താര രാജാവിന്റെ 61 ആം പിറന്നാള്‍ ആഘോഷത്തിലാണ് മലയാളി പ്രേക്ഷകര്‍ .എട്ടന് ആശംസകളുമായി മറ്റു താരങ്ങളും രംഗത്തെത്തിയിട്ടുണ്ട്.ലൂസിഫർ സിനിമയുടെ ലൊക്കേഷനിൽനിന്നുള്ള ഒരു ഫൊട്ടൊ പങ്കുവച്ചാണ് പൃഥ്വിരാജ് മോഹൻലാലിന് ജന്മദിനാശംസ നേർന്നത്.
മലയാള സിനിമാ ബോക്സ് ഓഫീസിന്റെ ഒരേ ഒരു രാജാവ്’എന്ന വിശേഷണം മോഹന്‍ലാലിനു സ്വന്തം. ഇതുവരെ മറ്റാർക്കും തകർക്കാനാവാത്ത ബോക്സ് ഓഫീസ് റെക്കോർഡുകളും മോഹൻലാലിന്റെ പേരിലാണ് ഉള്ളത്. മലയാളത്തിലെ ആദ്യത്തെയും രണ്ടാമത്തെയും 100 കോടി ചിത്രങ്ങൾ മോഹൻലാലിന്റെ പേരിലാണ്. ‘ലൂസിഫർ’ ആദ്യമായി 200 കോടി കളക്റ്റ് ചെയ്യുന്ന മലയാളചിത്രം എന്ന വിശേഷണവും അടുത്തിടെ സ്വന്തമാക്കി.

വില്ലനായി കടന്നുവന്ന് മലയാളികളുടെ മനസ്സില്‍ കൂടുകൂട്ടിയ അസാമാന്യ പ്രതിഭയാണ് മോഹന്‍ലാല്‍. അതുകൊണ്ടാണ് ഈ കഥാപാത്രങ്ങള്‍ക്ക് മറവിയുടെ മറ വീഴാത്തത്. ജനപ്രീതിയുടെ അഭ്രപാളിയില്‍ നിരന്തര സാന്നിധ്യമായി ദശാബ്ദങ്ങള്‍ക്കിപ്പുറവും നിറഞ്ഞ് നില്‍ക്കാനാവുന്നത്.
“ലൂസിഫർ ഷൂട്ടിന്റെ ആദ്യ ദിനമായിരുന്നു അത്. കോവിഡ് മഹാമാരി ഇല്ലാതിരുന്നെങ്കിൽ, ഞങ്ങൾ ഇപ്പോൾ എംപുരാൻ ഷൂട്ട് ചെയ്യുകയായിരിക്കും. ഉടൻ തന്നെ അവിടേക്കെത്തുമെന്ന് പ്രതീക്ഷിക്കാം. ജന്മദിനാശംസകൾ സ്റ്റീഫൻ! ജന്മദിനാശംസകൾ അബ്രാം. ജന്മദിനാശംസകൾ ലാലേട്ട,”പൃഥ്വിരാജ് കുറിച്ചു.സംവിധായകൻ ബി ഉണ്ണികൃഷ്ണൻ, നടൻമാരായ അജു വർഗീസ്, ഉണ്ണി മുകുന്ദൻ തുടങ്ങിയവരും മലയാളത്തിന്റെ പ്രിയ സൂപ്പർ താരത്തിന് ആശംസകൾ നേർന്നിട്ടുണ്ട്.
ജന്മദിനാശംസകൾ നേർന്ന് ലാലേട്ടനൊപ്പമുള്ള ഒരു ഫൊട്ടോ ബി ഉണ്ണികൃഷ്ണൻ ട്വീറ്റ് ചെയ്തു. “ലാലേട്ടന് ജന്മദിനാശംസകൾ. ഗോഡ് ഓഫ് മോളിവുഡ്,” എന്ന കമന്റോട് കൂടിയാണ് ഉണ്ണി മുകുന്ദൻ ഫൊട്ടോ പങ്കുവച്ചത്. മോഹൻലാലിനെക്കുറിച്ചുള്ള ഒരു വീഡിയോ ആണ് അജു വർഗിസ് പങ്കുവച്ചിട്ടുള്ളത്.
നടന്‍ വിഷ്ണു ഉണ്ണികൃഷ്ണനും ആശംസകള്‍ അറിയിച്ചിട്ടുണ്ട് ."അന്നും ഇന്നും എന്നും നീണാള്‍ വാഴട്ടെ " എന്നാണ് വിഷ്ണു കുറിച്ചത്.

സുഹൃത്തുക്കളായ പ്രിയദര്‍ശന്‍, സുരേഷ്‌കുമാര്‍ എന്നിവരുമായി ചേര്‍ന്നു ഭാരത് സിനി ഗ്രൂപ്പ് എന്ന കമ്പനി സ്ഥാപിച്ച ലാല്‍ 1978 സെപ്റ്റംബര്‍ മൂന്നിന് തിരനോട്ടം എന്ന സിനിമയിലൂടെയാണ് വെള്ളിത്തിരയില്‍ അരങ്ങേറുന്നത്. ഈ ചിത്രം പുറത്തിറങ്ങിയില്ല. വില്ലനായി അഭിനയിച്ച ‘മഞ്ഞില്‍വിരിഞ്ഞ പൂക്കള്‍’ ആണ് ലാലിന്റെതായി ആദ്യം പുറത്തിറങ്ങുന്ന ചിത്രം. പിന്നീടിങ്ങോട്ടുള്ളത് ചരിത്രമാണ്. അഭിനയജീവിതത്തിന്റെ നാള്‍വഴികളില്‍ രണ്ടു തവണ മികച്ച നടനുള്ളതടക്കം നാല് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ നേടിയ മോഹന്‍ലാലിനെ തേടിവന്നു. ഇന്ത്യന്‍ ചലച്ചിത്രങ്ങള്‍ക്ക് നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് 2001ല്‍ പത്മശ്രീ പുരസ്‌കാരം നല്‍കി ഭാരതസര്‍ക്കാര്‍ ആദരിച്ചു. 2009ല്‍ ഇന്ത്യന്‍ ടെറിട്ടോറിയല്‍ ആര്‍മി ലഫ്റ്റ്‌നന്റ് കേണല്‍ സ്ഥാനവും നല്‍കി.

പ്രിയപ്പെട്ട ഏട്ടന് ആശംസകളുമായി ടൊവിനോ മോഹൻലാലിന് ജന്മദിനാശംസകൾ നേരുകയാണ് യുവതാരം ടൊവിനോ തോമസും. പോയവർഷത്തെ ഹിറ്റുകളിൽ ഒന്നായ 'ലൂസിഫറി'ൽ മോഹൻലാൽ കഥാപാത്രത്തിന്റെ സഹോദരനായി എത്തിയത് ടൊവിനോ ആയിരുന്നു. സ്ക്രീനിലും ജീവിതത്തിലും സഹോദരതുല്യനായ, മലയാളത്തിന്റെ അഭിമാനതാരത്തിനൊപ്പമുള്ള ചിത്രവും ടൊവിനോ പങ്കുവച്ചിട്ടുണ്ട്.
Content Highlight: The stars with eight greetings


































