റോബിൻഹുഡ് അനുഭവങ്ങൾ പങ്കുവെച്ച് മനോജ്!
സിനിമയിലും സീരിയലിലുമൊക്കെയായി സജീവമാണ് മനോജ് നായര്‍. യൂട്യൂബ് ചാനലുമായും സജീവമാണ് അദ്ദേഹം. റോബിന്‍ഹുഡ് എന്ന ചിത്രത്തില്‍ അഭിനയിച്ചപ്പോഴുണ്ടായ രസകരമായ അനുഭവങ്ങളെക്കുറിച്ച് പറഞ്ഞുള്ള വീഡിയോയുമായാണ് കഴിഞ്ഞ ദിവസം താരമെത്തിയത്. റോബിൻഹുഡിൽ തനിക്ക് കിട്ടിയ പണികൾ, ദൈവം കാത്ത നിമിഷം, പക്ഷെ ജോഷി എന്നെ ചതിച്ചു ഇതായിരുന്നു വീഡിയോയുടെ ക്യാപഷ്ൻ.
ജോഷി സാറിന്റെ സിനിമയിൽ അഭിനയിക്കുന്നത് വലിയൊരു ബഹുമതിയായാണ് കാണുന്നതെന്ന് മനോജ് പറയുന്നു. പൃഥ്വിരാജ്, ജയസൂര്യ, ഭാവന ഇവരായിരുന്നു റോബിൻഹുഡിലെ പ്രധാന താരങ്ങൾ. സ്ക്രീനിന് മുന്നിലും പിന്നിലും പുലികളായിരുന്നു അണിനിരന്നത്. രാജൻ ശങ്കരാടിയായിരുന്നു ചീഫ് അസോസിയേറ്റ്, ഷാജി പാടൂരായിരുന്നു അസോസിയേറ്റ് ഡയറക്ടർ. അജയ് വാസുദേവും വൈശാഖുമായിരുന്നു അസിസ്റ്റന്റ് ഡയറക്ടേഴ്സ്. സച്ചിയുടേയും സേതുവിന്റേയും ആദ്യത്തെ തിരക്കഥയായിരുന്നു ഇത്. ഭയഭക്തി ബഹുമാനത്തോടെയാണ് എല്ലാരും സെറ്റിൽ നിൽക്കുന്നത്. നമ്മുടെ ഷൂട്ട് കഴിഞ്ഞാൽ പോലും നമുക്ക് അറിയാൻ പറ്റില്ല. കഴിഞ്ഞോ ഇല്ലയോ എന്ന് രാജേട്ടനെയൊക്കെ വിളിച്ച് ചോദിക്കുമായിരുന്നു.
ഈ സിനിമയുടെ ചിത്രീകരണം നടക്കുന്ന സമയത്താണ് ടു ഹരിഹർ നഗർ റിലീസ് ചെയ്തത്. എല്ലാവരും കൂടി സിനിമയ്ക്ക് പോകാമെന്ന് വീട്ടുകാർ തീരുമാനിച്ചിരുന്നു. ഷൂട്ട് കഴിഞ്ഞ് തനിക്കും അവർക്കൊപ്പം പോവാൻ കഴിയുമെന്നായിരുന്നു കരുതിയത്. 7 മണി വരെയായിരുന്നു എന്ന് എനിക്ക് ഷൂട്ടുണ്ടായിരുന്നത്. സിനിമയ്ക്ക് പോവാനായി ഇറങ്ങിയപ്പോൾ ജോഷി സാർ മുന്നിലുണ്ടായിരുന്നു. ശരി സാർ എന്ന് പറഞ്ഞപ്പോൾ അദ്ദേഹം എവിടെ പോകുന്നുവെന്ന് ചോദിച്ചു. ഇന്നത്തെ കഴിഞ്ഞു, വീട്ടിലേക്ക് പോവുകയാണന്നായിരുന്നു ഞാൻ മറുപടി കൊടുത്തത്. കഴിഞ്ഞുവെന്ന് ആരാണ് പറഞ്ഞത്, ഉടനെ തന്നെ അദ്ദേഹം രാജേട്ടനെ വിളിച്ച് മീറ്റിംഗ് ഹാളിൽ ഇവർ ചെല്ലുന്ന സീൻ നീ അഭിനയിക്കുമോ എന്ന് ചോദിച്ചു. ഈ സംഭവത്തിന് ശേഷം സീൻ തീർന്നാൽ പോലും ആരും പറയാതെയായി. അവസാനം സാറിന്റെ വായിൽ നിന്ന് കേൾക്കാൻ വേണ്ടി അദ്ദേഹം കാണും പോലെ നിൽക്കും. സീൻ തീർന്നാൽ അദ്ദേഹം പോകാൻ പറയുമായിരുന്നുവെന്നും മനോജ് പറയുന്നു.
ജോഷി എന്ന പേര് കാരണം കിട്ടിയ പണിയെക്കുറിച്ചും മനോജ് തുറന്നുപറഞ്ഞിരുന്നു. ജയസൂര്യയുടെ പേഴ്സണൽ മേക്കപ്പ് ആർട്ടിസ്റ്റിന്റെ പേരും ജോഷി എന്നായിരുന്നു. സെറ്റിൽ ജയസൂര്യ ജോഷി എന്ന് പേരെടുത്ത് മേക്കപ്പ് ആർട്ടിസ്റ്റിനെ വിളിക്കില്ലായിരുന്നു. ഒരു കാര്യം ചോദിക്കാനായി ഞാൻ ഒരു ദിവസം ജോഷിയെന്ന് ഉറക്കെ വിളിച്ചിരുന്നു. പിന്നീടാണ് സെറ്റിൽ ജോഷി സാറുള്ള കാര്യം മനസ്സിലേക്ക് വന്നത്. ജയസൂര്യ വെര സൂക്ഷിച്ച് കൈകാര്യം ചെയ്ത കാര്യമായിരുന്നു ഇത്. അതാണ് ഞാൻ ജോഷി ചതിച്ചെന്ന് പറഞ്ഞതെന്നും മനോജ് പറയുന്നു.
Content Highlight: Prithviraj, Bhavana and Jayasurya handled it carefully! I got the job! Manoj Nair talks about interesting events at the Robinhood location

































