സിനിമയിലെ ബെഡ് റൂം സീനുകളും ലിപ് ലോക് രംഗങ്ങളുമൊക്കെ വലിയ ചര്‍ച്ചയായി മാറാറുണ്ട്. ഇതിന്റെ പേരില്‍ പല താരങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടിയും വരുന്നതും പതിവാണ്. എന്നാല്‍ ഓരോ സിനിമകളിലെയും ഇന്റിമസി സീനുകള്‍ക്ക് വേണ്ടിയുള്ള തയ്യാറെടുപ്പുകളും മുന്നൊരുക്കങ്ങളും ചില്ലറ കാര്യമല്ലെന്നാണ് ഇന്റിമസി ഡയറക്ടറായ നേഹ വ്യാസ് പറയുന്നത്. ദീപിക പദുക്കോണിൻ്റെ ഗ്രെഹറിയൻ എന്ന സിനിമയിലൂടെയാണ് നേഹയുടെ പേര് ശ്രദ്ധേയമാവുന്നത്.
ഒരു സിനിമയ്ക്ക് വേണ്ടി ഒരുങ്ങുമ്പോള്‍ അതിലെ ഇന്റിമസി സീനുകള്‍ക്ക് വേണ്ടി എടുക്കുന്ന മുന്നൊരുക്കങ്ങളെ പറ്റി നേഹ ഇപ്പോള്‍ തുറന്ന് പറയുകയാണ്. അഭിനേതാക്കള്‍ക്കിടയിലെ അടുപ്പവും മറ്റുമൊക്കെ ശ്രദ്ധിച്ചാല്‍ മാത്രമേ ഉദ്ദേശിക്കുന്നത് പോലെയുള്ള സീനുകള്‍ ലഭിക്കുകയുള്ളു എന്നാണ് ഒരു അഭിമുഖത്തിലൂടെ പറയുന്നത്.
നേഹയുടെ വാക്കുകളിങ്ങനെ...
'പരസ്പരം അടുപ്പം ഇല്ലാത്തവര്‍ ഇടപഴകി അഭിനയിക്കേണ്ടി വരുമ്പോള്‍ മാനസിക സംഘര്‍ഷം ഉണ്ടാകാം. ഇത് ലഘൂകരിച്ച് സീനുകള്‍ മനോഹരമാക്കുകയാണ് പ്രധാനലക്ഷ്യം. ലൈംഗിക സീനുകള്‍ അഭിനയിക്കുന്നതില്‍ അഭിനേതാക്കളില്‍ പലരും ഇന്നും വിമുഖത കാണിക്കാറുണ്ട്. വീട്ടുകാരെയും സമൂഹത്തെയും നിലനില്‍പ്പിനെയും പേടിച്ചാണ്.
അത് ലൈംഗിക വിദ്യാഭ്യാസം കിട്ടാത്ത സമൂഹം ഇത്തരം സീനുകള്‍ പലപ്പോഴും സിനിമയുടെ അര്‍ത്ഥത്തില്‍ എടുക്കാന്‍ തയ്യാറാകുകയില്ല. അഭിനേതാക്കള്‍ക്ക് ഉണ്ടാവുന്ന ട്രോമയെ കുറിച്ച് സുരക്ഷിത അന്തരീക്ഷത്തില്‍ അഭിനയിക്കാനുള്ള സാഹചര്യം ഒരുക്കുകയും മാനസികമായി അവരെ അതിന് സജ്ജരാക്കുകയുമാണ് ഇന്റിമസി കോച്ച് ചെയ്യുന്നത്.
സിനിമയിലെ പ്രണയരംഗങ്ങള്‍ കൂടുതല്‍ തന്മയത്വത്തോടെ അവതരിപ്പിക്കാന്‍ ശ്രമിക്കുകയാണ് ഇന്റിമസി ഡയറക്ടര്‍ അഥവാ ഇന്ത്യ ഗ്രൂമര്‍ ചെയ്യുന്നത്. മാത്രമല്ല ഇവിടെയുള്ളത് മാതൃസ്‌നേഹം, സഹോദരസ്‌നേഹം, സൗഹൃദം എന്നിവയെല്ലാം ഇന്റിമസി സീനുകളാണ്. അത് തന്മയത്വത്തോടെ അഭിനയിക്കണമെങ്കില്‍ അഭിനേതാക്കള്‍ തമ്മിലുള്ള അടുപ്പം വര്‍ദ്ധിപ്പിക്കണം. ഇതിനാണ് ഞങ്ങള്‍ ശ്രമിക്കുന്നതെന്നാണ് നേഹ പറയുന്നത്.
അഭിനേതാക്കള്‍ക്കിടയിലെ കെമിസ്ട്രി വര്‍ദ്ധിപ്പിക്കുകയാണ് പ്രധാനലക്ഷ്യം. ഇതിനായി ആദ്യം അവര്‍ക്ക് വര്‍ക്ഷോപ്പുകള്‍ നല്‍കും. അവരെ കുറിച്ച് കൃത്യമായി മനസ്സിലാക്കും. സഹോദര സ്‌നേഹം, മാതൃസ്‌നേഹം, ഇവയെല്ലാം വ്യത്യസ്തമാണ്. അഭിനയത്തില്‍ ഇത് പ്രകടമാകണമെന്നില്ല. അഭിനേതാക്കള്‍ തമ്മില്‍ അടുപ്പവും സ്‌ക്രീന്‍ കെമിസ്ട്രിയും വേണം. ഇത് കൂട്ടാനുള്ള മുന്നൊരുക്കങ്ങളും നടത്തും. അതേ സമയം സെക്‌സ് സീന്‍ എടുക്കുന്നത് എങ്ങനെയാണെന്നും നേഹ സൂചിപ്പിച്ചിരുന്നു.
ആദ്യം എടുക്കാന്‍ പോവുന്ന സീന്‍ എന്താണെന്ന് നടീ നടന്മാരോട് പറയും. എല്ലാം തുറന്നു പറയാനാണ് ശ്രമിക്കുന്നത്. ഇന്ത്യന്‍ സംസ്‌കാരം ലൈംഗികതയെ കൃത്യമായി മനസ്സിലാകാത്തത് കൊണ്ട് ഇത്തരം സീനുകളില്‍ അഭിനയിക്കാന്‍ പലരും വിമുഖത കാട്ടുന്നത്.
പരമാവധി ആളുകളെ കുറച്ചാണ് ഷൂട്ടിംഗ് നടത്താറുള്ളത്. നടീ നടന്മാര്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതെ ഷൂട്ട് ചെയ്യാനുള്ള സൗകര്യം ഉണ്ടായിരിക്കും. ഒപ്പം ഒരുതരത്തിലുള്ള ലൈംഗിക ചൂഷണം നടക്കാതിരിക്കാന്‍ ശ്രദ്ധിക്കണം സീനുകളുടെ ഒഴുക്ക് നഷ്ടപ്പെടാതെ ആണ് ഇവ ചിത്രീകരിക്കേണ്ടത്.
അതേസമയം തനിക്ക് കേരളവുമായി ചെറിയ ബന്ധമുണ്ടെന്നാണ് സ്‌നേഹ പറയുന്നത്. തന്റെ മുന്‍ഭര്‍ത്താവ് കൊച്ചിക്കാരനാണ്. മലയാളത്തില്‍ തന്നെ സ്വാധീനിച്ച സിനിമ ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ ആണ്. ഒരു തരത്തില്‍ പറഞ്ഞാല്‍ അത് എന്റെ ജീവിതം കൂടിയാണ്.
രാജസ്ഥാനില്‍ ജനിച്ചു വളര്‍ന്ന താന്‍ കൊച്ചിയിലുള്ള വ്യക്തിയെ പ്രണയിച്ച് വിവാഹം കഴിക്കുകയായിരുന്നു. കുറെനാള്‍ ഞാന്‍ കൊച്ചിയില്‍ ജീവിച്ചു. ഏതാണ്ട് സിനിമയിലെ അവസ്ഥ ആയതിനാല്‍ വിവാഹമോചനം നേടി ഇപ്പോള്‍ സന്തോഷത്തോടെ ജോലി ചെയ്ത് സ്വന്തം കാലില്‍ ജീവിക്കുകയാണ് താനെന്നും നേഹ വ്യക്തമാക്കുകയാണ്'.
Content Highlight: This is how the sex scenes in the movie are taken; Intimacy Director Neha Vyas


































