(moviemax.in) ഹേമ കമ്മിറ്റി റിപ്പോർട്ട് നാലുവർഷം സർക്കാർ പൂഴ്ത്തിവെച്ചുവെന്ന് നടൻ ഹരീഷ് പേരടി. നട്ടെല്ലുള്ള ചില പെണ്ണുങ്ങൾ നടത്തിയ പോരാട്ടം ഒടുവിൽ ഫലം കണ്ടുവെന്നും ഹരീഷ് പേരടി പറഞ്ഞു.
റിപ്പോർട്ടിനുമേൽ നടപടി എടുത്താലേ ഈ സർക്കാർ ഇടതുപക്ഷ സർക്കാരാകൂ. തുറന്നുപറച്ചിലിന്റെ പേരിൽ അവസരങ്ങൾ നഷ്ടപ്പെടും എന്ന ഭയമില്ലെന്ന് പറഞ്ഞ ഹരീഷ് പേരടി അങ്ങനെ നഷ്ടപ്പെട്ടാൽ ചങ്കൂറ്റത്തോടെ നേരിടുമെന്നും ഈ രീതിയിൽ അവസരങ്ങൾ നിഷേധിച്ചവരെ കൂടെ കൂട്ടി സിനിമ ചെയ്യുമെന്നും പ്രതികരിച്ചു.
അതിനിടെ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പൂര്‍ണമായി പുറത്തുവിടാനല്ല ഡബ്ല്യുസിസി ആവശ്യപ്പെട്ടതെന്ന് നടിയും ഡബ്ല്യുസിസി അംഗവുമായ രേവതി പറഞ്ഞു.
മൊഴി കൊടുത്ത സ്ത്രീകളും പുരുഷന്മാരുമായ എല്ലാവരുടേയും സ്വകാര്യത പൂര്‍ണമായി സംരക്ഷിക്കണമെന്നാണ് തങ്ങളുടെ ആഗ്രഹമെന്ന് രേവതി പറഞ്ഞു.
സ്വകാര്യത മാനിക്കപ്പെടുമെന്ന് കരുതി തന്നെയാകും പലരും മൊഴി കൊടുത്തിട്ടുണ്ടാകുക. ആര്‍ക്കെങ്കിലുമെതിരെ ഭീഷണി വരാനോ ഭീഷണിപ്പെടുത്താനോ വേണ്ടിയല്ല റിപ്പോര്‍ട്ടെന്നും രേവതി പറഞ്ഞു.
തുടര്‍ നടപടികളെക്കുറിച്ച് കൂടിയാലോചിച്ച ശേഷം തീരുമാനമെടുക്കേണ്ടതാണെന്ന് രേവതി പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് മലയാള സിനിമാ മേഖലയെക്കുറിച്ച് നടത്തിയ ഒരു പഠനത്തിന്റെ റിപ്പോര്‍ട്ടാണ്.
ആ നിലയ്ക്ക് ഇതിനെ കാണണം. ആര്‍ക്കെതിരെയും നിയമനടപടി സ്വീകരിക്കാനാകുമോയെന്ന് അറിയില്ല. ഭാവിയില്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ ആലോചിക്കാന്‍ സഹായിക്കുന്ന പഠന റിപ്പോര്‍ട്ടായി ഇതിനെ പരിഗണിക്കണമെന്നും രേവതി കൂട്ടിച്ചേര്‍ത്തു.
Content Highlight: #HarishPeradi #said #government #kept #Hema #committee #report #four #years.

































