'ചാൻസ് ചോദിച്ച് മുണ്ടിൻ്റെ മടക്കിക്കുത്തഴിച്ചിട്ട് തൊഴുത് നിന്ന ദിലീപ്'; നാദിർഷ പറയുന്നു

'ചാൻസ് ചോദിച്ച് മുണ്ടിൻ്റെ മടക്കിക്കുത്തഴിച്ചിട്ട് തൊഴുത് നിന്ന ദിലീപ്'; നാദിർഷ പറയുന്നു
2021-12-27T21:34:00 | By Susmitha Surendran

മലയാളത്തിലെ ഏറ്റവും ജനപ്രിയ സിനിമ താരങ്ങളിലൊരാളാണ് ദിലീപ്. മിമിക്രി വേദികളിൽ നിന്നാണ് ദിലീപ് സിനിമാലോകത്തേക്ക് എത്തുന്നത്. ഏഷ്യാനെറ്റിലെ ജനപ്രിയമായ കോമിക്കോള, സിനിമാല എന്നീ പരിപാടികളിൽ ഒരുകാലത്ത് ദിലീപ് സജീവ സാന്നിധ്യമായിരുന്നു. അന്നുമുതൽ ദിലീപേട്ടൻ്റെ കൂടെയുള്ള ഉറ്റ സുഹൃത്താണ് നാദിർഷ.

ദിലീപ് എന്ന താരത്തിൻ്റെ വളർച്ചയുടെ ഓരോ ഘട്ടത്തിലും നാദിർഷ കൂടെത്തന്നെ ഉണ്ടായിരുന്നു. സിനിമ ജീവിതത്തിൽ മാത്രമല്ല വ്യക്തി ജീവിതത്തിലും ദിലീപിന്റെ ഏറ്റവും അടുത്ത സുഹൃത്താണ് നാദിർഷ. ദിലീപിന്റെ എന്ത് കാര്യത്തിനും മുന്നിൽ തന്നെ ഉണ്ടാകും നാദിർഷ എന്ന സുഹൃത്ത്.

ഇവരുടെ സൗഹൃദത്തെക്കുറിച്ച് മലയാളികളോട് പ്രത്യേകം പറയേണ്ട ആവശ്യമില്ല. ഒരുപാട് വേദികളിൽ ഇവർ തന്നെ പരസ്പരം തങ്ങളുടെ പഴയകാല സൗഹൃദ ബന്ധങ്ങളെ കുറിച്ച് ഒരുപാട് വാചാലമായി സംസാരിക്കാറുണ്ട്. ഇവരുടെ സൗഹൃദം എത്രത്തോളം ദൃഢമാണ് എന്നും ഇവർ തമ്മിൽ മാത്രമല്ല ഇവരുടെ കുടുംബങ്ങൾ തമ്മിലും വളരെ മികച്ച ബന്ധത്തിലാണ് എന്നും തെളിയിക്കുന്നതാണ് ഇരുവരും ഇടയ്ക്കിടെ പങ്കുവെക്കുന്ന ചിത്രങ്ങൾ. ഉറ്റ സുഹൃത്തുക്കൾ മാത്രപമല്ല ബിസിനസും ഇരുവരും ഒരുമിച്ചാണ് മുന്നോട്ട് കൊണ്ടുപോകുന്നത്.

ദിലീപിനെ ആദ്യമായി കണ്ടുമുട്ടിയതിനെ കുറിച്ചും സൗഹൃദം എങ്ങനെ തുടങ്ങി എന്നതിനെ കുറിച്ചും തുറന്ന് പറഞ്ഞിരിക്കുകയാണ് ഇപ്പോൾ നാദിർഷ. ഒരു  അഭിമുഖത്തിൽ നടൻ മണിയൻ പിള്ള രാജുവുമായി വിശേഷങ്ങൾ പങ്കുവെക്കുന്നതിനിടെയാണ് ദിലീപിനോടുള്ള സുഹൃത്ത് ബന്ധത്തെ കുറിച്ച് നാദിർഷ പറഞ്ഞത്. 'ഞാൻ ദിലീപിനെ പരിചയപ്പെടുന്ന കാലത്ത് കൊച്ചിൻ ഓസ്കാർ എന്ന ട്രൂപ്പിൽ പ്രവർത്തിക്കുകയായിരുന്നു.

അന്ന് ദിലീപിന് ഒരു ട്രൂപ്പിലും കയറി പറ്റാൻ സാധിച്ചിരുന്നില്ല. ഒരിക്കൽ ഞാൻ വീ‌ട്ടിലേക്ക് ഫോൺ ചെയ്യാനായി എറണാകുളത്തുള്ള ഒരു ബസ്റ്റോപ്പിലെ ബൂത്തിൽ നിൽക്കുകയായിരുന്നു. അതിനിടെ വെറുതെ ചുറ്റും പാളി നോക്കിയപ്പോൾ മുണ്ടുടുത്ത് മെലിഞ്ഞ ഒരു ചെറുപ്പക്കാരൻ എന്നെ നോക്കി നിൽക്കുന്നു. ഞാൻ ശ്രദ്ധിക്കുന്നുവെന്ന് കണ്ടപ്പോൾ അവൻ ഉടനെ മടക്കി കുത്തിയ മുണ്ട് അഴിച്ചിട്ടിട്ട് വിനയം കാണിക്കാൻ തൊഴുത് കാണിച്ചു. പേര് ​ഗോപാലകൃഷ്ണനെന്ന് പറഞ്ഞു.

എന്താണ് കാര്യമെന്ന് ഞാൻ ചോദിച്ചപ്പോൾ താൻ മിമിക്രി ചെയ്യുമെന്നും കൊച്ചിൻ ഓസ്കാറിൽ അവസരം വാങ്ങിത്തരണമെന്നും പറഞ്ഞു. അന്ന് ആവശ്യത്തിന് ആളുകൾ‌ ട്രൂപ്പിൽ ഉണ്ടായിരുന്നതിനാൽ ചാൻസ് കിട്ടില്ലെന്ന് ദിലീപിനോട് പറഞ്ഞു. മിമിക്രിയിലെ ​ഗുരുവിന്റെ ക്ഷണ പ്രകാരം ഒരു കലോത്സവത്തിൽ എനിക്ക് വിധികർത്താവായി ഇരിക്കേണ്ടി വന്നു. എന്റെ സ്വാധീനത്തിലൂടെ എന്ന അവിടെ ജ‍ഡ്ജായി കൊണ്ടുോപയത് അദ്ദേഹത്തിന് മിമിക്രിയിൽ ഫസ്റ്റ് വാങ്ങാനാണ്.

ഞാൻ ജഡ്ജിങ്ങിന് ഇരുന്നപ്പോൾ കുറച്ച് ദിവസം മുമ്പ് കണ്ട ചെറുപ്പക്കാരൻ മിമിക്രി അവതരിപ്പിക്കുന്നത് കണ്ടു. നിരവധി സിനിമാ താരങ്ങളെ മനോഹരമായി ചെയ്തു ദിലീപ്. അവന്റെ പ്രകടനം കണ്ട് ​ഗുരുവിനെ മറന്ന് ഞാൻ ദിലീപിന് ഫസ്റ്റ് കൊടുത്തു. അന്ന് ഞാനവ്‍ ദിലീപിനെ കണ്ട് കൊച്ചിൻ ഓസ്കാറിലേക്ക് വരാൻ പറഞ്ഞു. അന്ന് അഴിടെ മുതൽ തുടങ്ങിയതാണ് ദിലീപുമായുള്ള സൗഹൃദം' നാദിർഷ പറയുന്നു. 

നാദിർഷ സംവിധാനം ആരംഭിച്ചിട്ട് വർഷങ്ങൾ പിന്നിട്ടെങ്കിലും ഇതുവരെ ഉറ്റ സുഹൃത്ത് ദിലീപിനെ വെച്ച് സിനിമകൾ ചെയ്തിരുന്നില്ല. ഇപ്പോൾ നാദിർഷയുടെ നാലാമത്തെ സംവിധാന സംരംഭമായ കേശു ഈ വീടിന്റെ നാഥനിൽ ദിലീപിനെ പ്രിയ സുഹൃത്ത് നായകനാക്കിയിരിക്കുകയാണ്.

ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിൽ ഈ വരുന്ന 31ന് സിനിമ റിലീസ് ചെയ്യും. നടി ഉർവ്വശിയാണ് ചിത്രത്തിൽ ദിലീപിന്റെ നായിക. സിനിമയിൽ അറുപത് കഴിഞ്ഞ കേശുവായിട്ടാണ് ദിലീപ് എത്തുന്നത്. 

Content Highlight: Nadirsha has now opened up about her first meeting with Dileep and how the friendship started.

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup