#SeemaGNair | ആ നടി ചതിച്ചപ്പോഴാണ് അയാളെ എന്റെ ജീവിതത്തിലേക്ക് ക്ഷണിക്കുന്നത്; വിവാഹ മോചനത്തെപ്പറ്റി സീമ ജി നായര്‍

#SeemaGNair |  ആ നടി ചതിച്ചപ്പോഴാണ് അയാളെ എന്റെ ജീവിതത്തിലേക്ക് ക്ഷണിക്കുന്നത്; വിവാഹ മോചനത്തെപ്പറ്റി സീമ ജി നായര്‍
2024-02-01T21:03:00 | By Kavya N

മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് സീമ ജി നായര്‍. നിരവധി സിനിമകളിലും ടെലിവിഷന്‍ പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്. അതേസമയം ഓണ്‍ സ്‌ക്രീനിനേക്കാള്‍ സീമ പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയത് ഓഫ് സ്‌ക്രീനിലെ ജീവിതത്തിലൂടെയാണ്. സിനിമ-സീരിയല്‍ രംഗത്തെ ഒരുപാട് പേര്‍ക്ക് കൈത്താങ്ങായി മാറിയിട്ടുണ്ട് സീമ ജി നായര്‍. ഇപ്പോഴിതാ തന്റെ ജീവിതകഥ പങ്കുവെക്കുകയാണ് സീമ ജി നായര്‍. എന്തുകൊണ്ടാണ് താന്‍ മുന്‍ ഭര്‍ത്താവുമായി പിരിഞ്ഞതെന്നാണ് സീമ അഭിമുഖത്തില്‍ സംസാരിക്കുന്നത്. രണ്ട് പേര്‍ക്ക് ഒത്തു പോകാന്‍ പറ്റാത്ത സാഹചര്യം ആയിരുന്നു.

അറേഞ്ച്ഡ് മാര്യേജ് ആണോന്ന് ചോദിച്ചാല്‍ അല്ല, എന്നാല്‍ ലവ് മാര്യേജുമല്ല. പ്പോള്‍ ഞാന്‍ അതേക്കുറിച്ച് സംസാരിക്കുകയാണെങ്കില്‍ ഒരുപാട് കാര്യങ്ങള്‍ തുറന്ന് പറയേണ്ടി വരും. അത് വീണ്ടും വിവാദങ്ങളിലേക്ക് പോകുമെന്നാണ് സീമ പറയുന്നത്. സിനിമയുമായി ബന്ധമുള്ള ആളല്ല. പക്ഷെ സിനിമാക്കാരുമൊക്കെയായി അടുത്ത ബന്ധമുണ്ട്. ആര്‍ട്ടിസ്റ്റുകളെ പരിപാടികള്‍ക്കായി ദുബായിലേക്ക് കൊണ്ടു പോകുമായിരുന്നു. ഇന്ന് മലയാളത്തിലെ നമ്പര്‍ വണ്‍ ആളുകളുടെയൊക്കെ സുഹൃത്താണ് പുള്ളി. അദ്ദേഹം വേറെ കല്യാണം കഴിക്കുകയും സുഖമായി ജീവിക്കുകയും ചെയ്യുന്നുവെന്നാണ് സീമ പറയുന്നത്.

ആ ജീവിതത്തില്‍ നിന്നും ഒട്ടും സന്തോഷം അനുഭവിച്ചിട്ടില്ല. മരിക്കുമ്പോള്‍ ആരുടെയെങ്കിലും കയ്യില്‍ എന്നെ പിടിച്ചേല്‍പ്പിക്കണം എന്നതായിരുന്നു അമ്മയുടെ ആഗ്രഹം. എന്റെ സഹോദരനും സഹോദരിയ്ക്കും ഈ വിവാഹത്തോട് താല്‍പര്യമുണ്ടായിരുന്നില്ല. എന്നാല്‍ കല്യാണം വരെ എത്തിയ സ്ഥിതിക്ക് ഇനി നടത്താതിരിക്കാന്‍ പറ്റില്ല എന്നായിയെന്നും സീമ ഓര്‍ക്കുന്നു. മറ്റൊരാളാല്‍ ചതിക്കപ്പെട്ട വ്യക്തിയായിരുന്നു ആ മനുഷ്യന്‍. ആ കഥ എനിക്ക് അറിയാമായിരുന്നു. അവര്‍ ഒരു നടിയായിരുന്നു. ആ കഥകള്‍ അറിഞ്ഞതിനാല്‍ ഞാന്‍ പുള്ളിയോട് എന്തിനാണ് വിഷമിക്കുന്നത് ഞാനില്ലേ എന്ന് ചോദിച്ചു.

ആ ചോദ്യമാണ് ഞങ്ങളുടെ ജീവിതത്തില്‍ ഒരു വഴിത്തിരിവായത് താരം പറയുന്നു. പക്ഷെ പിന്നീട് ഒരു കാര്യത്തിലും എടുത്തുചാടി തീരുമാനം എടുക്കരുത് എന്ന് എനിക്ക് മനസിലായി. പ്രത്യേകിച്ചും നമ്മളുടെ ജീവിതത്തെ ബാധിക്കുന്ന കാര്യങ്ങളില്‍. അങ്ങനെ തീരുമാനം എടുത്തവരുടെയൊക്കെ ജീവിതം തകര്‍ന്നിട്ടുണ്ട്.രണ്ട് പേരും രണ്ട് തരം വ്യക്തികളായിരുന്നു. അങ്ങനെ അകന്നുവെന്നാണ് സീമ പറയുന്നത്. എല്ലാവരും ആഗ്രഹിക്കുന്നത് സ്‌നേഹം ആണല്ലോ.

എനിക്ക് അച്ഛനും അമ്മയുമില്ല. പക്ഷെ അദ്ദേഹത്തിന്റെ വീട്ടുകാര്‍ എന്നെ ഭയങ്കരമായി സ്‌നേഹിച്ചിരുന്നു. അദ്ദേഹത്തിന്റെ അമ്മയ്ക്കും സഹോദരിമാര്‍ക്കും എന്നോട് ഭയങ്കര സ്‌നേഹമായിരുന്നു. ആ വിവാഹത്തിലാണ് മകന്‍ ആരോമലുണ്ടാകുന്നത്. അവന് എന്നെ ഭയങ്കര ജീവനാണ്. എവിടെയെങ്കിലും പോയാല്‍ ലൊക്കേഷന്‍ ഇട്ട് തരും, ഫോട്ടോസ് ഒക്കെ അയച്ച് തരും. അവന്‍ ഇപ്പോള്‍ പഠിക്കുകയാണ്. നേരത്തെ ബാംഗ്ലൂര്‍ ആയിരുന്നു പഠിച്ചിരുന്നത്. ഇപ്പോള്‍ പാരീസിലാണ് പഠിക്കുന്നതെന്നും താരം പറയുന്നു.

Content Highlight: #He #invited #my life #that #actress #cheated #SeemaGNair #divorce

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup