കഥ പോലും ചോദിക്കാതെ ഞാന്‍ ഡേറ്റ് കൊടുക്കണമെങ്കില്‍ ആ സംവിധായകനായിരിക്കണം- പൃഥ്വിരാജ്‌

കഥ പോലും ചോദിക്കാതെ ഞാന്‍ ഡേറ്റ് കൊടുക്കണമെങ്കില്‍ ആ സംവിധായകനായിരിക്കണം- പൃഥ്വിരാജ്‌
2021-10-04T21:49:00 | By Truevision Admin

പൃഥ്വിരാജ്-ലാല്‍ജോസ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ മിക്ക ചിത്രങ്ങളും പ്രേക്ഷകര്‍ ഏറ്റെടുത്തവയാണ്. അച്ഛനുറങ്ങാത്ത വീട് എന്ന സിനിമയിലാണ് ഇരുവരും ആദ്യമായി ഒന്നിച്ചത്. തുടര്‍ന്ന് ക്ലാസ്‌മേറ്റ്‌സ്, അയാളും ഞാനും തമ്മില്‍ എന്നീ ശ്രദ്ധേയ സിനിമകളും ഈ കൂട്ടുകെട്ടില്‍ പുറത്തിറങ്ങി. മികച്ച ജനപ്രിയ ചിത്രത്തിനുളള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ഈ രണ്ട് സിനിമകളും നേടിയിരുന്നു. ലാല്‍ ജോസ് സിനിമകളിലെല്ലാം മികച്ച കഥാപാത്രങ്ങളാണ് പൃഥ്വിരാജിന് ലഭിച്ചത്.

ക്ലാസ്‌മേറ്റ്‌സിലെ സുകുമാരനായും അയാളും ഞാനും തമ്മില്‍ ചിത്രത്തിലെ ഡോ രവി തരകനായുമുളള പൃഥ്വിയുടെ പ്രകടനം ശ്രദ്ധിക്കപ്പെട്ടു. ഈ കൂട്ടുകെട്ടില്‍ വീണ്ടുമൊരു ചിത്രത്തിനായി വലിയ പ്രതീക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. അതേസമയം ലാല്‍ജോസ് എന്ന സംവിധായകന്‍ തന്റെ കുടുംബത്തിലെ പലരുടെയും ഉയര്‍ച്ചയ്ക്ക് കാരണക്കാരനായ സംവിധായകനാണെന്ന് പൃഥ്വിരാജ് തുറന്നുപറഞ്ഞിരുന്നു.

തന്‌റെ ചേട്ടന്റെയും ചേട്ടത്തിയുടെയും കരിയറില്‍ ലാല്‍ജോസ് എന്ന സംവിധായകന്‍ വലിയ പ്രാധാന്യമാണ് വഹിച്ചതെന്നും ലാല്‍ജോസിനെ കുറിച്ച് നടന്‍ പറഞ്ഞു. ഒരു അഭിമുഖ പരിപാടിയിലാണ് പൃഥ്വിരാജ് പ്രിയപ്പെട്ട സംവിധായകനെ കുറിച്ച് മനസുതുറന്നത്. അനു (പൂര്‍ണിമ ഇന്ദ്രജിത്ത്) ഒരു നടി എന്ന നിലയില്‍ എന്നെ വിസ്മയിപ്പിച്ചത് രണ്ടാം ഭാവം എന്ന സിനിമയിലാണെന്ന് പൃഥ്വി പറയുന്നു.

വളരെ മിതത്വമാര്‍ന്ന പ്രകടനമായിരുന്നു അതില്‍. ഞാനൊക്കെ നടനാവും മുന്‍പെ സിനിമയിലെത്തിയ അനുവിനെ ലാല്‍ ജോസ് എന്ന സംവിധായകനാണ് എറ്റവും നന്നായി അവതരിപ്പിച്ചിട്ടുളളത്. അത് പോലെ എന്റെ ചേട്ടനും ലാല്‍ജോസ് സിനിമയിലൂടെയാണ് വലിയ ഒരു മൈലേജ് ഉണ്ടാക്കിയത്. ഒരു സംവിധായകന്‍ അഭിനയിക്കാന്‍ വിളിക്കുമ്പോള്‍ കഥ പോലും ചോദിക്കാതെ ഞാന്‍ എന്റെ ഡേറ്റ് കൊടുക്കണമെങ്കില്‍ അത് ലാല്‍ജോസ് എന്ന സംവിധായകനായിരിക്കണം.

എന്റെ സിനിമാജീവിതത്തിലും ലാലേട്ടന്‍ എനിക്ക് നല്‍കിയ സിനിമകള്‍ എന്‌റെ കരിയറിലെ എറ്റവും മികച്ച സിനിമകള്‍ തന്നെയാണ്, പൃഥ്വിരാജ് പറഞ്ഞു. പൃഥ്വിരാജ്-ലാല്‍ജോസ് കൂട്ടുകെട്ടില്‍ ഇറങ്ങിയ ക്ലാസമേറ്റ്‌സ് മലയാളത്തിലെ എക്കാലത്തെയും മികച്ച ക്യാമ്പസ് ചിത്രങ്ങളിലൊന്നാണ്. പൃഥ്വിയെ നായകനാക്കി സംവിധായകന്‍ ഒരുക്കിയ ആദ്യ ചിത്രം കൂടിയായിരുന്നു ഇത്. പൃഥ്വിരാജിനൊപ്പം ഇന്ദ്രജിത്ത്, ജയസൂര്യ, നരേന്‍, കാവ്യാ മാധവന്‍, രാധിക, ബാലചന്ദ്ര മേനോന്‍ ഉള്‍പ്പെടെയുളള താരങ്ങളും ചിത്രത്തില്‍ ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ചു.

ജെയിംസ് ആല്‍ബര്‍ട്ടിന്‌റെ തിരക്കഥയിലാണ് ലാല്‍ജോസ് ക്ലാസ്‌മേറ്റ്‌സ് അണിയിച്ചൊരുക്കിയത്. ക്ലാസ്‌മേറ്റ്‌സ് കഴിഞ്ഞ് ഒരു നീണ്ട ഇടവേളയ്ക്ക് ശേഷമാണ് അയാളും ഞാനും തമ്മില്‍ എന്ന ചിത്രം ഈ കൂട്ടുകെട്ടില്‍ വന്നത്. ബോബി സഞ്ജയുടെ തിരക്കഥയിലായിരുന്നു സിനിമ ഒരുങ്ങിയത്. ലാല്‍ജോസിന് മികച്ച സംവിധായകനുളള സംസ്ഥാന പുരസ്‌കാരം നേടിക്കൊടുത്ത സിനിമ കൂടിയായിരുന്നു അയാളും ഞാനും തമ്മില്‍. വേറിട്ട പ്രമേയം പറഞ്ഞുളള ചിത്രത്തില്‍ പൃഥ്വിക്കൊപ്പം പ്രതാപചന്ദ്രന്‍, നരേന്‍, സംവൃത, രമ്യാ നമ്പീശന്‍, സുകുമാരി എന്നീ താരങ്ങളും പ്രധാന വേഷങ്ങളില്‍ അഭിനയിച്ചു.

Content Highlight: If I want to date without even asking the story, that director must be Prithviraj

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup