്പോൾ അവർ എന്നെ കോണകം ഉടുപ്പിച്ചു.

എന്നിട്ട് ഒരിടത്ത് നിർത്തിയ ശേഷം പാമ്പിൻ കുഞ്ഞുങ്ങളെ ശരീരത്തിൽ ഇട്ടു. ഞാൻ ഭയന്ന് വിറച്ചു. പണം വേണ്ട ജീവൻ മതിയെന്ന് പറഞ്ഞ് കരഞ്ഞു. അതെല്ലാം രസമുള്ള ഓർമകളാണ്. അന്നൊക്കെ വല്ലപ്പോഴും മാത്രമാണ് സിനിമകൾ ലഭിച്ചിരുന്നത്. അന്നൊക്കെ എല്ലാ താരങ്ങളും തമ്മിൽ വലിയ സൗഹൃദം ഉണ്ടായിരുന്നു. ഒരുമിച്ച് ഒരു മുറിയിൽ താമസവും ഉച്ചയ്ക്കുള്ള ഭക്ഷണം കഴിക്കലും അങ്ങനെ എല്ലാം മനോഹരമായിരുന്നു. ഇപ്പോഴെല്ലാം കാരവാൻ സംസ്കാരമല്ലേ...' ‌ 


'കമൽഹാസനുമായി പണ്ട് മുതൽ നല്ല സൗഹ‍ൃദമാണ്. അസുഖമാണെന്ന് അറിഞ്ഞാൽ എവിടെ എത്ര തിരക്കാണെങ്കിലും വിളിക്കും. ഒരുപാട് സിനിമകളിൽ അഭിനയച്ച ശേഷം ഉണ്ടായ സൗഹൃദമാണ്. ഒരിക്കൽ ചെറിയ ഒരു അസുഖം വന്നപ്പോൾ ആശുപത്രിയിൽ ഞാൻ ചികിത്സ തേടി. അത് കമൽ എങ്ങനെയോ അറിഞ്ഞ് എന്നെ വിളിച്ചു ശരീര ശ്രദ്ധിക്കണമെന്നെല്ലാം പറഞ്ഞ് ഒരുപാട് ഉപദേശിച്ചു.

എന്റെ വിവാഹത്തിന് അദ്ദേഹം എനിക്ക് അയച്ച ആശംസ കാർഡ് ഞാൻ ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ട്. ഇന്ന് സിനിമാ മേഖലയിൽ എത്തിപ്പെടുന്നവർ ഭാ​ഗ്യവാന്മാരാണ്. നമ്മുടെ കാലവുമായി താരതമ്യപ്പെടുത്തുമ്പോൾ വലിയ വ്യത്യാസം വന്നിട്ടുണ്ട്. 5000 രൂപ പ്രതിഫലം കിട്ടാൻ പോലും വർഷങ്ങൾ കാത്തിരിക്കേണ്ടി വന്നിട്ടുണ്ട്' കുഞ്ചൻ പറയുന്നു. 

Content Highlight: Actor Kunchan's interview goes viral

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup