(moviemax.in) സംവിധായകൻ സിദ്ദിഖിന്റെ വിയോഗത്തിൽ അതിയായ ദുഃഖമുണ്ടെന്ന് മോഹൻലാൽ. മലയാളത്തിൽ എപ്പോഴും ഓർമിക്കപ്പെടുന്ന സിനിമകൾ ചെയ്ത വ്യക്തിയാണ്. മൃതദേഹം കാണാൻ വരാൻ പറ്റാത്ത സാഹചര്യത്തിലാണെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു.
‘ആദ്യ സിനിമ മുതലുള്ള സൗഹൃദമാണ്. മലയാളത്തിൽ എപ്പോഴും ഓർമിക്കപ്പെടുന്ന സിനിമ ചെയ്ത വ്യക്തിയാണ്. ഒരുപാട് പേർ നമുക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്.
ആർട്ടിസ്റ്റുകൾക്ക് വളരെ കംഫർട്ടബിളായ സംവിധായകനായിരുന്നു. മൃതദേഹം കാണാൻ വരാൻ പറ്റാത്ത സാഹചര്യത്തിലാണ്. ദൂരെയാണ്. വിയോഗത്തിൽ അതിയായ ദുഃഖം’- മോഹൻലാൽ പറഞ്ഞു.
1987 ൽ നാടോടിക്കാറ്റിലാണ് ആദ്യമായി മോഹൻലാലും സംവിധായകൻ സിദ്ദിഖും ഒന്നിക്കുന്നത്. പിന്നാലെ വിയറ്റ്‌നാം കോളനി, അയാൾ കഥ എഴുതുകയാണ്, ലേഡീസ് ആന്റ് ജെന്റിൽമാൻ എന്നിവയാണ് ഇരുവരും ഒരുമിച്ച് പ്രവർത്തിച്ച ചിത്രങ്ങൾ. ബിഗ് ബ്രദറാണ് സിദ്ദിഖ്-മോഹൻലാൽ കൂട്ടുകെട്ടിൽ അവസാനമായി പുറത്തിറങ്ങിയ ചിത്രം.
ഇന്ന് രാത്രിയോടെയാണ് സംവിധായകൻ സിദ്ദിഖ് അന്തരിച്ചത്. 63 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
Content Highlight: #siddique #Director #Siddique #passesaway; #Mohanlal #very #sad

































