നടിയും കേരള സംഗീത-നാടക അക്കാദമി ചെയര്‍പഴ്‌സനുമായ കെപിഎസി ലളിതയുടെ ചികിത്സചിലവ് സര്‍ക്കാര്‍ ഏറ്റെടുത്തത് വലിയ ചർച്ചാ വിഷയമായിരുന്നു. നാലു പതിറ്റാണ്ടോളമായി സിനിമാ മേഖലയിലെ സജീവ സാന്നിധ്യമായ കെപിഎസി ലളിതയ്ക്ക് ഇത്രകാലമത്രയും കൊണ്ട് സമ്പാദിച്ച പണം മതിയാകില്ലേ ചികിത്സയ്ക്ക് എന്നായിരുന്നു പൊതുവായി ഉയർന്ന വിമർശനങ്ങൾ. എന്നാൽ വിമർശനങ്ങൾക്ക് മറുപടിയുമായി മന്ത്രി വി അബ്ദുറഹ്മാന്‍ രംഗത്തെത്തുകയും ചെയ്തിരുന്നു.
കെപിഎസി ലളിതയുടെ ചികിത്സചെലവ് സര്‍ക്കാര്‍ ഏറ്റെടുത്തതില്‍ തര്‍ക്കത്തിന്റെ ആവശ്യമില്ലെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. അതിനു പിന്നാലെ കെപിഎസി ലളിതയുടെ മകൾ ശ്രീക്കുട്ടി ഭരതൻ്റെ ഒരു കുറിപ്പും സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. അതിനൊക്കെ പിന്നാലെ ഇപ്പോൾ ശ്രദ്ധ നേടുന്നത് നടനും എംപിയുമായ സുരേഷ് ഗോപി ഈ വിഷയത്തിൽ നടത്തിയ പ്രതികരണമാണ്.
കെപിഎസി ലളിതയുടെ ചികിത്സചിലവ് സര്‍ക്കാര്‍ ഏറ്റെടുത്തത് സര്‍ക്കാരിന്റെ മുന്നില്‍ അപേക്ഷ വന്നതിനലാവും എന്നും അത് സര്‍ക്കാരിന്റെ അവകാശമാണെന്നും സുരേഷ് ഗോപി അഭിപ്രായപ്പെട്ടു. കേന്ദ്ര സര്‍ക്കാരിന്റെ ഫണ്ടില്‍ നിന്ന് കലാകാരന്‍മാര്‍ക്ക് സഹായം നല്‍കാറുണ്ട്. 36 പേര്‍ക്ക് സഹായം താനും നല്‍കിയിട്ടുണ്ടെന്നും സുരേഷ് ഗോപി ഇതിനോടൊപ്പം കൂട്ടിച്ചേർത്തിട്ടുണ്ട്.
നടി കെപിഎസി ലളിതയ്ക്ക് ചികിത്സ നല്‍കിയത് സര്‍ക്കാരാണ്. അത് സര്‍ക്കാരിന്റെ അവകാശമാണ്. സര്‍ക്കാരിന്റെ മുന്നില്‍ അപേക്ഷ വന്നിട്ടുണ്ടാകും. അത് സര്‍ക്കാര്‍ പരിശോധിച്ചു.
അവര്‍ക്ക് അത് അത്യാവശ്യമാണെന്ന് തോന്നിയതു കൊണ്ടാകും ഇങ്ങനെയൊരു തീരുമാനമെടുത്തതെന്ന് സുരേഷ് ഗോപി വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാരിന്റെ ഫണ്ടില്‍ നിന്ന് കലാകാരന്‍മാര്‍ക്ക് ചികിത്സ സഹായം നല്‍കാറുള്ള വകുപ്പിൽ 2 കോടി 80 ലക്ഷം രൂപ ഇത്തരത്തില്‍ ഞാനും നല്‍കിയിട്ടുണ്ട്.
36 പേര്‍ക്കാണ് ഇത്തരത്തിൽ താൻ സഹായം നല്‍കിയതെന്നും സുരേഷ് ഗോപി വ്യക്തമാക്കി. ലളിത ചേച്ചി ആ വിഭാഗത്തില്‍ പെടുന്നുണ്ടോ എന്നത് സര്‍ക്കാര്‍ നിശ്ചയിട്ടുണ്ടെന്നും സര്‍ക്കാരിന്റെ സത്യസന്ധതയില്‍ നിങ്ങള്‍ക്ക് സംശയമുണ്ടെങ്കില്‍ നിങ്ങള്‍ അന്വേഷിച്ച് കണ്ടെത്തൂവെന്നും സുരേഷ് ഗോപി പ്രതികരിച്ചു. അല്ലാതെ അതിനെക്കുറിച്ച് ഇപ്പോള്‍ പുലഭ്യം പറഞ്ഞുനടക്കുന്നത് തെറ്റാണെന്നും മാധ്യമങ്ങളോട് സംസാരിക്കവേ സുരേഷ് ഗോപി പറഞ്ഞു.
Content Highlight: What Suresh Gopi has to say about KPAC Lalitha!

































