#anusree | ജീവിതത്തിലെ ഏറ്റവും വലിയ പാഠങ്ങൾ പഠിപ്പിച്ച മനുഷ്യൻ; ദിലീപേട്ടന്‍ എല്ലായിപ്പോഴും കൂടെയുണ്ട്! അനുശ്രീ

#anusree | ജീവിതത്തിലെ ഏറ്റവും വലിയ പാഠങ്ങൾ പഠിപ്പിച്ച മനുഷ്യൻ; ദിലീപേട്ടന്‍ എല്ലായിപ്പോഴും കൂടെയുണ്ട്! അനുശ്രീ
2023-11-25T13:44:00 | By Athira V

ടെലിവിഷന്‍ റിയാലിറ്റി ഷോ യില്‍ മത്സരിച്ചിട്ടാണ് അനുശ്രീ സിനിമയിലേക്ക് എത്തുന്നത്. സംവിധായകന്‍ ലാല്‍ ജോസ് കൈപ്പിടിച്ച് സിനിമയിലേക്ക് കയറ്റിയ അനുശ്രീ പിന്നീട് മലയാളത്തിലെ മികച്ച നടിമാരില്‍ ഒരാളായി വളര്‍ന്നു. ആദ്യ സിനിമയായ ഡയമണ്ട് നെക്ലേസിലെ രാജശ്രീ എന്ന കഥാപാത്രത്തിന് വലിയ ജനപ്രീതിയായിരുന്നു ലഭിച്ചത്. 

അവിടുന്നിങ്ങോട്ടുള്ള സിനിമാ ജീവിതത്തില്‍ തനിക്ക് കടപ്പാടുള്ള വ്യക്തി ലാല്‍ ജോസാണെന്ന് നടി പലപ്പോഴും പറഞ്ഞിട്ടുണ്ട്. അതുപോലെ തന്റെ ജീവിതത്തില്‍ ദൈവീക ഇടപെടല്‍ നടത്തിയൊരാള്‍ കൂടിയുണ്ടെന്ന് പറഞ്ഞ് എത്തിയിരിക്കുകയാണ് അനുശ്രീയിപ്പോള്‍. ഇന്‍സ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ച കുറിപ്പിലൂടെയാണ് ലാല്‍ ജോസിനെ കുറിച്ചും ദിലീപിനെ പറ്റിയും നടി പങ്കുവെച്ചത്. 

ലാല്‍ ജോസിനും ദിലീപിനുമൊപ്പം നിലത്ത് ഇരിക്കുന്ന ചിത്രമാണ് അനുശ്രീ പങ്കുവെച്ചത്. ശേഷം തന്റെ ജീവിതത്തില്‍ ദൈവീക ഇടപെടല്‍ നടത്തിയ ആളുകള്‍ ഇവരാണെന്ന് പറഞ്ഞാണ് നടി എത്തിയിരിക്കുന്നത്. 'ഈ ലോകം എനിക്ക് പരിചയപ്പെടുത്തിയ രണ്ട് മികച്ച വ്യക്തികള്‍... എന്നെന്നും എനിക്ക് ഏറ്റവും മികച്ച രണ്ട് ആളുകളായി ഇവര്‍ തുടരുമെന്ന്', പറഞ്ഞാണ് അനുശ്രീ കുറിപ്പ് ആരംഭിക്കുന്നത്. ആദ്യം സംവിധായകന്‍ ലാല്‍ ജോസിനെ കുറിച്ചാണ് പറയുന്നത്. 'എന്റെ പേരും പ്രശസ്തിയും എല്ലാം ആസ്വദിക്കുന്ന ഒരേയൊരു കാരണം ഞാന്‍ ഇവിടെയുണ്ട്.. എന്റെ ഈ ഗുരുനാഥനോട് ഞാന്‍ കടപ്പെട്ടിരിക്കുന്നു. അദ്ദേഹം എന്നെ ഡയമണ്ട് നെക്ലേസിലേക്ക് കാസ്റ്റ് ചെയ്ത ദിവസം എന്റെ കുടുംബത്തില്‍ എല്ലാ കാര്യങ്ങളും മാറി. 

ആദ്യ സിനിമയ്ക്ക് ശേഷം എന്റെ ജീവിതം 360 ഡിഗ്രിയില്‍ തിരിയുകയായിരുന്നു. കലാമണ്ഡലം രാജശ്രീ ഇപ്പോഴും ജനങ്ങളുടെ ഹൃദയത്തില്‍ ശക്തമായിട്ടുണ്ട്. ലാല്‍ ജോസ് സാറിന് എന്റെ ഹൃദയത്തില്‍ മാത്രമല്ല, എന്റെ മുഴുവന്‍ കുടുംബത്തിന്റെയും ചിന്തകളിലും പ്രാര്‍ത്ഥനകളിലും നിങ്ങള്‍ ഉണ്ടായിരിക്കും'.. ദിലീപേട്ടന്‍- 'എന്റെ ജീവിതത്തിലെ അടുത്ത ദൈവിക ഇടപെടലാണ്. എനിക്ക് എപ്പോഴും ചന്ദ്രേട്ടാ.. എന്ന് വിളിക്കാം. ജീവിതത്തിലെ ഏറ്റവും വലിയ പാഠം പഠിപ്പിച്ച ഏറ്റവും യഥാര്‍ത്ഥ മനുഷ്യനാണ് അദ്ദേഹം.

ഒരു സുഹൃത്ത് എന്ന നിലയില്‍ എല്ലായിപ്പോഴും അദ്ദേഹം അവിടെയുണ്ട്. അദ്ദേഹം ചെയ്തു തന്ന സഹായത്തിന് പരിതികളില്ല. എനിക്ക് കിട്ടാവുന്നതില്‍ വെച്ച് ഏറ്റവും വലിയ സമ്മാനമായിരുന്നു ചന്ദ്രേട്ടന്‍. എന്റെ ഏറ്റവും പ്രിയപ്പെട്ട രണ്ട് വ്യക്തികള്‍ക്കൊപ്പം ഒരുമിച്ച് ഫോട്ടോ എടുക്കാന്‍ സാധിച്ചതില്‍ വലിയ സന്തോഷമുണ്ട്', എന്നുമാണ് അനുശ്രീ പറഞ്ഞത്. സിനിമയിലേക്ക് തന്നെ കൈപിടിച്ച് ഉയര്‍ത്തിയ ലാല്‍ ജോസിനെ പറ്റി മുന്‍പും അനുശ്രീ തുറന്ന് പറഞ്ഞിട്ടുണ്ട്.

ഡയമണ്ട് നെക്ലേസിന് ശേഷം നിരവധി സിനിമകൡും ഇരുവരും ഒരുമിച്ചിരുന്നു. അതേ സമയം ചന്ദ്രേട്ടന്‍ എവിടെയാ എന്ന സിനിമയിലൂടെയാണ് ദിലീപും അനുശ്രീയും ഒരുമിച്ച് അഭിനയിക്കുന്നത്. സിദ്ധാര്‍ഥ് ഭരതന്‍ സംവിധാനം ചെയ്ത സിനിമയില്‍ ഇരുവരും ഭാര്യ-ഭര്‍ത്താക്കന്മാരായിട്ടാണ് അഭിനയിച്ചത്. ഈ സിനിമയിലൂടെയുള്ള സൗഹൃദം പിന്നീടും തുടരുകയായിരുന്നു. 

Content Highlight: #anusree #opensup #her #bond #dileep #laljose #goes #viral

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup