#kollamthulasi | 'എല്ലാവരും മൂത്രം കുടിക്കണം', എന്റെ ആരോ​ഗ്യത്തിന്റെ രഹസ്യം അതാണ് -കൊല്ലം തുളസി ',

#kollamthulasi | 'എല്ലാവരും മൂത്രം കുടിക്കണം', എന്റെ ആരോ​ഗ്യത്തിന്റെ രഹസ്യം അതാണ് -കൊല്ലം തുളസി ',
2024-10-29T21:02:00 | By Jain Rosviya

(moviemax.in)നാടകങ്ങളാണ് കൊല്ലം തുളസി എന്ന കലാകാരന് സിനിമയിലേക്കുള്ള വഴി തുറന്ന് കൊടുത്തത്. എഴുപത്തിയഞ്ചുകാരനായ താരം സിനിമയിൽ ഏറെയും ചെയ്തത് വില്ലത്തരമുള്ള രാഷ്ട്രീയ വേഷങ്ങളാണ്.

1979ല്‍ സുഹൃത്തുകൂടിയായ ഹരികുമാര്‍ സംവിധാനം ചെയ്ത ആമ്പല്‍പൂവിലൂടെയാണ് സിനിമയില്‍ തുടക്കം. ശ്രീകുമാരന്‍ തമ്പിയുടെ യുവജനോത്സവത്തിലെ സ്റ്റീഫന്‍ എന്ന കഥാപാത്രത്തിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്.

സിനിമയിൽ മാത്രമല്ല നിരവധി സീരിയലുകളിലും കൊല്ലം തുളസി ശക്തമായ കഥാപാത്രങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.

സാഹിത്യത്തിലും കമ്പമുള്ള തുളസി കവിതയും നോവലുമടക്കം 16 പുസ്തകങ്ങള്‍ ഇതുവരെ രചിച്ചു. ഒരിടയ്ക്ക് കാൻസർ ബാധിതനായി ദുരിതം അനുഭവിച്ചിരുന്നു താരം.

അസുഖം പിടിപ്പെട്ടപ്പോൾ നടനെ ഉപേക്ഷിച്ച് കുടുംബവും പോയി. അതിനുശേഷം അഭിനയവും എഴുത്തും സന്നദ്ധ പ്രവർത്തനങ്ങളും എല്ലാമായി മുന്നോട്ട് പോവുകയാണ് താരം.

കൊല്ലം തുളസിയെന്ന പേര് മൂലം ഉണ്ടായിട്ടുള്ള പൊല്ലപ്പുകളെ കുറിച്ച് അടക്കം അഭിമുഖത്തിൽ നടൻ മനസ് തുറന്നു. പെണ്ണാണെന്ന് കരുതി തന്നെ തേടി ​ഗൾഫിൽ നിന്നുവരെ കത്തുകൾ വരുമായിരുന്നുവെന്നും കൊല്ലം തുളസി പറയുന്നു.

തുളസീധരൻ എന്ന പേര് സിനിമയിലേക്ക് വന്നശേഷമാണ് കൊല്ലം തുളസിയെന്ന് മാറ്റിയത്. ഈ പേര് എന്നെ പലപ്പോഴും കുഴപ്പിച്ചിട്ടുണ്ട്. സഹപ്രവർത്തകന് കൊല്ലം തുളസി എന്ന പേര് വെച്ചാണ് ഞാൻ ഒരിക്കൽ കത്തെഴുതിയത്.

അതിന്റെ പേരിൽ അദ്ദേഹത്തിന്റെ കുടുംബത്തിൽ പ്രശ്നമുണ്ടായി. ഭാര്യയ്ക്ക് തുളസിയെന്ന പേര് കണ്ടപ്പോൾ സംശയമായി. അവസാനം അവരുടെ കലഹം തീർക്കാൻ കൊല്ലത്ത് നിന്നും ഞാൻ കോഴിക്കോട് വരെ പോയി.

പരിപാടിയിൽ പങ്കെടുക്കുമ്പോൾ ശ്രീമതി കൊല്ലം തുളസിയെന്ന് ആങ്കർമാർ അഭിസംബോധന ചെയ്യാറുണ്ട്. നടിയാണെന്ന് പേര് കേട്ട് പലരും തെറ്റിദ്ധരിക്കും. എന്നെ കുറിച്ച് വരുന്ന ട്രോളുകൾ ‍ഞാൻ കാണാറുണ്ട്.

തുളസി ചേച്ചിയെന്ന് വിളിച്ച് കത്തുകൾ വരെ വരാറുണ്ട്. പലതിനും പെണ്ണ് മറുപടി എഴുതുന്ന രീതിയിൽ ഞാൻ എഴുതി അയച്ചിട്ടുണ്ട്. പേര് വരുത്തിയ കുറേ വിനകളുണ്ടെന്നാണ് നടൻ പറഞ്ഞത്.

യൂറിന്‍ തെറാപ്പിയില്‍ അടിയുറച്ച് വിശ്വസിക്കുന്ന നടൻ സകലവിധ അസുഖങ്ങള്‍ക്കും മൂത്രം കുടിക്കുന്നത് പരി​ഹാരമാണെന്ന് മുമ്പൊരിക്കൽ പറഞ്ഞപ്പോൾ വിമർശനങ്ങൾക്കും ട്രോളുകൾക്കും കാരണമായിരുന്നു.

എന്നാൽ ഇപ്പോഴും താരം അതിൽ ഉറച്ച് നിൽക്കുകയാണ്. ഇപ്പോഴും താൻ സ്വമൂത്രം കുടിക്കാറുണ്ടെന്നും പുതിയ അഭിമുഖത്തിൽ താരം പറഞ്ഞു.

കാൻസർ വന്നശേഷം ചില അനുബന്ധ രോ​ഗങ്ങളും വന്നിരുന്നു. അല്ലാതെ ഒരു രോ​ഗവും എനിക്കില്ല. അത് മറ്റൊന്നും കൊണ്ടല്ല... എന്റെ മൂത്രം ഞാൻ കുടിക്കുന്നത് കൊണ്ടാണ്. അങ്ങനെ ഞാൻ എന്റെ രോ​ഗങ്ങൾക്കെല്ലാം അറുതി വരുത്തുന്നു.

സ്വമൂത്രം പാനം ചെയ്യുമ്പോൾ നമ്മുടെ ശരീരത്തിലുള്ള എല്ലാ അസുഖങ്ങളും മാറും. ഇത് ഞാൻ കണ്ടുപിടിച്ചതല്ല. ആദിമ കാലം മുതലെയുള്ളതാണ്.

സാക്ഷാൽ പരമശിവൻ പോലും മൂത്രം പാനം ചെയ്തിരുന്നു. പാർവതി ഒരിക്കൽ സൗന്ദര്യത്തിന്റെ രഹസ്യമെന്താണെന്ന് ചോദിച്ചപ്പോൾ മൂത്രപാനം ചെയ്യുന്നതുകൊണ്ടാണെന്നാണ് ശിവൻ മറുപടി പറഞ്ഞത്.

ശരീരത്തിൽ വരാവുന്ന എല്ലാ അസുഖങ്ങൾക്കുമുള്ള പ്രതിരോധമാണ് മൂത്രപാനം. ഒരു ദിവ്യ ഔഷധമാണത്. എന്റെ അഭിപ്രായത്തിൽ എല്ലാവരും മൂത്രം കുടിച്ച് ആരോ​ഗ്യം സംരക്ഷിക്കണം.

ഞാൻ ഇപ്പോഴും കുടിക്കാറുണ്ട്. മാത്രമല്ല ചെവിക്കോ കണ്ണിനോ മൂക്കിനോ വേദനയോ അസുഖമോ വന്നാലും മൂത്രം ഒഴിച്ചാൽ മതി.

മുറിവുകളും മൂത്രം കൊണ്ട് കഴുകാം. മൂത്രം ശരീരത്തിൽ തേച്ച് കുളിക്കുക. മുഖത്ത് തേച്ചാൽ നല്ല കാന്തി വരും. ജീവൻരക്ഷ മരുന്നാണ് സ്വമൂത്രം. എന്റെ ആരോ​ഗ്യത്തിന്റെ രഹസ്യവും അത് തന്നെയാണ് എന്നും കൊല്ലം തുളസി പറയുന്നു.



Content Highlight: #kollamthulasi #says #that #secret #his #health #drinking #urine

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup