പ്രിയങ്കയുടെ മരണത്തിലെ ദുരൂഹത മറനീക്കി പുറത്ത് ;പോലീസ് അന്വേഷണം ശക്തം

പ്രിയങ്കയുടെ മരണത്തിലെ ദുരൂഹത മറനീക്കി പുറത്ത് ;പോലീസ് അന്വേഷണം ശക്തം
2021-10-04T21:49:00 | By Truevision Admin

യുവനടൻ ഉണ്ണി പി രാജൻ്റെ ഭാര്യ പ്രിയങ്ക വെമ്പായത്ത് വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ശക്തമാക്കി. ഉണ്ണി പി രാജിനെതിരെ നിർണ്ണായക തെളിവുകൾ പുറത്ത് വന്നിരിക്കുകയാണ് ഇപ്പോൾ. പ്രിയങ്ക ചിത്രീകരിച്ച ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. മരിക്കുന്നതിന് മുൻപ് പ്രിയങ്ക തന്നെ ചിത്രീകരിച്ച ദൃശ്യങ്ങളും ഫോണ്‍വിളികളുടെ റെക്കോർഡുകളും പരിശോധിച്ച പോലീസ് അസ്വഭാവിക മരണത്തിന് നേരത്തേ തന്നെ കേസെടുത്തിരുന്നു. പ്രിയങ്കയുടെ ശരീരത്തില്‍ കാണുന്ന മര്‍ദനത്തിന്‍റെ പാടുകളാണ് പോലീസ് പ്രധാന തെളിവായി എടുത്തിരിക്കുന്നത്.

പ്രിയങ്കയുടെ ഭര്‍ത്താവും അന്തരിച്ച നടന്‍ രാജന്‍ പി.ദേവിന്‍റെ മകനുമായ ഉണ്ണി പി. രാജിനെതിരെ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ് ഇപ്പോൾ. പ്രിയങ്കയെ അങ്കമാലിയിലെ ഉണ്ണിയുടെ വീട്ടില്‍ ഒരു രാത്രി മുഴുവന്‍ ഉണ്ണിയും കുടുംബവും പുറത്ത് മുറ്റത്ത് നിര്‍ത്തിയെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വിവരം. ഈ സമയം പ്രിയങ്കയെ ഉണ്ണി ചീത്ത വിളിക്കുന്നതും തെളിവായി സ്വീകരിച്ചിരിക്കുന്ന വീഡിയോയിൽ വ്യക്തമായി കേൾക്കാമെന്നും ഇക്കാര്യവും പോലീസ് വിശദമായി പരിശോധിക്കുന്നതായും മനോരമ റിപ്പോർട്ട് ചെയ്തിരിക്കുന്നു.


ഏപ്രില്‍ 10ന് സ്വന്തം സഹോദരൻ അങ്കമാലിയിലെ ഭർതൃവീട്ടിൽ നിന്നും തിരുവനന്തപുരത്തെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നതിന് തലേദിവസമാണ് ചില സംഭവങ്ങൾ നടന്നതെന്നും, അന്നേ ദിവസം രാത്രി നടന്ന സംഭവങ്ങളുടെ ദൃശ്യങ്ങള്‍ പോലീസ് വിശദമായി പരിശോധിക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു. അന്ന് തന്നെ വീട്ടിലെ മര്‍ദനത്തിന്‍റെ വിവരങ്ങള്‍ സഹോദരനെ വിളിച്ച് അറിയിച്ചെങ്കിലും ലോക്ഡൗണ്‍ മൂലം എത്താനാവാത്തതിനാൽ അങ്കമാലി പോലീസ് സ്റ്റേഷനിൽ ‍വിവരം അറിയിക്കാൻ നിർദ്ദേശിച്ചിരുന്നതായും പ്രിയങ്കയുടെ കുടുംബം വ്യക്തമാക്കിയിട്ടുണ്ട്.

ഇതുപ്രകാരം പ്രിയങ്ക പോലീസ് സ്റ്റേഷനില്‍ വിളിച്ച് തനിക്ക് മർദ്ദനമേല്‍ക്കേണ്ടി വന്നതിന്‍റെ കാര്യം അറിയിച്ചെങ്കിലും പോലീസ് ഇക്കാര്യം വേണ്ടത്ര പരിഗണനയോടെ ഗൌനിച്ചില്ല എന്നും കാര്യമായ നടപടി എടുത്തില്ലെന്നും ആക്ഷേപമുണ്ട്. പോലീസില്‍ പറഞ്ഞു എന്ന കാരണത്തിൻ്റെ പേരിലാണ് ഭർത്താവ് ഉണ്ണിയും കുടുംബവും പ്രിയങ്കയെ രാത്രി മുഴുവന്‍ മുറ്റത്തു നിര്‍ത്തിയതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. മുറ്റത്തു നിന്ന് ദൃശ്യങ്ങള്‍ പകർത്തി പ്രിയങ്ക സഹോദരനും അമ്മയ്ക്കും അയച്ചു കൊടുക്കുകയും ചെയ്തു. ഇതോടെയാണ് പ്രിയങ്ക അനുഭവിക്കുന്ന ക്രൂരത എത്രത്തോളം വലുതാണ് എന്ന് കുടുംബത്തിന് ബോധ്യമാകുന്നത്.

ഇതുപ്രകാരം പ്രിയങ്ക പോലീസ് സ്റ്റേഷനില്‍ വിളിച്ച് തനിക്ക് മർദ്ദനമേല്‍ക്കേണ്ടി വന്നതിന്‍റെ കാര്യം അറിയിച്ചെങ്കിലും പോലീസ് ഇക്കാര്യം വേണ്ടത്ര പരിഗണനയോടെ ഗൌനിച്ചില്ല എന്നും കാര്യമായ നടപടി എടുത്തില്ലെന്നും ആക്ഷേപമുണ്ട്. പോലീസില്‍ പറഞ്ഞു എന്ന കാരണത്തിൻ്റെ പേരിലാണ് ഭർത്താവ് ഉണ്ണിയും കുടുംബവും പ്രിയങ്കയെ രാത്രി മുഴുവന്‍ മുറ്റത്തു നിര്‍ത്തിയതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. മുറ്റത്തു നിന്ന് ദൃശ്യങ്ങള്‍ പകർത്തി പ്രിയങ്ക സഹോദരനും അമ്മയ്ക്കും അയച്ചു കൊടുക്കുകയും ചെയ്തു. ഇതോടെയാണ് പ്രിയങ്ക അനുഭവിക്കുന്ന ക്രൂരത എത്രത്തോളം വലുതാണ് എന്ന് കുടുംബത്തിന് ബോധ്യമാകുന്നത്.

പിറ്റേന്ന് രാവിലെ സഹോദരന്‍ അങ്കമാലിയിലെത്തി പ്രിയങ്കയെ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോവുയായിരുന്നു. തുടർന്ന് ആശുപത്രിയില്‍ ചികിത്സയ്ക്ക് വിധേയമാക്കുകയും ചെയ്തു. പോലീസ് നടപടിയെടുക്കണം എന്നാവശ്യപ്പെട്ട് സ്റ്റേഷനിൽ എത്തിയെങ്കിലും അങ്കമാലിയിൽ പരാതി നല്‍കാനായിരുന്നു അവിടുന്നു ലഭിച്ച നിര്‍ദ്ദേശമെന്നും സഹോദരൻ വ്യക്തമാക്കുന്നു. പ്രിയങ്കയും കുടുംബവും പോലീസ് നടപടി എടുക്കുമെന്ന പ്രതീക്ഷയിൽ തന്നെ കഴിയുകയായിരുന്നു.


പിന്നീട് പ്രിയങ്ക ക്രൂരമായ പീഡനമേൽക്കേണ്ടി വന്ന കാര്യം അമ്മയെ ധരിപ്പിക്കുകയും ചെയ്തിരുന്നു. അതിനിടെ പ്രിയങ്കയ്ക്ക് ഒരു ഫോണ്‍കോൾ വന്നതോടെ മുറിക്കുള്ളിലേക്ക് പോവുകയായിരുന്നു. ശേഷം തൂങ്ങി മരിച്ച നിലയിലായിരുന്നു പ്രിയങ്കയെ കാണപ്പെട്ടത്. അതിനാൽ തന്നെ ഇപ്പോഴത്തെ അന്വേഷണം പുരോഗമിക്കുന്നത് അവസാനം ഫോണിലേക്ക് വന്ന വിളിയെ ചുറ്റിപ്പറ്റിയാണ്. ഇതിന് മുൻപും പലതവണ തിരുവനന്തപുരത്തെ വീട്ടില്‍വച്ചു പോലും പ്രിയങ്കയെ ഉണ്ണി മര്‍ദിച്ചതായും പ്രിയങ്കയുടെ അമ്മ പറഞ്ഞു.

കുടൂതല്‍ പണവും സ്വത്തും ആവശ്യപ്പെട്ടു കൊണ്ടായിരുന്നു പ്രിയങ്കയെ മർദ്ദിച്ചതെന്നും പ്രിയങ്ക വേദന അനുഭവിക്കണ്ടല്ലോ എന്നോര്‍ത്ത് ഓരോ തവണയും പ്രിയങ്കയുടെ കുടുംബം കൂടുതൽ പണം എത്തിച്ചു നല്‍കുകയായിരുന്നുവെന്നും അമ്മ പറഞ്ഞു. പോലീസിപ്പോൾ ഉണ്ണിക്കെതിരെ സ്ത്രീധന നിരോധന നിയമം, ഗാര്‍ഹിക പീഡനനിരോധന നിയമങ്ങൾ ഉള്‍പ്പെടുത്തി ഉണ്ണിക്കെതിരെ കേസ് എടുക്കാനാണ് പോലീസിൻ്റെ നീക്കം. ഉണ്ണിയ്ക്കൊപ്പം പ്രതിയായി അമ്മ ഉള്‍പ്പെടെയുള്ളവരേയും ചേര്‍ക്കുന്നതും പോലീസ് പരിഗണിക്കുന്നതായാണ് വിവരം. വൈകാതെ അറസ്റ്റുണ്ടാകുമെന്ന പ്രതീക്ഷയിലാണ് പ്രിയങ്കയുടെ കുടുംബവും.

Content Highlight: Priyanka's death mysterious: Police probe strong

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup