മലയാള സിനിമയിൽ കോമഡി വേഷങ്ങളിൽ സലിം കുമാറിനെ പോലെ തിളങ്ങിയ നടൻമാർ വിരളമാണ്. കോമഡി സീനുകളിൽ നടനെ കണ്ടിട്ട് വർഷങ്ങളായി. എങ്കിലും സലിം കുമാറിന്റെ പഴയ സിനിമകൾ ഇന്നും പ്രേക്ഷക മനസ്സിൽ നിലനിലനിൽക്കുന്നു. ട്രോളുകളിലും മീമുകളിലും ഏറ്റവും കൂടുതൽ കാണുന്നത് സലിം കുമാറിന്റെ മുഖ ഭാവങ്ങളും ഡയലോഗുകളുമാണ്.
നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ പിന്തുണച്ചതിന്റെ പേരിൽ മാറ്റി നിർത്തപ്പെട്ടോയെന്ന ചോദ്യത്തിനും സലിം കുമാർ മറുപടി നൽകി. 'നമ്മൾ അതൊന്നും നോക്കേണ്ടതില്ല. ദിലീപ് ചെയ്തത് ശരിയാണെന്ന അർത്ഥത്തിലല്ല പിന്തുണച്ചത്. ദിലീപ് ചെയ്ത കാര്യങ്ങൾ ശരിയാണെന്ന് ഞാൻ പറഞ്ഞിട്ടില്ല.

അയാൾ തെറ്റുകാരനാണെന്ന് വിധിക്കേണ്ടവർ നമ്മളല്ല. വിധി നടപ്പാക്കേണ്ടത് മാധ്യമങ്ങളോ ജനങ്ങളോ അല്ല. അത് കോടതിയാണ്. അത് മാത്രമേ പറഞ്ഞിട്ടുള്ളൂ. അങ്ങനെ പറയേണ്ടെന്ന് തോന്നിയിട്ടില്ല'.'ദിലീപ് ചെയ്തത് ശരിയാണെന്ന് പറഞ്ഞിട്ടില്ല. അയാൾ തെറ്റുകാരനല്ലെങ്കിലോ.
ഞാൻ ചോദിച്ചപ്പോൾ ചെയ്തിട്ടില്ലെന്നാണ് പറഞ്ഞത്. അങ്ങനെ ചെയ്തിട്ടില്ലെന്ന് മക്കളെപ്പിടിച്ച് സത്യം ചെയ്തു. ഒരു മനുഷ്യന് ഒരിക്കലും അങ്ങനെ ചെയ്യാൻ പറ്റില്ല. അങ്ങനെ ചെയ്തിട്ടില്ലെന്ന് വിശ്വസിക്കാനാണ് എനിക്കേറ്റവും ഇഷ്ടം,' സലിം കുമാർ പറഞ്ഞു. മനുഷ്യജന്മം ഇനി വേണ്ട, മതിയായി.

ഇനി വേറെ ഏതെങ്കിലും ജൻമമായി വരണം. നല്ല മനുഷ്യർ ഇല്ലെന്നതാണ് സത്യം. അവനവന്റെ കാര്യങ്ങൾക്ക് എന്തും ചെയ്യാമെന്നായി. എനിക്ക് മനുഷ്യരേക്കാളും ഇഷ്ടം മൃഗങ്ങളെയാണ്. ജീവിതത്തിൽ എന്ത് ദുരിതങ്ങൾ വന്നാലും നേരിടുന്നവർ അവരാണ്. മനുഷ്യൻ ആത്മഹത്യ ചെയ്ത് കളയും. ഞാൻ അരിക്കൊമ്പന്റെ ഭാഗത്താണ്. ആനയ്ക് ആഹാരമില്ലെങ്കിൽ എന്ത് ചെയ്യുമെന്നും നടൻ ചോദിച്ചു.
അടുത്തിടെ താൻ അസുഖ ബാധിതനായപ്പോൾ അനുഭവിച്ച ഒറ്റപ്പെടലിനെക്കുറിച്ച് സലിം കുമാർ സംസാരിച്ചിരുന്നു. മരണത്തിന്റെ വക്കിലായിരുന്നു ഞാൻ. അഭിനയിക്കാൻ പറ്റാതെയായി. ആരും തിരിഞ്ഞ് നോക്കാനില്ലാത്ത അവസ്ഥ വന്നപ്പോൾ വല്ലാതെ ഒറ്റപ്പെടൽ അനുഭവിച്ചു.

മാതാ അമൃതാനന്ദമയിയുടെ ആശ്വാസവാക്കുകളാണ് അന്ന് തനിക്ക് തുണയായതെന്നും സലിം കുമാർ പറഞ്ഞു. സിനിമാ രംഗത്ത് നിന്നും മാറി നിൽക്കുന്ന സലിം കുമാർ ഇപ്പോൾ കുടുംബത്തോടൊപ്പമാണ് സമയം ചെലവഴിക്കുന്നത്. പൊതുവേദികളിലും നടനെ അധികം കാണാറില്ല. സലിം കുമാർ പൂർണ ആരോഗ്യവാനായ സിനിമയിലേക്ക് തിരിച്ച് വരണമെന്ന് പ്രേക്ഷകർ ആഗ്രഹിക്കുന്നു.
Content Highlight: Did Dileep make a mistake? The answer I got when I asked; He took his children and swore; Salim Kumar


































