ഏവരും കാത്തിരുന്ന ഇരുപത്തിയഞ്ചാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഒരുക്കമായി.കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് എറണാകുളം നോർത്തിൽ ഉള്ള ചലചിത്രമേളയുടെ ഓർഗനൈസിങ് കമ്മറ്റി ഓഫീസ് സംവിധായകൻ ജോഷി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ചലചിത്ര താരം ജോജു ജോർജ്, കൊച്ചിൻ മേയർ അഡ്വ.അനിൽ കുമാർ, അമ്മ ജന.സെക്രട്ടറി ഇടവേള ബാബു, മാക്ട ചെയർമാൻ ജയരാജ്, ജന.സെക്രട്ടറി സുന്ദർദാസ്, ഐ.എഫ്.എഫ്.കെ പ്രതിനിധി സജിതാ മഠത്തിൽ, ഷിബു ചക്രവർത്തി, എസ്.എൻ സ്വാമി, സോഹൻ സീനുലാൽ, എം.പത്മകുമാർ, ഗായത്രി അശോകൻ, എ.കെ സന്തോഷ്, സാബു, സലാം ബാപ്പു, കോളിൻസ്, എ.എസ് ദിനേശ് തുടങ്ങിയവർ പങ്കെടുത്തു. ഫെബ്രുവരി 17 മുതൽ 21 വരെയാണ് കൊച്ചിയിൽ മേള നടക്കുക.

ഡെലിഗേറ്റ് രജിസ്ട്രേഷന്‍ ഐഎഫ്എഫ്കെയുടെ വെബ് സെെറ്റിലൂടെയായിരുന്നു. നാലിടത്തായാണ് ഇത്തവണ ചലച്ചിത്രോത്സവം നടക്കുന്നത്. തിരുവനന്തപുരം, പാലക്കാട്, എറണാകുളം, തലശേരി എന്നിങ്ങനെ നാലിടത്തായാണ് ഇത്തവണത്തെ ചലച്ചിത്രോത്സവം നടക്കുന്നത്. ഒരാള്‍ക്ക് ഒരിടത്ത് മാത്രമേ രജിസ്റ്റര്‍ ചെയ്യാൻ സാധിക്കൂ. സ്വദേശത്തിന്റെ അടുത്തുള്ള ഫെസ്റ്റിവല്‍ വേദിയില്‍ മാത്രമാണ് രജിസ്റ്റര്‍ ചെയ്യാനാവുക.
പൊതുവിഭാഗത്തിന് 750 രൂപയും വിദ്യാര്‍ത്ഥികള്‍ക്ക് 400 രൂപയുമാണ് ഡെലിഗേറ്റ് ഫീസായി നൽകേണ്ടി വരിക. കൊവിഡ് നെഗറ്റീവ് ആണെങ്കില്‍ മാത്രമേ പ്രവേശനം നല്‍കുകയുള്ളൂവെന്നതും ഇത്തവണത്തെ മേളയിലെ പ്രത്യേകതയാണ്. പാസ് നല്‍കുന്നതിന് മുമ്പ് ആന്റിജന്‍ പരിശോധന നടത്തുമെന്നും നേരത്തേ വ്യക്തമാക്കിയതാണ്. ഇതിന്റെ ചിലവ് അക്കാദമി തന്നെയാണ് വഹിക്കുന്നതെന്നതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം.
Content Highlight: Preparations for the 25th Kerala International Film Festival

































