വര്‍ത്തമാനകാലത്തിലെ ഭിന്നിപ്പിന്റെ രാഷ്ട്രീയം ചര്‍ച്ച ചെയ്യുകയാണ് 'വര്‍ത്തമാനം'!

വര്‍ത്തമാനകാലത്തിലെ ഭിന്നിപ്പിന്റെ രാഷ്ട്രീയം ചര്‍ച്ച ചെയ്യുകയാണ് 'വര്‍ത്തമാനം'!
2021-10-04T21:49:00 | By Truevision Admin

വർത്തമാനം മലയാളം മൂവി അതിശയകരവും മനോഹരവുമായ സിനിമ കാണേണ്ട സിനിമ കാസ്റ്റ് പാർവതി തിരവോത്ത് ശക്തവും ശക്തവുമായ കഥാപാത്രം മികച്ചതും മികച്ചതുമായ പ്രകടനം. റോഷൻ മാത്യു ശക്തനും ശക്തനുമായ കഥാപാത്രം മികച്ചതും മികച്ചതുമായ പ്രകടനം. അഭിനേതാക്കൾ എല്ലാവരും ഷോയുടെ ശക്തമായ അഭിനയം മോഷ്ടിച്ചു കുഡോയും മുഴുവൻ ടീമിനും സിദ്ധാർത്ഥ് ശിവ സംവിധാനം. അത്തരം വിഷയം ജീവസുറ്റതാക്കുന്നതിനുള്ള പ്രശസ്തി.

ഇതുപോലുള്ള സിനിമകളെ ഞങ്ങൾ പ്രോത്സാഹിപ്പിക്കുകയും പിന്തുണയ്ക്കുകയും വേണം. ഈ സിനിമ നിരവധി ആളുകളുടെ വികാരമാണ്. ഇത് നിരവധി യാഥാർത്ഥ്യങ്ങൾ, ദരിദ്രരുടെ നിസ്സഹായ സാഹചര്യങ്ങൾ എന്നിവ കാണിക്കുന്നു. അത്തരം തന്ത്രപ്രധാനമായ ഉള്ളടക്കം അവതരിപ്പിച്ചതിന് മുഴുവൻ ടീമിന്റെയും ധൈര്യത്തെ ഞാൻ വളരെയധികം അഭിനന്ദിക്കുന്നു. ഇത് ഒരു കണ്ണ് തുറക്കുന്ന ചിത്രമാണ്. ഈ രാജ്യത്തെ ഓരോ വ്യക്തിയും ഈ സിനിമ കാണണം.

ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തെ ചെറുത്ത് തോല്‍പ്പിക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ കണ്ടെത്തിയ തന്ത്രം ഭിന്നിപ്പിച്ച് ഭരിക്കുക എന്നതായിരുന്നു. മതത്തിന്റെ പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ഇന്ത്യന്‍ ചരിത്രത്തെ പോലും അവര്‍ വളച്ചൊടിച്ചു. ഹിന്ദു ഇന്ത്യ, മുസ്ലീം ഇന്ത്യ, ബ്രിട്ടീഷ് ഇന്ത്യ എന്നിങ്ങനെ ചരിത്രത്തെ പോലും വിഭച്ചുകളഞ്ഞ ഒരു കൊളോണിയല്‍ കാലഘട്ടത്തില്‍ നിന്നും സ്വാതന്ത്ര്യം നേടി ജനാധിപത്യത്തിലേക്ക് എത്തിയ ഇന്ത്യയില്‍ ഇപ്പോഴും ബ്രിട്ടീഷ് ഭരണത്തിന്റെ അവശേഷിപ്പുകള്‍ തുടരുകയാണ്.

അധികാരത്തിന് വേണ്ടി ജനങ്ങളെ മതത്തിന്റെ പേരില്‍ ഭിന്നിപ്പിച്ച് നിര്‍ത്തുകയാണ്, അതിനായ് ചരിത്രത്തെ പോലും അവര്‍ വളച്ചൊടിക്കുന്നു. മതന്യൂനപക്ഷങ്ങളേയും ദളിതരേയും ഒറ്റപ്പെടുത്തി, അവരുടെ അവകാശങ്ങളെ ധ്വംസിച്ചുകൊണ്ട് ചാതുര്‍വര്‍ണ്യത്തിന്റെ പോയ കാലത്തെ തിരികെ എത്തിക്കാന്‍ ശ്രമിക്കുകയാണവര്‍, ഫാസിസത്തിന്റെ കാവലാളുകള്‍.

തുറന്ന് കാണിക്കുന്ന നഗ്ന സത്യങ്ങളെ ദേശവിരുദ്ധത എന്ന ഒറ്റ നുകത്തില്‍ കെട്ടി എതിര്‍പ്പുകളെ നിശബ്ദമാക്കുന്ന വര്‍ത്തമാനകാലത്തിന്റെ രാഷ്ട്രീയത്തെ തുറന്ന് കാണിക്കുന്ന ചലച്ചിത്രാവിഷ്‌കാരമാണ് ആര്യാടന്‍ ഷൗക്കത്തിന്റെ രചനയില്‍ സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്ത 'വര്‍ത്തമാനം'.

സിനിമ സംസാരിക്കുന്ന അതേ വിഷയം തന്നെ സിനിമയ്ക്ക് പുറത്ത് ഈ ചലച്ചിത്രത്തിന് അഭിമുഖീകരിക്കേണ്ടി വന്നു എന്നത് നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ എത്രത്തോളം ഗൗരവമേറിയതാണെന്ന് വ്യക്തമാക്കുന്നതാണ്. ഡല്‍ഹിയിലെ ജവര്‍ഹലാല്‍ നെഹ്‌റു സര്‍വ്വകലാശാലയില്‍ നടക്കുന്ന ഫാസിസ്റ്റ് വിരുദ്ധ വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങളെ അധികാര കേന്ദ്രങ്ങള്‍ എത്രത്തോളം ഭയക്കുന്നുണ്ടെന്നതും അതിനെ ചെറുക്കാന്‍ അധികാരത്തെ ദുര്‍വിനിയോഗം ചെയ്തുകൊണ്ട് അവര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളുമാണ് സിനിമ ദൃശ്യവത്ക്കരിക്കുന്നത്.

മതത്തിന്റെ പേരില്‍ ഇന്ത്യയെ വിഭജിക്കാന്‍ ശ്രമിച്ച ബ്രിട്ടീഷുകാര്‍ക്ക് മുന്നില്‍ ഹിന്ദുവിന്റേയും മുസല്‍മാന്റേയും ഒറ്റയിന്ത്യ എന്ന ആശയവുമായി പടനയിച്ച അബ്ദുറഹിമാന്‍ സാഹിബിനേക്കുറിച്ച് ഗവേഷണം നടത്താന്‍ ജെഎന്‍യുവില്‍ (സിനിമയില്‍ അങ്ങനെ ഒരു പേര് പരാമര്‍ശിക്കുന്നില്ലെങ്കിലും) എത്തുന്ന ഫൈസ എന്ന പാര്‍വതിയുടെ കഥാപാത്രത്തിലൂടെയാണ് ചിത്രത്തിന്റെ കഥ സഞ്ചരിക്കുന്നത്. ഫൈസയുടെ മുത്തച്ഛന്‍ സ്വാതന്ത്ര്യ സമര സേനാനിയാണ്.

ഫൈസ ഗവേഷണത്തിനായി സര്‍വ്വകാലാശാലയില്‍ എത്തുന്ന ദിവസം അവിടെ രോഹന്‍ എന്ന ദളിത് വിദ്യാര്‍ത്ഥിയെ അധികാരത്തിന്റെ പിന്‍ബലത്തില്‍ ദ്രോഹിക്കുന്നതിനെതിരായ പ്രക്ഷോഭം നടക്കുകയാണ്. അതിന് നേതൃത്വം നല്‍കുന്നത് ഇടതുപക്ഷ നേതാവും കോളേജ് യൂണിയന്‍ ചെയര്‍മാനുമായ അമല്‍ ആണ്. ഫാസിസത്തിനെതിരെ കക്ഷിരാഷ്ട്രീയത്തിനതീതമായി വിദ്യാര്‍ത്ഥി സംഘടനകള്‍ ഒന്നിച്ച് ചേര്‍ന്ന് പൊരുതുന്നതിനേയും ചിത്രം കാണിച്ചുതരുന്നുണ്ട്.

വളച്ചൊടിക്കാന്‍ ശ്രമിക്കുന്ന യാഥാര്‍ത്ഥ്യങ്ങളെ നേരെയാക്കാന്‍ ശ്രമിക്കുന്ന, അതിന്റെ സ്വത്വം പുറത്ത് കൊണ്ടുവരാന്‍ ശ്രമിക്കുന്നവരോട് ഫാസിസ്റ്റ് ശക്തികള്‍ പുലര്‍ത്തുന്ന അസഹിഷ്ണുത ചിത്രം വ്യക്തമായി വരച്ചുകാണിക്കുന്നുണ്ട്. തുല്‍സ, വിലാസ്, രോഹന്‍, ഫൈസ അങ്ങനെ ഫാസിസത്തിന്റെ ഇരകളാകേണ്ടിവരുന്നവരുടെ ശബ്ദമാണ് വര്‍ത്തമാനം. ജേര്‍ണലിസ്റ്റ് ഗൗരി ലങ്കേഷിന്റെ മരണവും ചിത്രത്തില്‍ കടന്നുവരുന്നുണ്ട്.

പശുവിനെ കൊന്നു എന്ന പേരില്‍ നാട്ടുകാര്‍ ക്രൂരമായി വധശിക്ഷ നടപ്പിലാക്കിയ വിലാസിന്റെ മരണത്തില്‍ പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥി കൂട്ടായ്മ ഒരു നാടകം ആസൂത്രണം ചെയ്യുകയും അത് ദേശവിരുദ്ധമാണെന്ന് കാണിച്ച് ഫാസിസ്റ്റ് പ്രസ്ഥാനത്തിന്റെ വിദ്യാര്‍ത്ഥി സംഘടന അവരുടെ അധികാരം ഉപയോഗിച്ച് ആ നാടകം യൂണിവേഴ്‌സിറ്റിയില്‍ അവതരിപ്പിക്കുന്നത് വിലക്കുകയും ചെയ്യുന്നു. അതിനെ ചെറുത്ത് തോല്‍പ്പിക്കുന്ന വിദ്യാര്‍ത്ഥിക്കൂട്ടം നമ്മോട് പറയുന്ന ഒന്നുണ്ട് ' അവര്‍ നാളെ നിങ്ങളെയും തേടി വരും', അതൊരു ഓര്‍മ്മപ്പെടുത്തലാണ്.

ഫൈസ എന്ന കഥാപാത്രം പാര്‍വ്വതി തിരുവോത്തിന്റെ കൈയില്‍ ഭദ്രമായിരുന്നെങ്കില്‍ റോഷന്‍ മാത്യുവിന്റെ കരയറില്‍ അടയാളപ്പെടുത്താവുന്ന ഒരു കഥാപാത്രമാണ് അമല്‍. ഇമോഷണല്‍ രംഗങ്ങളില്‍ പാര്‍വ്വതി പ്രകടപ്പിച്ച മികവ് കൈയ്യടി നേടുന്നു. വിദ്യാര്‍ത്ഥി നേതാവിന്റെ മാനറിസങ്ങളും ശരീരഭാഷയും കൃത്യമായി അവതരിപ്പിക്കാന്‍ റോഷന് സാധിച്ചിട്ടുണ്ട്. ഇവരെ കൂടാതെ ചിത്രത്തില്‍ കടന്നുവന്ന സഞ്ജു ശിവറാം, സിദ്ധിഖ്, തുല്‍സ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച പെണ്‍കുട്ടി, ഓരോ കഥാപാത്രങ്ങളും തിയറ്ററിന് പുറത്തും പ്രേക്ഷകര്‍ക്കൊപ്പം സഞ്ചരിക്കുന്നു.

വളരെ ഗൗരവമേറിയ വിഷയം സംസാരിക്കുന്ന ചിത്രത്തില്‍ ഹാസ്യത്തിന്റെ നിമിഷങ്ങള്‍ സമ്മാനിക്കുന്നത് നിര്‍മ്മല്‍ പാലാഴിയും ഡെയിന്‍ ഡേവിസും ചേര്‍ന്നാണ്. വെറുപ്പിക്കാതെ, വിഷയത്തിന്റെ ഗൗരവം ചോര്‍ത്താത്ത വിധം ആ കഥാപാത്രങ്ങളെ ഇരുവരും അവതരിപ്പിച്ചിട്ടുണ്ട്. ഒരു പടി മുന്നില്‍ നില്‍ക്കുന്ന ഡെയിന്‍ അവതരിപ്പിച്ച ഹൈബി എന്ന കഥാപാത്രമാണ്.

വിഷയ സ്വീകരണത്തിലും അവതരണത്തിലും പക്വതയുള്ള ഒരു ചലച്ചിത്രകാരനെ അടയാളപ്പെടുത്തുന്നുണ്ട് സിദ്ധാര്‍ത്ഥ ശിവ. നൂറ് ശതമാനം വിഷയത്തോട് നീതി പുലര്‍ത്താനും ഭാവതലങ്ങളെ തൊട്ടുണര്‍ത്താനും ബിജിബാലിന്റെ പശ്ചാത്തല സംഗീതത്തിന് സാധിച്ചിട്ടുണ്ട്. രമേശ് നാരായണനും ഹിഷാം അബ്ദുള്‍ വഹാബുമാണ് ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത്. ചിത്രത്തിലെ ഗാനങ്ങളെല്ലാം വിഷയത്തില്‍ പ്രേക്ഷക ശ്രദ്ധയെ വ്യതിചലിപ്പിക്കാത്തവയായിരുന്നു.

ഒരിക്കല്‍ പോലും ക്യാമറയുടെ സാന്നിദ്ധ്യത്തെ അനുഭവപ്പെടുത്താവയായിരുന്നു അളഗപ്പന്‍ ഒരുക്കിയ ഫ്രെയിമുകളോരോന്നും. പാഠം ഒന്ന് ഒരു വിലാപം, ദൈവനാമത്തില്‍ എന്നിങ്ങനെ ഗൗരവമേറിയ കാലിക വിഷങ്ങളെ തിരക്കഥയാക്കിയ ആര്യാടന്‍ ഷൗക്കത്തില്‍ നിന്നും ഇനിയുമേറെ പ്രതീക്ഷിക്കാനുണ്ടെന്ന് 'വര്‍ത്തമാനം' സാക്ഷ്യപ്പെടുത്തുന്നു.

Content Highlight: vartthamanam is discussing the politics of division in the present!

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup