'അച്ഛൻ എന്‍റെ ജീവിതം നശിപ്പിച്ചുവെന്ന് ഞാൻ പരാതി പറഞ്ഞിട്ടുണ്ട്; വിനീത് ശ്രീനിവാസന്‍

'അച്ഛൻ എന്‍റെ ജീവിതം നശിപ്പിച്ചുവെന്ന് ഞാൻ പരാതി പറഞ്ഞിട്ടുണ്ട്; വിനീത്  ശ്രീനിവാസന്‍
2022-02-05T21:11:00 | By Susmitha Surendran

പുതിയ തലമുറയിലെ ശ്രദ്ധേയനായ സംവിധായകരിൽ ഒരാളാണ് വിനീത് ശ്രീനിവാസന്‍. ഗായകനായും നടനായും നി‍ർമ്മാതാവായും ഡബ്ബിങ് ആർ‍ട്ടിസ്റ്റായുമൊക്കെ കഴിവ് തെളിയിച്ചിട്ടുള്ള അദ്ദേഹം സംവിധായകനായി അഞ്ച് സിനിമകളാണ് ഒരുക്കിയിട്ടുള്ളത്.

അതിൽ ഏറ്റവും ഒടുവിലത്തേതാണ് 'ഹൃദയം'.  ഇപ്പോഴിതാ വിനീതിന്‍റെ ചില വാക്കുകള്‍ സോഷ്യൽമീഡിയയിൽ ഏറെ ച‍ർച്ചയായിരിക്കുകയാണ്. 2008-ലാണ് വിനീത് ശ്രീനിവാസൻ ആദ്യമായി അഭിനയിച്ച 'സൈക്കിൾ' എന്ന സിനിമ പുറത്തിറങ്ങിയത്. അക്കാലത്ത് വിനീത് നൽകിയ ഒരു അഭിമുഖമാണ് ഇപ്പോള്‍ സോഷ്യൽമീഡിയയിൽ ച‍ർച്ചയായിരിക്കുന്നത്.

'അച്ഛൻ എന്‍റെ ജീവിതം നശിപ്പിച്ചുവെന്ന് സ്കൂളിൽ പഠിക്കുന്ന കാലത്ത് ഞാൻ പരാതി പറയുമായിരുന്നു, അച്ഛനും പൊക്കമില്ലാത്തതു കൊണ്ടല്ലേ എനിക്ക് പൊക്കമില്ലാതെ പോയതെന്ന്, പക്ഷേ കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ ആ ചിന്ത പോയി. പിന്നെ ഞാൻ എന്‍റെ പൊക്കത്തെ  സ്നേഹിച്ചു തുടങ്ങി', എന്നാണ് വിനീത് അന്ന്  അഭിമുഖത്തിൽ പറഞ്ഞത്.

സുഹൃത്തുക്കളൊക്കെ ഓരോ പെഗ് അടിക്കുമ്പോള്‍ ഒരു ഗ്ലാസ് ജ്യൂസിൽ ഞാൻ സംതൃപ്തനാണ്. സിഗരറ്റ് വലിയും മദ്യപാനവും തീരെയില്ല, ഇതുവരെ ഉപയോഗിച്ചിട്ടില്ല. എന്‍റെ ചിന്തകള്‍ക്കും പ്രവൃത്തികള്‍ക്കുമിടയിൽ വലിയ വിടവുണ്ട്. അതായത് പെട്ടെന്ന് ആബ്സന്‍റ് മൈൻഡഡ് ആകും. ഒരു കാര്യം മനസ്സിലായി വരണമെങ്കിൽ ഇത്തിരി വൈകും. സെറ്റിൽ സാറ്റലൈറ്റ് എന്ന് പലരും വിളിക്കാറുണ്ട്', വിനീത് അന്ന് പറയുകയുണ്ടായി.

'തിരക്കഥാകൃത്ത് ജയിംസ് ആൽബര്‍ട്ട് ആണ് എന്നോട് ആദ്യമായി കഥ പറഞ്ഞത്, അദ്ദേഹം എഴുതിയ ക്ലാസ്മേറ്റ്സ് വലിയ വിജയമായ സമയമായിരുന്നു അത്. ഞാൻ അന്ന് അച്ഛനെ വിളിച്ച് കാര്യം പറഞ്ഞു.

അച്ഛനും വന്ന് കഥ കേട്ടു, നിനക്ക് കഥ ഇഷ്ടായോ എന്ന് അച്ഛൻ ചോദിച്ചു. നന്നായിട്ടുണ്ടെന്ന് ഞാൻ പറഞ്ഞു, എന്നാൽ നീ അഭിനയിച്ചോ എന്ന് അച്ഛൻ പറഞ്ഞു'വെന്നുമാണ് വിനീത് അന്ന് അഭിമുഖത്തിൽ പറഞ്ഞത്. 'ജോണി ആന്‍റണി ആണ് സംവിധാനം. ജോണിചേട്ടന്‍റെ സമീപനവും സബ്ജക്ടും പൊരുത്തപ്പെടുമോ എന്ന് ഞാൻ ആലോചിച്ചു.

പക്ഷേ കഥയ്ക്ക് ചേര്‍ന്ന കോമഡി മാത്രമാണ് അദ്ദേഹം ഉൾപ്പെടുത്തിയത്. ഏത് സബ്ജക്ടും കൈകാര്യം ചെയ്യാൻ അദ്ദേഹത്തിന് കഴിയുമെന്ന് എനിക്ക് അന്ന് മനസ്സിലായി, നല്ലൊരു അഭിനേതാവ് കൂടിയാണദ്ദേഹം, കാണിച്ചു തരുന്നത് നമ്മൾ നോക്കി നിന്ന് ചെയ്താൽ മതി'യെന്നാണ് വിനീത് അന്ന് അഭിമുഖത്തിൽ പറഞ്ഞത്. 'സൈക്കിൾ' എന്ന സിനിമയിലാണ് വിനീത് ആദ്യമായി അഭിനയിച്ചത്.

വിനീതിനേയും വിനു മോഹനേയും നായകനായി ജോണി ആന്‍റണി സംവിധാനം ചെയ്ത ചിത്രം മികച്ച പ്രതികരണം അന്ന് നേടിയിരുന്നു. വർഷങ്ങൾക്കിപ്പുറം വിനീത് സംവിധാനം ചെയ്ത 'ഹൃദയ'ത്തിൽ ജോണി ആന്‍റണി ശ്രദ്ധേയ വേഷം അഭിനയിച്ചിട്ടുമുണ്ട്. മലർവാടി ആർട്സ് ക്ലബ്, തട്ടത്തിൻ മറയത്ത്, തിര, ജേക്കബിൻറെ സ്വർഗ്ഗരാജ്യം എന്നീ സിനിമകൾക്ക് ശേഷം വിനീത് ഒരുക്കിയ സിനിമയാണ് 'ഹൃദയം'.


Content Highlight: An interview given by Vineet is now VIRAL on social media.

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup