#krishnachandran | വിവാഹത്തിന് മുമ്പ് പിരിയാമെന്ന് തീരുമാനിച്ചു; അംബികയെയും എന്നെയും കാണുന്നില്ലെന്ന് വാർത്ത; കൃഷ്ണചന്ദ്രൻ

#krishnachandran | വിവാഹത്തിന് മുമ്പ് പിരിയാമെന്ന് തീരുമാനിച്ചു; അംബികയെയും എന്നെയും കാണുന്നില്ലെന്ന് വാർത്ത; കൃഷ്ണചന്ദ്രൻ
2024-05-05T12:01:00 | By Athira V

സിനിമാ ലോകത്ത് വർഷങ്ങളുടെ അനുഭവ സമ്പത്തുള്ളവരാണ് നടനും ​ഗായകനുമായ കൃഷ്ണചന്ദ്രനും ഭാര്യ നടി വനിത കൃഷ്ണചന്ദ്രനും. വനിത തമിഴിലും മലയാളത്തിലും തിരക്കേറിയ നടിയായിരിക്കെയാണ് കൃഷ്ണചന്ദ്രനെ വിവാഹം ചെയ്തത്. പ്രണയ വിവാഹമായിരുന്നു. അമൃതവർഷിണി എന്നാണ് ഇവരുടെ മകളുടെ പേര്.

വിവാഹ ശേഷം അഭിനയ രം​ഗം വിട്ട വനിത പിന്നീട് കരിയറിലേക്ക് തിരിച്ചെത്തുകയും ചെയ്തു. പ്രണയകാലത്തെക്കുറിച്ച് സംസാരിക്കുകയാണ് കൃഷ്ണചന്ദ്രനിപ്പോൾ. പ്രണയിക്കുന്ന കാലത്ത് ഒരു ഘട്ടത്തിൽ പിരിയാമെന്ന് തീരുമാനിച്ചിരുന്നെന്ന് കൃഷ്ണചന്ദ്രൻ പറയുന്നു. കാൻ ചാനൽ മീഡിയയുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം.

നാല് വർഷത്തെ പ്രണയമായിരുന്നു. കുടുംബക്കാർക്കൊന്നും പ്രശ്നമില്ല. പക്ഷെ ഞങ്ങൾ കല്യാണത്തിന്റെ ആറ് മാസം മുമ്പ് കല്യാണം വേണോ എന്ന് ആലോചനയിലെത്തി. ഒരു സാധാരണ ആണിന്റെ പ്രശ്നങ്ങളാണ് കാരണം. വേറൊന്നുമല്ല, അവൾ ഇഷ്ടം പോലെ സിനിമകൾ ചെയ്യുന്നുണ്ട്. കല്യാണത്തിന് മുമ്പേ നൂറ് സിനിമകൾ പൂർത്തിയാക്കി.

തമിഴിൽ കാർത്തികിന്റെ കൂടെയും സുരേഷിന്റെ കൂടെയുമെല്ലാം അഭിനയിച്ചു. ഏതൊക്കെയോ പടങ്ങളിൽ ലൗ സീനുകൾ കണ്ടപ്പോൾ എനിക്ക് ദേഷ്യം വന്നു. അസൂയ. ഇപ്പോൾ ആലോചിക്കുമ്പോൾ ചിരി വരുന്നുണ്ട്.

ഞങ്ങൾ സംസാരിക്കാതായി. അമ്മൂമ്മയുടെ സഹോദരിയുടെ വീട്ടിലാണ് ഞാൻ താമസിച്ചിരുന്നത്. ലാൻഡ് ലൈനാണ്. ഒരു മാസമായി വനിതയുടെ ഫോൺ വന്നില്ല. ഞാനും അങ്ങോ‌ട്ട് വിളിക്കുന്നില്ല. അമ്മൂമ്മ ഇത് നോക്കുന്നുണ്ട്. വനിതയുടെ സഹോദരിയും ഇക്കാര്യം ശ്രദ്ധിച്ചു. അമ്മൂമ്മയും സഹോദരിയും കൂടി സംസാരിച്ചു.

ഇവർ തമ്മിൽ എന്തോ പ്രശ്നമുണ്ടെന്ന് തോന്നുന്നെന്ന് പറഞ്ഞു. രണ്ടാമത് ഞങ്ങളെ തമ്മിൽ സംസാരിപ്പിച്ചു. പ്രണയിച്ച് വിവാഹം ചെയ്യുന്നവർ തമ്മിൽ കല്യാണത്തിന് മുമ്പ് നല്ല അടിയുണ്ടാകുന്നത് നല്ലതാണ്. കാരണം കല്യാണത്തിന് ശേഷമുള്ള വഴക്ക് കുറേ ഒഴിവാക്കാമെന്നും കൃഷ്ണചന്ദ്രൻ പറഞ്ഞു. മകൾ വിവാഹം കഴിച്ച് കാനഡയിൽ സെറ്റിൽഡ് ആണെന്നും ഇദ്ദേഹം വ്യക്തമാക്കി.

വനിതയുമായുള്ള പ്രണയകാലത്ത് വന്ന ​ഗോസിപ്പുകളെക്കുറിച്ചും ഇദ്ദേഹം സംസാരിച്ചു. സ്റ്റുഡിയോയിലും ഷൂട്ടിം​ഗ് സ്ഥലത്തുമാണ് ഞങ്ങൾ കണ്ടിരുന്നത്. എനിക്ക് എവിഎമ്മിലൊക്കെ പാട്ടുണ്ടാകും. വനിതയ്ക്ക് അപ്പുറത്ത് ഷൂട്ടുണ്ടാകു. വൈജി മഹേന്ദ്രനും വനിതയുമാണ് അധികവും ഒരുമിച്ച് അഭിനയിക്കാറ്. പ്രഭുവും ഉണ്ടാകും. ഞാനവിടെ പോയിരിക്കും. ഇത് ന്യൂസായി. ഷൂട്ടിം​ഗിനിടെ വനിതയെ കാണാനില്ല, നോക്കുമ്പോൾ മരത്തിന് ചുവട്ടിലിരുന്ന് സംസാരിക്കുന്നു എന്നൊക്കെ ​ഗോസിപ്പ് വന്നു. 

അന്ന് ​ഗോസിപ്പുകളുടെ സമയമാണ്. അതിന് മുമ്പ് അംബികയ്ക്കൊപ്പം അഭിനയിച്ചപ്പോഴും ​ഗോസിപ്പ് വന്നിട്ടുണ്ട്. അംബിക വളരെ നല്ല സുഹൃത്തായിരുന്നു. ഷൂട്ട് ചെയ്യുമ്പോൾ സീനിൽ ഞങ്ങൾ സ്കൂട്ടറിൽ പോയി. തിരിച്ച് വരുമ്പോൾ കുറച്ച് കഴിഞ്ഞു. ഞങ്ങളെ കാണാനില്ലെന്ന് വാർത്ത വന്നു. അതൊക്കെ വെറും ​ഗോസിപ്പുകൾ മാത്രമായിരുന്നെന്നും കൃഷ്ണചന്ദ്രൻ വ്യക്തമാക്കി. സിനിമാ രം​ഗത്ത് കൃഷ്ണചന്ദ്രനും വനിത കൃഷ്ണചന്ദ്രൻ ഇപ്പോഴും സാന്നിധ്യം അറിയിക്കാറുണ്ട്. രണ്ട് പേരും ചെറിയ പ്രായത്തിൽ തന്നെ സിനിമാ രം​ഗത്തേക്ക് കടന്ന് വന്നവരാണ്. 

Content Highlight: #krishnachandran #openup #about #his #love #story #wife #vanitha #words #goes #viral

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup