സിനിമാ റിവ്യൂവേഴ്സാണ് മലയാള സിനിമയ്ക്ക് ആളുകേറാത്തതിന് കാരണമെന്നാണ് മലയാള സിനിമ നിർമാതാക്കൾ പറയുന്നത്. റിവ്യൂ ബോംബിങ് നടത്തി സിനിമയെ നശിപ്പിക്കാൻ ചിലർ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് ചില സിനിമാപ്രവർത്തകർ കേസ് നൽകിയിട്ടുമുണ്ട്.
എന്നാൽ സിനിമകള്‍ ഓടാത്തതിന് പിന്നിൽ തിയേറ്ററില്‍ ഫുഡ് കൊണ്ടുപോകാന്‍ അനുവദിക്കാത്തതാണെന്ന് പറയുകയാണ് നടി ഷീല. ഒരു അഭിമുഖത്തിൽ ഷീല പറഞ്ഞ വാക്കുകള്‍ ഇപ്പോൾ ശ്രദ്ധ നേടുകയാണ് ഇപ്പോൾ. തിയേറ്ററില്‍ ഫുഡ് കൊണ്ടുപോവാന്‍ പാടില്ല എന്നുള്ളത് എനിക്ക് ഭയങ്കര എതിര്‍പ്പുള്ള ഒരു കാര്യമാണ്.
തിയേറ്ററില്‍ ചോറും കറിയും കൊണ്ടുപോകണ്ട. എന്തേലും ഒരു പോപ്‌കോണോ ബിസ്‌കറ്റോ വെള്ളമോ കൊണ്ടുപോകാന്‍ പറ്റുമെങ്കില്‍... എന്തൊരു ബിസിനസ് മൈന്‍ഡ് ആണിത്. ഒരുപാട് സിനിമകള്‍ തിയേറ്ററില്‍ ഓടാതിരിക്കാനും ആള്‍ക്കാര്‍ വരാതിരിക്കാനും ഇതാണ് കാരണം. അവരുടെ അടുത്ത് നിന്ന് തന്നെ കഴിക്കണം.
അത് കഴിക്കുമ്പോൾ തിയേറ്ററില്‍ അഴുക്ക് ആവില്ലേ.അവരുടെ ഫുഡ് കഴിച്ചാല്‍ ഒന്നും ആവത്തില്ലേ.. എന്നാണ് ഷീല പറഞ്ഞത്. ഇനിയുള്ള മാസങ്ങളിൽ ദിലീപ്, മോഹൻലാൽ, മമ്മൂട്ടി തുടങ്ങിയ താരങ്ങളുടെ പ്രേക്ഷക പ്രതീക്ഷയുള്ള സിനിമകളാണ് വരാനിരിക്കുന്നത്. സൂപ്പർസ്റ്റാറുകളുടെ സിനിമകൾ റിലീസ് ചെയ്യുന്നതോടെ മലയാള സിനിമ മേഖല പച്ച പിടിക്കുമെന്ന പ്രതീക്ഷയിലാണ് സിനിമാപ്രവർത്തകർ.
Content Highlight: If films are to run, food should be allowed in the theatre; Actress Sheila
































